web analytics

വിന്റേജ് മോഹൻലാലിനെ മാത്രമല്ല തിരിച്ചു കിട്ടിയത് എൻ.എഫ് വർഗീസിനേയും! തുടരും ഫെയിം ജോർജേട്ടൻ നിസാരക്കാരനല്ല

വിന്റേജ് മോഹൻലാലിനെ തിരിച്ചു കിട്ടി എന്ന നിലയിലാണ് സോഷ്യൽ മീഡിയയിൽ തുടരും സിനിമയെ പറ്റിയുള്ള ആഘോഷങ്ങൾ. മോഹൻലാലിനൊപ്പം സിനിമയിൽ നിറഞ്ഞു നിന്ന മറ്റൊരു കഥാപാത്രമായ ജോർജ് സാറിനെ കുറിച്ചുള്ള ഒരു സോഷ്യൽ മീഡിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

തുടരും എന്ന സിനിമയിൽ മോഹൻലാൽ ഒരു അദ്ഭുതമല്ല,​ ഒരുപാട് തവണ നമ്മൾ കണ്ട് അന്തംവിട്ട അദ്ഭുതമാണ് മോഹൻലാൽ .

എന്നാൽ അത്ഭുതം ഈ മൊതലാണ്,​ അയാൾ വന്നു കയറിയതു മുതൽ സിനിമ അയാളുടെ കൈയിലാണെന്ന് ഷിബു ഗോപാലകൃഷ്ണൻ എന്ന പ്രേക്ഷകൻ കുറിക്കുന്നു.

അവിടുന്നങ്ങോട്ടാണ് സിനിമ ലെവലുകൾ ഓരോന്നായി ചവിട്ടിക്കയറുന്നത്. വലിഞ്ഞുമുറുകുന്നത്.

അതിനുവേണ്ടി കഥാപാത്രത്തിന്റെ അളവിനും തൂക്കത്തിനും അനുസരിച്ചു ശരീരം കൊണ്ടും ശാരീരം കൊണ്ടും അയാൾ നടത്തിയ ഒരു അഴിഞ്ഞാട്ടമുണ്ട്.

സ്‌ക്രീനിൽ നിന്നും കണ്ണും കാതും എടുക്കാനാവാതെ നമ്മളെ അറസ്റ്റിലാക്കുന്ന അന്യായ അസാധ്യ പെർഫോമൻസ്. എൻ എഫ് വർഗീസിനെ നഷ്ടമായപ്പോൾ മലയാള സിനിമക്ക് നഷ്ടപ്പെട്ട ഒരു അഭിനയ മൂർച്ചയുണ്ട്, ശബ്ദവിന്യാസം കൊണ്ട് കഥാപാത്രം ചങ്കിൽ കയറുന്ന ഒരുതരം കൂർപ്പ്, അതാണ് പ്രകാശ് വർമയുടെ ജോർജ്ജ് സാർ.

എന്നാലും എന്റെ ജോർജ്ജ് സാറെ- ഇത്രയും നാൾ നിങ്ങൾ എവിടെ ആയിരുന്നു സാറെയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

അതേസമയം ജോർജ് സാറിനെ അവതരിപ്പിച്ച പുതുഖ നടൻ ആളത്ര നിസാരക്കാരനല്ലെന്നാണ് റിപ്പോർട്ട്.​ ബംഗളുരു കേന്ദ്രമായി പ്രവർത്തിക്കുന്ന നിർവാണ പരസ്യചിത്ര കമ്പനിയുടെ സ്ഥാപകനും സംവിധായകനുമായ പ്രകാശ് വർമ്മയാണ് മോഹൻലാലിനൊപ്പം സ്ക്രീനിൽ നിറഞ്ഞാടിയത്.

ഒരു കാലത്ത് ടെലിവിഷൻ പ്രേക്ഷകരെ വിസ്മയിപ്പിച്ച വൊഡാഫോൺ സൂസു,​ ഹച്ച് തുടങ്ങിയ പരസ്യചിത്രങ്ങൾക്ക് പിന്നിൽ പ്രകാശ് വർമ്മയുടെ തലയായിരുന്നു. ഹച്ചിന് വേണ്ടി ചെയ്ത കുട്ടിയും നായക്കുട്ടിയും വോഡഫോണിന് വേണ്ടി ചെയ്ത സൂസു സീരീസും എന്നും ജനപ്രിയ പരസ്യങ്ങളായിരുന്നു.

കാഡ്ബറി,​ ബിസ്‌ലെറി,​ ഐഫോൺ,​ നെറ്റ്‌ഫ്ലിക്സ്,​ ആമസോൺ പ്രൈം തുടങ്ങി ദുബായ് ടൂറിസത്തിന് വേണ്ടി ഷാരൂഖ് ഖാനെ വച്ച് ചെയ്ത പരസ്യചിത്രങ്ങളും ഏറെ പ്രശസ്തമാണ്.

മലയാള സിനിമയിൽ സംവിധാന സഹായിയായും പ്രകാശ് വർമ്മ പ്രവർത്തിച്ചിട്ടുണ്ട്. ദിലീപിനെയ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ഏഴ് സുന്ദരരാത്രികളുടെ നിർമ്മാതാവും പ്രകാശ് വർമ്മയായിരുന്നു. 2001ലാണ് ഭാര്യ ഷൈനി ഐപ്പുമായി ചേർന്ന് പരസ്യ നി‌ർമ്മാണ സ്ഥാപനം തുടങ്ങിയത്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

സിംഗിൾ പാരന്റിംഗ്: ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ നിന്ന് വീടുകളിലേക്ക് എത്തിയത് 10 കുട്ടികൾ

സിംഗിൾ പാരന്റിംഗ്: ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ നിന്ന് വീടുകളിലേക്ക് എത്തിയത് 10...

മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് മഴ...

പൗരത്വം ലഭിക്കാൻ 20 വർഷം കാത്തിരിക്കണം; അഞ്ച് വർഷം കഴിഞ്ഞാൽ പിആർ ഇല്ല: അനധികൃത അഭയാർത്ഥികൾക്ക് ശക്തമായ തിരിച്ചടിയുമായി ബ്രിട്ടൻ

അനധികൃത അഭയാർത്ഥികൾക്ക് ശക്തമായ തിരിച്ചടിയുമായി ബ്രിട്ടൻ ലണ്ടൻ: അനധികൃത ബോട്ടുകളിലും ട്രക്കുകളിലും...

രക്ഷപെടാനായി കാറിന്റെ ഗ്ലാസിൽ ഇടിച്ചു, പക്ഷെ ആരും കേട്ടില്ല; കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി ഏഴു വയസ്സുകാരനു ദാരുണാന്ത്യം

കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി ഏഴു വയസ്സുകാരനു ദാരുണാന്ത്യം ചെന്നൈ ∙ കളിയിലേർപ്പെട്ടിരുന്ന ഏഴ്...

Related Articles

Popular Categories

spot_imgspot_img