ബെംഗളൂരു വയോധികയെ കൊലപ്പെടുത്തി 6 കഷണങ്ങളാക്കി മാലിന്യ വീപ്പയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അന്വേഷണത്തിന്‌നൊടുവിൽ അയൽവാസിയും അകന്ന ബന്ധുവുമായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കെആർ പുരം ലെ ഔട്ടിലെ ആളൊഴിഞ്ഞയിടത്തു പ്ലാസ്റ്റിക് വീപ്പയിൽ നിന്ന് സുശീലാമ്മയുടെ (30) ദേഹ അവശിഷ്ടങ്ങൾ
കണ്ടെത്തിയതിനെ തുടർന്നാണു ദിനേഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച മുതൽ ഇവരെ കാണാതായിരുന്നു. മൃതദേഹത്തിൽ നിന്നും നിന്ന് ആഭരണം നഷ്ടമാകാത്തതിനാൽ രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ, ഞായറാഴ്ച പുലർച്ചെ ഒരാൾ വീപ്പയും ചുമന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ദിഷിലേക്ക് അന്വേഷണം നീണ്ടത്.
അടുത്തയിടെ സുശീലാമ്മ സ്ഥലം വിറ്റിരുന്നു. ഈ പണം ഇവരുടെ കൈയ്യിലുണ്ടായിരുന്നു. കടം കൊണ്ട് പൊറുതിമുട്ടി നിൽക്കുന്ന ദിനേഷ് പണം ചോദിച്ചെങ്കിലും നൽകിയില്ല. തുടർന്ന് ആഭരണങ്ങൾ കവരാൻ പദ്ധതിയിട്ട് ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തി. പിന്നീട് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ആഭരണങ്ങൾ എടുത്തപ്പോഴാണ് സുശീലാമ്മ മുക്കുപണ്ടങ്ങളാണ് അണിഞ്ഞിരുന്നതെന്നു തിരിച്ചറിഞ്ഞത്. ബിജെപി പ്രവർത്തക കൂടിയായ സുശീലാമ്മ താമസിക്കുന്ന അതേ അപ്പാർട്മെന്റിലെ മറ്റൊരു ഫാറ്റിൽ മകളും താമസിക്കുന്നുണ്ട്.