കൊച്ചി: വ്യാജ ആധാറുമായി അനധികൃതമായി കുടിയേറി താമസിച്ച ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ. എറണാകുളം അങ്കമാലിയിലാണ് സംഭവം. നിർമാണമേഖലയിലെ തൊഴിലാളികളായ മുനീറുൽ മുല്ല(27), അൽത്താഫ് അലി(30) എന്നിവരെയാണ് അങ്കമാലി പോലീസ് പിടികൂടിയത്.
2017 മുതൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇവർ അങ്കമാലിയിൽ താമസിച്ചിരുന്നത്. അറസ്റ്റ് ചെയ്ത ഇരുവരേയും കോടതിയിൽ ഹാജരാക്കും. എറണാകുളം ജില്ലയിൽ മുൻപും ഇത്തരത്തിൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് താമസിച്ചിരുന്നവരെ പോലീസ് പിടികൂടിയിരുന്നു.
വ്യാജ ആധാർകാർഡ് ഉൾപ്പടെ നിർമിച്ച് നൽകി എല്ലാവിധ സഹായങ്ങളും ചെയ്തു നൽകുന്നതിനു പിന്നിൽ ഒരു സംഘം തന്നെയുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.
പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്‌സിലെ മുറിയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണ കേന്ദ്രം പോലീസ് കണ്ടെത്തിയിരുന്നു. അസം മൊബൈല്‍ ഷോപ്പിലാണു വ്യാജ ആധാർ നിര്‍മിക്കുന്ന കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശി ഹാരിസുല്‍ ഇസ്ലാമിനെ(26) പെരുമ്പാവൂര്‍ എഎസ്പി ശക്തി സിങ് ആര്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആണ് അറസ്റ്റ് ചെയ്തത്.