കോട്ടയം: കോട്ടയം പള്ളിക്കത്തോടിൽ മയക്കുമരുന്നിന് അടിമപ്പെട്ട് അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചു. രണ്ടുപേരും തമ്മിൽ ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
പള്ളിക്കത്തോട് എട്ടാം വാർഡ് ഇളമ്പള്ളിയിൽ പുല്ലാന്നിത്തകിടിയിൽ ലോട്ടറി വിൽപ്പനക്കാരിയായ സിന്ധുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം നടന്നത്. അമിത ലഹരി ഉപയോഗം മൂലം മാനസിക പ്രശ്നങ്ങളുള്ള ആളാണ് മകൻ അരവിന്ദെന്ന് ബന്ധുക്കൾ പറയുന്നു. പള്ളിക്കത്തോട് കവലയിൽ ലോട്ടറി വിൽപ്പന നടത്തുന്ന ആളാണ് സിന്ധു.
കുടുംബ വഴക്ക്; കോട്ടയത്ത് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി
ഇന്നലെ വൈകിട്ട് വീടിനകത്താണ് സിന്ധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതി അരവിന്ദ് അമ്മയുമായി വാക്ക് തർക്കം ഉണ്ടായതിനെ തുടർന്ന് വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പിന്നീട് പൊലീസ് എത്തുമ്പോൾ അരവിന്ദ് മൃതദേഹത്തിന് അടുത്ത തന്നെ ഉണ്ടായിരുന്നു. അരവിന്ദ് വർഷങ്ങളായി ലഹരിക്ക് അടിമയായിരുന്നു.
കോട്ടയത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കേറ്ററിങ് സ്ഥാപന ഉടമ മരിച്ചനിലയിൽ
ഇതിനു മുൻപും അരവിന്ദ് ലഹരി ഉപയോഗിച്ച് അമ്മയെ ആക്രമിച്ചിരുന്നുവെന്ന് അമ്മയുടെ സഹോദരി ബിന്ദു വെളിപ്പെടുത്തി. മുൻപ് പലതവണ ലഹരി ഉപയോഗിക്കുന്നതിന്റെ പേരിൽ വീട്ടിൽ വഴക്ക് ഉണ്ടാരുന്നു.
പഠിക്കാൻ മിടുക്കൻ ആയിരുന്ന അരവിന്ദ് ബിഎഡ് പഠനം ഉപേക്ഷിച്ചത് തന്നെ ലഹരിക്ക് അടിമപ്പെട്ടാണ്. വീട്ടിൽ പലതവണ എതിർത്തിട്ടും ലഹരി ഉപയോഗം നിർത്താൻ അരവിന്ദ് കൂട്ടാക്കിയിരുന്നില്ല. വർഷങ്ങൾക്ക് മുൻപ് അച്ഛൻ മരിച്ച അരവിന്ദിനെ അമ്മ സിന്ധു കഷ്ടപ്പെട്ട് പണി എടുത്താണ് വളർത്തിയത്.

കുടുംബ വഴക്ക്; കോട്ടയത്ത് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി
കോട്ടയം: കോട്ടയത്ത് ലഹരിക്ക് അടിമയായ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ അടുകാണിയില്‍ വീട്ടില്‍ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്.
മകന്‍ അരവിന്ദിനെ (26) പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് സംഭവം.
പള്ളിക്കത്തോട് കവലയിലെ ലോട്ടറി വില്‍പ്പനക്കാരിയാണ് സിന്ധു. അരവിന്ദിന് ലഹരി ഉപയോഗം മൂലം മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കുടുംബവഴക്കിനെ തുടര്‍ന്നാണ് ഇയാള്‍ വാക്കത്തി കൊണ്ട് സിന്ധുവിനെ വെട്ടിയത്.
അരവിന്ദ് തന്നെ അയല്‍പക്കത്തെത്തി അമ്മയെ വെട്ടിയെന്ന് പറയുകയായിരുന്നു.
പിന്നീട് നാട്ടുകാരാണ് വിവരം പള്ളിക്കത്തോട് പൊലീസില്‍ അറിയിച്ചത്. പൊലീസ് സ്ഥലത്ത് എത്തിയ ശേഷം നടത്തിയ തിരച്ചിലിലാണ് വീടിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് അരികില്‍ തന്നെ മകനുമുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം പ്രതിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു.
English Summary:
The incident occurred around 8 PM last night. Relatives have stated that the son, Aravind, had mental health issues due to excessive drug use. The victim, Sindhu, was known to run a lottery ticket business near Pallikkathodu Junction.