പത്തനംതിട്ട: ഹോം നഴ്സിന്റെ ക്രൂര മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന അൽഷിമേഴ്സ് രോഗിയായ 59 കാരൻ മരിച്ചു. പത്തനംതിട്ട സ്വദേശിയും മുൻ ബിഎസ്എഫ് ജവാനുമായ ശശിധരൻ പിള്ളയാണ് മരിച്ചത്.
ശശിധരൻ പിള്ളയെ ഏപ്രിലിൽ ആണ് ഹോം നഴ്സ് വിഷ്ണു അതി ക്രൂരമായി മർദ്ദിച്ചത്. ഇദ്ദേഹത്തെ നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ കൊടുമൺ പൊലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു.
മർദ്ദനത്തെ തുടർന്ന് ശശിധരൻ പിള്ളയ്ക്ക് ആന്തരിക രക്തസ്രാവമുണ്ടായി. വീടിനുള്ളിൽ പലഭാഗത്തായി പൊലീസ് രക്തക്കറ കണ്ടെത്തുകയും ചെയ്തിരുന്നു. ഹോം നഴ്സും ശശിധരൻപിള്ളയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
ആക്രമണത്തിന് പിന്നാലെ ശശിധരൻ പിള്ളയ്ക്ക് വീണുപരിക്കേറ്റെന്ന് കളവ് പറഞ്ഞാണ് വിഷ്ണു ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ പരിക്കുകളിൽ ഡോക്ടർമാർക്ക് സംശയം തോന്നിയതിനെ തുടർന്നാണ് വീടിനുള്ളിലെ സിസിടിവി ബന്ധുക്കൾ പരിശോധിച്ചത്.
ജോലി ആവശ്യത്തിനായി ശശിധരപിള്ളയുടെ ഭാര്യയും മറ്റ് കുടുംബാഗങ്ങളും തിരുവനന്തപുരം പാറശ്ശാലയിലാണ് താമസിക്കുന്നത്. രോഗബാധിതനെ പരിചരിക്കാനായി ഏജൻസി വഴിയാണ് വിഷ്ണുവിനെ ജോലിക്ക് നിർത്തിയത്.
ശക്തമായ കാറ്റിൽ ഫ്ലക്സ് ബോർഡ് ഇലക്ട്രിക് ലൈനിലേക്ക് മറിഞ്ഞു വീണു; പിന്നാലെ തീപ്പിടിത്തം
തിരുവനന്തപുരം: ശക്തമായ കാറ്റിൽ ഫ്ലക്സ് ബോർഡ് ഇലക്ട്രിക് ലൈനിലേക്ക് വീണ് അപകടം. തിരുവനന്തപുരം ബാലരാമപുരത്ത് ആണ് സംഭവം.
ബോർഡ് വീണതിന് പിന്നാലെ ഇലക്ട്രിക്ക് ലൈനിൽ തീപിടുത്തം ഉണ്ടാവുകയും ടെക്സ്റ്റെൽസിലേക്ക് വ്യാപിക്കുകയും ചെയ്തു. ബാലരാമപുരം കുഴിവിള ടെക്സ്റ്റൈൽസിലേക്കാണ് തീപടർന്നത്. പാറശാല ഫയർഫോഴ്സ് എത്തി തീ അണച്ചു.
കേരളത്തിൽ ഇന്നും അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് ഉള്ളത്. എന്നാൽ ഇന്നലെ രാത്രി പെയ്ത മഴയിൽ സംസ്ഥാനത്തൊട്ടാകെ വ്യാപക നാശനഷ്ടമാണുണ്ടായത്. അതേ സമയം മരം വീണ് നെല്ലിയാമ്പതിയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാദ്ധ്യതകൾ എന്നിവ കണക്കിലെടുത്ത് അതീവ ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിലുണ്ട്.