web analytics

ചികിത്സ വൈകി; ആദിവാസി ബാലന് ദാരുണാന്ത്യം

ചികിത്സ വൈകി; ആദിവാസി ബാലന് ദാരുണാന്ത്യം

കണ്ണൂര്‍: കൊട്ടിയൂരിൽ ചികിത്സ വൈകിയതിനെത്തുടർന്ന് ആദിവാസി ബാലന് ദാരുണാന്ത്യം.

ഗതാഗതക്കുരുക്കിൽ പെട്ട് ആംബുലൻസ് എത്താൻ വൈകിയതാണ് ചികിത്സ വൈകാൻ കാരണം.

കൊട്ടിയൂർ അമ്പായത്തോട് താഴെപാല്‍ച്ചുരം നഗറിലെ പ്രജോഷ്- ബിന്ദു ദമ്പതികളുടെ മൂന്നര വയസ്സുകാരനായ മകൻ പ്രജുൽ ആണ് മരിച്ചത്.

പനിയെ തുടർന്ന് 108 ആംബുലൻസ് വിളിച്ചെങ്കിലും വാഹനം ഗതാഗത കുരുക്കിൽ കുടുങ്ങുകയായിരുന്നു.

പിന്നീട്മാനന്തവാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഇന്നലെരാവിലെ 11.45ഓടെയാണ് സംഭവം. ജന്മനാ തലച്ചോര്‍ സംബന്ധമായ രോഗം ബാധിതനായിരുന്നു പ്രജുല്‍.

കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി വിളിച്ച ആംബുലൻസാണ് മലയോര ഹൈവേയിൽ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത്.

കൊട്ടിയൂര്‍ പിഎച്ച്സിയില്‍ നിന്നാണ് ഇവർ ആംബുലന്‍സ് വിളിച്ചത്. ഡ്രൈവര്‍ പറയുന്നതനുസരിച്ച് പത്ത് മിനുറ്റ് കൊണ്ട് എത്തേണ്ട ആംബുലന്‍സ് 55 മിനിറ്റാണ് കുട്ടിയുടെ വീട്ടിലെത്താന്‍ എടുത്തത്.

ഇവരുടെ വീട്ടില്‍ നിന്ന് 20 മിനുറ്റാണ് ആശുപത്രിയിലേക്ക് വേണ്ടതെങ്കില്‍ 45 മിനിറ്റാണ് മാനന്തവാടി താലൂക്ക് ആശുപത്രിയില്‍ എത്താന്‍ എടുത്തത്.

യുവതിയെ കൊന്ന് കുഴിച്ച് മൂടിയ നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ കാണാനില്ലെന്ന് പരാതി കിട്ടിയതിന് പിന്നാലെ കൊന്ന് കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തി.

സംഭവത്തിൽ അയൽവാസി ഉൾപ്പെടെ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

നെയ്യാറ്റിൻകര പനച്ചമൂട് സ്വദേശി പ്രിയംവദയെയാണ് പന്ത്രണ്ടാം തീയതി മുതൽ കാണാതായത്.

പിന്നീട്പ്രിയംവദയെ സമീപത്തെ വീട്ടിൽ കൊന്ന് കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ വീടിന് സമീപമുള്ള രണ്ടുപേരെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. മാവുവിളയിൽ ഒറ്റയ്ക്കായിരുന്നു പ്രിയംവദ താമസിച്ചിരുന്നത്.

Read More: അയവില്ലാതെ സംഘർഷം; വൻ നഷ്ടങ്ങൾ നേരിട്ട് ഇറാനും ഇസ്രയേലും

മരിച്ച പ്രിയംവദയ്ക്ക് രണ്ട് പെൺമക്കളാണുള്ളത്. അമ്മയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ മക്കൾ വെള്ളറട പൊലീസിൽ പരാതി നൽകുകയായിരുന്നു.

അതേസമയം പ്രിയംവദയ്ക്ക് വീടിന് സമീപത്തെ മറ്റൊരാളുമായി അടുപ്പം ഉണ്ടായിരുന്നുവെന്നും ഇയാൾ ഇപ്പോൾ ഒളിവിലാണെന്നുമാണ് പോലീസിന് ലഭിച്ച മറ്റൊരു സൂചന.

പ്രിയംവദയ്ക്ക് അടുപ്പമുള്ള യുവാവിന്റെ വീട്ടിലെ കുട്ടികളാണ് ഇവരുടെ മൃതദേഹം ആദ്യം കണ്ടത്.

വീടിനകത്തുള്ള കട്ടിലിനടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കിടക്കുന്ന വിവരം തൊട്ടടുത്ത് താമസിക്കുന്ന വയോധികയോട് കുട്ടികൾ അറിയിക്കുകയായിരുന്നു.

തുടർന്ന് കുട്ടികൾ പറഞ്ഞത് പ്രകാരം വയോധിക വീട് പരിശോധിച്ചപ്പോൾ മൃതദേഹം അവിടെ കണ്ടിരുന്നില്ല.

ങ്ങുടർന്ന്സംഭവത്തിൽ സംശയം തോന്നിയ വയോധിക ഈ വിവരം സ്ഥലത്തെ വൈദികനെ വിവരം അറിയിക്കുകയും, പിന്നീട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയുമായിരുന്നു.

വീടിന് സമീപമുള്ള സന്തോഷ്, വിനോദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

Read More: പോലീസ് വേഷത്തിൽ കൊലപാതകി; വിവരങ്ങൾ നൽകുന്നവർക്ക് 40 ലക്ഷം

തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ യുകെ യുദ്ധവിമാനം വിട്ടയക്കും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി.

100 നോട്ടിക്ക് മൈൽ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയർന്ന വിമാനത്തിന് കടൽ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാൻ കഴിഞ്ഞില്ല.

പിന്നീട് ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിംഗ് ആവശ്യപ്പെടുകയായിരുന്നു.

വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പ്രതിരോധ വകുപ്പിൻ്റെ നടപടികൾക്ക് ശേഷം വിമാനം വിട്ടയക്കും.

അതേ സമയം അഹമ്മദാബാദിൽ നിന്നും യു.കെയിലേക്ക് 242 പേരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തകർന്നു വീണ അപകടത്തിൽ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.

ഇപ്പോള്‍ ബ്രിട്ടീഷ് പൗരത്വമുള്ള വിശ്വാസ് കുമാര്‍ ആയിരുന്നു ആ ഭാഗ്യ വാർ. ലോകം മുഴുവന്‍ അദ്ഭുതത്തോടെയാണ് ഇപ്പോൾ വിശ്വാസിനെ നോക്കുന്നത്.

എമര്‍ജന്‍സി ഡോറിന് സമീപമുള്ള സീറ്റില്‍ ഇരുന്നതാണ് ഈ അത്ഭുത രക്ഷപ്പെടലിന് കാരണം. 11 A എന്ന സീറ്റ് വിമാനത്തിലെ സ്‌പെഷ്യല്‍ സീറ്റാണ്.

വിമാനത്തില്‍ 11 എന്ന സീറ്റ് നിര ഏറെ പ്രധാനമാണ്. ഈ നിരയിലെ രണ്ട് വശത്തും എമര്‍ജന്‍സി വാതിലുണ്ട് എന്നാതാണ് ഇതിന്റെ വലിയ പ്രത്യേകത.

ഇരു ഭാഗത്തും ചിറകിന് മുകളിലേക്ക് ഈ എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാം. വിമാനത്തില്‍ തീപിടുത്തം അടക്കം എന്തെങ്കിലും അപകടമുണ്ടായാല്‍ രക്ഷപ്പെടാനാണ് ഈ പ്രത്യേക സംവിധാനം.

ഫ്‌ലൈറ്റ് നിയമം അനുസരിച്ച് ഈ സീറ്റില്‍ യാത്രക്കാരില്ലാതെ പറക്കാന്‍ കഴിയില്ല. എന്തെങ്കിലും എമര്‍ജന്‍സി ഉണ്ടായാല്‍ ഡോര്‍ തുറക്കാനാണ് ആ സീറ്റില്‍ യാത്രക്കാരെ ഉറപ്പാക്കുന്നത്.

ശാരീരിക ക്ഷമതയുള്ള വിവധ ഭാഷകള്‍ മനസിലാക്കാന്‍ കഴിയുന്ന ഒരാളെയാകും ജീവനക്കാര്‍ ഇതിനായി തിരഞ്ഞടുക്കുന്നത്.

ഇവര്‍ക്കൊന്നും 11 A സീറ്റില്‍ ഇരിക്കാന്‍ അനുമതിയില്ല
കുട്ടികളുള്ളവര്‍, ഗര്‍ഭിണികള്‍, വളര്‍ത്തുന്ന മൃഗങ്ങളുമായി യാത്ര ചെയ്യുന്നവര്‍, നടക്കാനോ മറ്റോ പ്രയാസപ്പെടുന്നവര്‍ ഇവര്‍ക്കൊന്നും 11 A സീറ്റില്‍ ഇരിക്കാന്‍ അനുമതിയില്ല.

എമര്‍ജന്‍സി സംഭവിച്ചാല്‍ പെട്ടെന്ന് ആക്ട് ചെയ്യാനും കമ്മ്യൂണിക്കേറ്റ് ചെയ്യാനും കഴിവുള്ള ആളുകളെയാണ് ആ സീറ്റിലേക്ക് സാധാരണയായി പരിഗണിക്കുക. ലെഗ് ലൂപ്പ് ഉള്ളതിനാല്‍ ഇത് പ്രീമിയം സീറ്റായി നല്‍കാറുണ്ട്.

ഈ സീറ്റിലിരുന്ന വിശ്വാസ് കുമാർവിമാനം ഇടിച്ചിറങ്ങിയതോടെ എമര്‍ജന്‍സി വാതില്‍ പുറത്തേക്ക് തെറിച്ചിരിക്കാമെന്നാണ് കരുതുന്നത്. രക്ഷപ്പെടലിനെ കുറിച്ച് വിശ്വാസ് കുമാർ പറയുന്നത് ഇങ്ങനെയാണ്.

വാതില്‍ തകര്‍ന്നപ്പോള്‍ ചെറിയൊരു വിടവ് കണ്ടു…

“ഞാന്‍ ഇരുന്നിരുന്ന വശം കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് പതിച്ചു. വാതില്‍ തകര്‍ന്നപ്പോള്‍ ചെറിയൊരു വിടവ് കണ്ടു. അതിലൂടെ ഞാന്‍ പുറത്തേക്ക് ചാടി.

ഹോസ്റ്റലിലെ ഗ്രൗണ്ട് ഫ്‌ലോറിനടുത്തായിട്ടാണ് ഞാന്‍ ഇറങ്ങിയത്. അവിടെ കുറച്ച് സ്ഥലമുണ്ടായിരുന്നു. ഞാന്‍ അതിലൂടെ പുറത്തിറങ്ങി.

കെട്ടിടത്തിന്റെ മതില്‍ എതിര്‍വശത്തായിരുന്നു. ആര്‍ക്കും അതുവഴി പുറത്തുവരാന്‍ കഴിഞ്ഞുവെന്ന് ഞാന്‍ കരുതുന്നില്ല.

നിമിഷങ്ങള്‍ക്കുള്ളില്‍ തീ ആളിപ്പടര്‍ന്നു. എന്റെ കൈയില്‍ പൊള്ളലേറ്റു. എന്റെ കണ്‍മുമ്പില്‍വെച്ചാണ് രണ്ട് എയര്‍ഹോസ്റ്റസുമാര്‍ മരിച്ചത്.

അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് വിശ്വാസ് കുമാര്‍.

English Summary :

English Summary:

A tragic incident occurred in Kottiyoor where a tribal boy lost his life allegedly due to a delay in receiving medical treatment. The delay in providing timely healthcare services has raised serious concerns about the accessibility and responsiveness of medical aid in remote tribal areas. The incident has sparked outrage and calls for accountability from authorities to ensure better healthcare infrastructure for tribal communities.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

ലഹരിമരുന്ന് കടത്ത്: പ്രവാസികൾക്ക് ജീവപര്യന്തം, കുവൈത്തി ഡോക്ടർ ഉൾപ്പെടെ രണ്ടുപേർക്ക് 10 വർഷം തടവ്

ലഹരിമരുന്ന് കടത്ത്: പ്രവാസികൾക്ക് ജീവപര്യന്തം, കുവൈത്തി ഡോക്ടർ ഉൾപ്പെടെ രണ്ടുപേർക്ക് 10...

ആലപ്പുഴയിൽ പക്ഷിപ്പനി പടരുന്നു: നാല് പഞ്ചായത്തുകളിൽ കൂടി സ്ഥിരീകരണം; പക്ഷികളെ ഉന്മൂലനം ചെയ്യാൻ കടുത്ത നടപടിയുമായി അധികൃതർ

ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനി ഭീതി ഒഴിയുന്നില്ല. ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ...

പാകിസ്ഥാൻ പൗരത്വം മറച്ചുവെച്ചത് മുപ്പത് വർഷത്തോളം; സർക്കാർ സ്കൂൾ അധ്യാപിക പിടിയിൽ

പാകിസ്ഥാൻ പൗരത്വം മറച്ചുവെച്ചത് മുപ്പത് വർഷത്തോളം; സർക്കാർ സ്കൂൾ അധ്യാപിക പിടിയിൽ ഉത്തർപ്രദേശിലെ...

കേസിന് പിന്നിൽ ‘ദൈവതുല്യരായ ആളുകൾ’; അന്ന് പത്മകുമാർ പറഞ്ഞത്

കേസിന് പിന്നിൽ ‘ദൈവതുല്യരായ ആളുകൾ’; അന്ന് പത്മകുമാർ പറഞ്ഞത് തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള...

Related Articles

Popular Categories

spot_imgspot_img