തൃശൂർ: തൃശൂർ എരുമപ്പെട്ടിയിൽ സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് അപകടത്തിൽപ്പെട്ട വിദ്യാർഥി മരിച്ചു.
ചിറമനേങ്ങാട് സ്വദേശി കുന്നത്ത് പീടികയിൽ അബൂബക്കറിൻ്റെ മകൻ ഇർഷാദ് (20) ആണ് മരിച്ചത്.
വെള്ളറക്കാട് മാത്തൂർ പാടത്തിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. റോഡിന് കുറുകെ ഓടി വന്ന കാട്ടുപന്നി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഇന്ന് വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ സ്കൂട്ടറിൽ നിന്നും ഇർഷാദ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു.
വീഴ്ചയിൽ യുവാവിൻ്റെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. കുന്നംകുളം ദയ ആശുപത്രിയിൽ ദിവസങ്ങളായി വെൻറിലേറ്ററിൽ ചികിത്സയിലായിരുന്നു ഇർഷാദ്.
ആരോഗ്യ നില വഷളായതോടെ ഇന്നലെ രാത്രി യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കോയമ്പത്തൂരിൽ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന ഇർഷാദ് ഉമ്മയെ ഗൾഫിലേക്ക് യാത്രയാക്കാനായി നാട്ടിലെത്തിയതാണ്.
ഇർഷാദിന്റെ പിതാവ് അബൂബക്കറും സഹോദരങ്ങളും ഗൾഫിലാണ്. സംസ്കാരം നാളെ.
English Summary :
A student died in an accident after a wild boar collided with his scooter at Erumapetty in Thrissur. The deceased has been identified as Irshad (20), son of Kunnumth Peedika Abubackar from Chiramanengad.