രാത്രികാലങ്ങളിൽ ഭയാനകമായ ശബ്ദം; ചുറ്റിലും ആനച്ചൂര്; 11 കർഷക കുടുംബങ്ങൾ മലയിറങ്ങി; കാട്ടാനയെ പേടിച്ച് കൂട്ട പലായനം

ചിറ്റാർ 50 ഏക്കർ വിസ്തൃതിയിൽ പൊന്നു വിളഞ്ഞിരുന്ന ഭൂമി. ഏറെ സന്തോഷത്തോടെ ഇവിടെ കഴിഞ്ഞിരുന്ന 11 കർഷക കുടുംബങ്ങൾ. എല്ലാം ഉപേക്ഷിച്ച് അവരിപ്പോൾ മലയിറങ്ങി വേറെ വാസസ്ഥലങ്ങളിലേക്ക് മാറി.All of them fled from here due to the wild animal menace

വന്യമൃഗശല്യം രൂക്ഷമായതിനെ തുടർന്നാണ് എല്ലാവരും ഇവിടെ നിന്ന് പലായനം ചെയ്തത്. ഇത് പൂവണ്ണുംപതാൽ. ചിറ്റാർ പഞ്ചായത്തിലെ എട്ടാം വാർഡിൽ ഉൾപ്പെട്ട പ്രദേശം. വയ്യാറ്റുപുഴ ജങ്‌ഷനിൽനിന്നും കഷ്ടിച്ച് ഒന്നേമുക്കാൽ കിലോമീറ്റർ പിന്നിട്ടാൽ ഇവിടെത്താം.

രാത്രികാലങ്ങളിൽ ഭയാനകമായ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കുന്ന വീട്ടുകാർ തങ്ങളുടെ കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിക്കുന്ന ആനക്കൂട്ടങ്ങളെയാണ് കണ്ടിരുന്നത്.

കൃഷിയിടം നശിപ്പിച്ചതിനു പിന്നാലെ വീടുകൾക്ക് നേരെയായി ആക്രമണം. ഈ പ്രദേശത്ത് ഒറ്റ വീടു പോലും അവശേഷിപ്പിക്കാതെ ആനകൾ തകർത്തു കഴിഞ്ഞിരിക്കുന്നു.

തടത്തിൽ വീട്ടിൽ ശ്രീജു, രാജൻ ഓലിയ്ക്കൽ, സുകുമാരൻ മടപ്പാറ, ഭാസ്‌കരൻ കുറ്റിവേലിൽ, ശ്രീധരൻ എടക്കര, മോഹനൻ എടക്കര, സജി മാമ്പാറ, കൊച്ചുകുട്ടി, പ്രദീപ് കരവേലിൽ, നെടുന്താനത്ത് ഗോപിപിള്ള, കുറ്റിവേലിൽ അപ്പച്ചൻ എന്നിവരായിരുന്നു ഇവിടുത്തെ താമസക്കാർ.

നാലു വർഷമായി ഇവരെല്ലാവരും സ്ഥലം ഉപേക്ഷിച്ച് പോയിട്ട്. വാടക വീടുകളിലും മറ്റും കഴിയുന്ന ഇവർക്ക് തിരികെ പൂവണ്ണുംപതാലിലേക്ക് പോകണമെന്നുണ്ട്. റാന്നി വനം ഡിവിഷനു കീഴിൽ വടശ്ശേരിക്കര റേഞ്ചിൽ തണ്ണിത്തോട് സ്റ്റേഷൻ പരിധിയിൽ വരുന്ന പ്രദേശമാണിവിടം.

വനാതിർത്തിയിൽ കിടങ്ങ് തീർത്തും സൗരോർജവേലി സ്ഥാപിച്ചും പ്രദേശവാസികൾക്ക് സുരക്ഷയൊരുക്കാം എന്ന പതിവു പല്ലവിയല്ലാതെ ഒരു നടപടിയും വനംവകുപ്പ് ഒരുക്കിയിട്ടില്ല. റബറും കുരുമുളകും കമുകും വാഴയും കപ്പയും ചേമ്പും ചേനയും നൂറു മേനി വിളവു നല്കിയിരുന്ന പ്രദേശത്ത് ഇപ്പോൾ റബർ മാത്രം അവശേഷിച്ചിരിക്കുന്നു.

ടാപ്പിങ്ങിന്‌ പ്രദേശവാസികൾ പോകുന്നത് കൈയിൽ ഓലപ്പടക്കം കരുതിയാണ്. ഇടയ്ക്കിടെ അത് പൊട്ടിച്ച് ജീവൻ സംരക്ഷിച്ച് അന്നത്തിന് വക തേടുന്ന ഇവരെ സംരക്ഷിക്കാനും നഷ്ടപ്പെട്ട വാസസ്ഥലത്ത് ഭീതി കൂടാതെ ജീവിക്കാനും വനം വകുപ്പ് പദ്ധതി ഒരുക്കുക തന്നെ വേണം. ഇതേ അവസ്ഥയാണ് സീതത്തോട്, ഗുരുനാഥൻ മണ്ണ്, ആങ്ങമൂഴി, പമ്പാവാലി, തേക്കുതോട്, തണ്ണിത്തോട് പ്രദേശങ്ങളിലെ കർഷകരും അഭിമുഖീകരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

നാക്ക് പിഴയ്ക്കൊപ്പം കണക്കുകൂട്ടലുകളും പിഴച്ചു; പി സി ജോർജിന് ജാമ്യമില്ല

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യമില്ല....

ആറളം ഫാമിലെ കാട്ടാനയാക്രമണം; ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം

കണ്ണൂര്‍: ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആറളം സ്വദേശി വെള്ളി (80),...

റോഡിലെ തർക്കത്തിനിടെ പിടിച്ചു തള്ളി; തലയിടിച്ചു വീണ 59കാരനു ദാരുണാന്ത്യം

തൃശൂർ: റോഡിലെ തർക്കത്തിനിടെ തലയടിച്ച് നിലത്ത് വീണ 59കാരൻ മരിച്ചു. തൃശൂർ...

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ...

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

Other news

റോഡ് മാർഗം കേരളത്തിൽ നിന്നും ലണ്ടനിലേയ്ക്ക്; ‘ലണ്ടൻ ടു കേരള’ മമ്മൂട്ടി മോഹൻലാലിന് കൈമാറി

ഡൽഹി: റോഡ് മാർഗം കേരളത്തിൽ നിന്നും ലണ്ടനിലേയ്ക്ക് കാർ യാത്ര നടത്തി...

കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു ദാരുണാന്ത്യം

പാലക്കാട് ∙ പാലക്കാട് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു...

ചാനൽ ചർച്ചയ്ക്കിടെ നാക്കുപിഴ; പി സി കോടതിയിൽ ഹാജരായി

കോട്ടയം: ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി...

സുരക്ഷ ഭീഷണി; ഡല്‍ഹിയിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം റോമിലേക്ക് വഴി തിരിച്ചു വിട്ടു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കു വന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിനു നേരെ ബോംബ്...

ആധാർ കാർഡിലെ ഫോട്ടോയിൽ ശിരോവസ്ത്രത്തിന് അനൗദ്യോഗിക വിലക്ക്

ആധാർ സേവനത്തിന് അപേക്ഷിക്കുന്നവർ ഫോട്ടോയെടുക്കുമ്പോൾ ശിരോവസ്ത്രം പാടില്ലെന്ന് അക്ഷയ കേന്ദ്രങ്ങൾക്ക് അനൗദ്യോഗിക...

പ്രതിഭ എംഎൽഎയുടെ പരാതി; മകനെതിരെ കേസെടുത്ത ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി മേലധികാരികൾ

തിരുവനന്തപുരം: യു പ്രതിഭ എംഎൽഎയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത രണ്ട് ഉദ്യോഗസ്ഥർക്ക്...

Related Articles

Popular Categories

spot_imgspot_img