web analytics

ഉറക്കം നഷ്ടപ്പെട്ടു, വിശ്രമമില്ലാത്ത ജോലി അവളെ മാനസികമായും ശാരീരികമായും തളർത്തി, വാരാന്ത്യ അവധി പോലും ലഭിച്ചില്ല; അന്നയുടെ മരണം ചർച്ചയാകുന്നു

കൊച്ചി: കമ്പനിയിലെ അമിത ജോലിഭാരത്തെ തുടർന്ന് കൊച്ചി കങ്ങരപ്പടി സ്വദേശിനിയായ ചാർട്ടേർഡ് അക്കൗണ്ടിന്റെ മരണം ചർച്ചയാവുന്നു. കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യൻ എന്ന 26 കാരിയാണ് അമിത ജോലിഭാരത്തെ തുടർന്ന് ഹോസ്റ്റലിൽ കുഴഞ്ഞുവീണ് മരിച്ചത്. മഹാരാഷ്ട്രയിലെ പൂനെയിലുള്ള, പ്രമുഖ ബഹുരാഷ്ട്ര അകൗണ്ടിംഗ് കമ്പനിയായ ഏണസ്റ്റ് & യംഗ് അഥവാ ഇവൈയിൽ ചാർട്ടേഡ് അകൗണ്ടന്റായാണ് ജോലി ചെയ്തിരുന്നത്.(Anna Sebastian Perayil Death case)

എന്നാൽ ഈ കമ്പനിയിൽ നിന്നും മനുഷ്യത്വ രഹിതമായ തൊഴിൽ പീഡനമാണ് മകൾ നേരിട്ടതെന്ന് അന്നയുടെ അമ്മ അനിത അഗസ്റ്റിൻ ആരോപിക്കുന്നു. ഇവർ ഇവൈ കമ്പനിയുടെ ഇന്ത്യൻ മേധാവി രാജീവ് മേമാനിക്ക് അയച്ച ഇ-മെയിലിലെ വിവരങ്ങളിലൂടെയാണ് പ്രശ്‌നത്തിന്റെ ഗൗരവം പുറംലോകമറിയുന്നത്. നിരവധി തവണ അമിത ജോലിഭാരത്തെക്കുറിച്ച് മകൾ പറഞ്ഞിരുന്നു, രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് മകൾ തയ്യാറായിരുന്നില്ലെന്നും ഇനി ഒരു മാതാപിതാക്കൾക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും കുടുംബം പറയുന്നു.

ജൂലൈ 20 നായിരുന്നു അന്ന സെബാസ്റ്റ്യൻ പേരയിൽ മരിച്ചത്. 2024 മാർച്ചിലാണ് പൂനെ ഇവൈയിൽ അന്ന ജോയിൻ ചെയ്തത്. അന്നയുടെ ആദ്യ ജോലിയായിരുന്നു ഇത്, അതിനാൽ തന്നെ വിശ്രമമില്ലാതെയാണ് അവൾ അധ്വാനിച്ചതെന്ന് അനിത ചെയർമാന് നൽകിയ കത്തിൽ പറയുന്നു. പക്ഷെ, പോകെ പോകെ, ഓഫീസിൽ നിന്നുള്ള കടുത്ത സമ്മർദ്ധം അന്നയെ തളർത്താൻ തുടങ്ങി. വാരാന്ത്യത്തിലുള്ള അവധി പോലും ലഭിക്കാതെ അന്ന ജോലിയെടുത്തു. ദിവസവും ഏറെ വൈകിയാണ് അവൾ താമസസ്ഥലത്ത് എത്തിയിരുന്നത്. വസ്ത്രം പോലും മാറ്റാതെ കിടക്കയിലേക്ക് വീഴും. മേലധികാരികളുടെ മാനസിക സമ്മർദ്ദം കൂടി വന്നതോടെ ഉറക്കം നഷ്ടപ്പെട്ടു. അവളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം പെട്ടെന്ന് മോശമായി. അന്ന നിങ്ങളുടെ കമ്പനിക്ക് വേണ്ടിയാണ് അവസാനശ്വാസം വരെ നൽകിയത് എന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

അന്നയുടെ അമ്മ അനിത കമ്പനിയുടെ ഇന്ത്യൻ മേധാവിക്ക് അയച്ച ഈ ഇ-മെയിലിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അന്നയുടെ മരണത്തിന് ആഴ്‌ചകൾക്ക് മുമ്പ് അന്നയ്ക്ക് നെഞ്ചിൽ ബുദ്ധിമുട്ടനുഭവപ്പെടുത്തതിനെ തുടർന്ന് തങ്ങൾ അന്നയെ പൂനെയിൽ ഹോസ്പിറ്റലിൽ കാണിച്ചിരുന്നുവെന്നും ഇസിജി നോർമലായിരുന്നെങ്കിലും ഉറക്കമില്ലായ്മയും സമയത്ത് ഭക്ഷണം കഴിക്കാത്തതുമാണ് അനാരോഗ്യത്തിന് കാരണമെന്ന് കാർഡിയോളജിസ്റ്റ് പറഞ്ഞിരുന്നെന്നും അനിത പറയുന്നുണ്ട്. അതിനുള്ള മരുന്ന് അന്നയ്ക്ക് അവർ നൽകുകയും ചെയ്തു. പക്ഷെ, എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിച്ച ഞങ്ങൾക്ക് മകളെ നഷ്ടപ്പെട്ടെന്നും കത്തിൽ പറയുന്നു.

അതേസമയം മാതാപിതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കുമെന്നാണ് ഇ വൈ മേധാവി നൽകിയ മറുപടി.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

Related Articles

Popular Categories

spot_imgspot_img