പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് 150 വർഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും ശിക്ഷ. പെരിന്തൽമണ്ണ പ്രത്യേക അതിവേഗ കോടതിയാണ് മകളെ പീഡിപ്പിച്ച കേസിൽ 49-കാരനായ പിതാവിനെ ശിക്ഷിച്ചത്.പോക്‌സോ ഉൾപ്പെടെ വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് 150 വർഷം കഠിനതടവ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പിഴത്തുകയിൽനിന്ന് രണ്ടുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.
2022-ലാണ് കേസിനാസ്പാദമായ സംഭവം. മാതാവിനൊപ്പം കഴിയുകയായിരുന്ന പെൺകുട്ടിയെ ഇവരുടെ വീട്ടിൽ അതിക്രമിച്ചുകയറിയാണ് പ്രതി പീഡിപ്പിച്ചത്. രണ്ടുതവണ പെൺകുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. സ്‌കൂളിൽ കൗൺസിലിങ്ങിനിടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് പോലീസ് കേസെടുക്കുകയും പ്രതിയായ പിതാവിനെ പിടികൂടുകയുമായിരുന്നു.
Read Also : ഹൈറിച്ച് തട്ടിപ്പ്; പ്രതികളുടെ സ്വത്ത് മരവിപ്പിച്ച് ഇഡി