web analytics

പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ക്കെതിരെ ചീറിയടുത്ത് ആഞ്ഞുകൊത്തി കൂറ്റൻ രാജവെമ്പാല; ആളുകൾ രക്ഷപെട്ടത് ഭാഗ്യംകൊണ്ടു മാത്രം; വീഡിയോ

പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ക്കെതിരെ ചീറിയടുത്ത് ആഞ്ഞുകൊത്തി കൂറ്റൻ രാജവെമ്പാല; ആളുകൾ രക്ഷപെട്ടത് ഭാഗ്യംകൊണ്ടു മാത്രം; വീഡിയോ

പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചീറിയടുത്ത് കൂറ്റൻ രാജവെമ്പാല. ആക്രമണത്തില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ഡെറാഡൂണിലെ ഭാവുവാല ഗ്രാമത്തിലെ ഒരു വീട്ട് മുറ്റത്ത് രാജവെമ്പാലയെ പിടികൂടാൻ എത്തിയപ്പോഴായിരുന്നു സംഭവം.

വിവിധ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഝജ്ര പർവതനിരകളിൽ നടന്ന സംഭവം കാണാൻ ധാരാളം ആളുകൾ തടിച്ചുകൂടി, ഈ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

എട്ടുവർഷമായി കാണാതായ ഭർത്താവിനെ ഇൻസ്റ്റഗ്രാം റീലിൽ തിരിച്ചറിഞ്ഞ് ഭാര്യ.


വീട്ടിന് മുന്നിലെ മതില്‍ നിറഞ്ഞ് നിന്ന വള്ളി പടര്‍പ്പുകളില്‍ മറഞ്ഞിരുന്ന പാമ്പിനെ ആദ്യം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല.

പിന്നാലെ വള്ളച്ചെടി വെട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി കൂറ്റൻ പാമ്പ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതരെ പാമ്പ് ചീറിയടുത്തു.

ഒരു സാധാരണ മനുഷ്യന്‍റെ രണ്ട് ഇരട്ടി വലിപ്പുമുള്ള കൂറ്റന്‍ രാജവെമ്പാലയാണ് വന്നത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ക്ലിപ്പിൽ, നിരവധി പേർ മൂർഖനെ മരത്തിൽ നിന്ന് താഴെയിറക്കാൻ ശ്രമിക്കുന്നതും മറ്റുള്ളവർ ആ നിമിഷം പകർത്തുന്നതും കാണാം.

പാമ്പ് അതിന്റെ പല്ലുകൾ ഉയർത്തി നിരവധി തവണ രക്ഷാസംഘത്തെ ആക്രമിക്കുന്നത് വീഡിയോയിൽ കാണാം

അപ്രതീക്ഷിതമായി പാമ്പ് മുന്നോട്ട് ആഞ്ഞപ്പോൾ ഒരു ഉദ്യോഗസ്ഥന്‍ താഴെക്ക് വീഴുന്നതും മറ്റൊരാൾ പൊടുന്നനെ കൊണ്ട് പിന്നിലേക്ക് മാറുന്നതും കാണാം.

കോൾ ലഭിച്ചയുടനെ വനംവകുപ്പ് സംഘം ഉടൻ തന്നെ നടപടി സ്വീകരിച്ചതായി റേഞ്ച് ഓഫീസർ സോണാൽ പനേരു പറഞ്ഞു. “ഞങ്ങൾ ഓപ്പറേഷൻ ആരംഭിച്ചയുടൻ, മൂർഖൻ സ്വയം പ്രതിരോധിക്കാൻ തുടങ്ങി,

നിരവധി പാമ്പ് പിടുത്തക്കാരെ പലതവണ ആക്രമിച്ചു. അത് ഞങ്ങളുടെ ജീവനക്കാരിൽ ഒരാളെയും ആക്രമിച്ചു, പക്ഷേ ഭാഗ്യവശാൽ പരിക്കില്ല.” അദ്ദേഹം പറഞ്ഞു.

പരിമിതമായ ഉപകരണങ്ങളും ദുഷ്‌കരമായ സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും, വളരെ നീണ്ട പരീക്ഷണത്തിനുശേഷം ഒരു ബാഗിലാക്കി പാമ്പിനെ പിടികൂടാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു

പിടികൂടിയ പാമ്പിനെ പിന്നീട് സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് സുരക്ഷിതമായി തുറന്ന് വിട്ടെന്ന് വനം വകുപ്പ് അറിയിച്ചു.

നായയുടെ പേരിൽ ആധാർ കാർഡ്

ഗ്വാളിയോർ (ദാബ്ര): മധ്യപ്രദേശിൽ നായയുടെ പേരിൽ ആധാർ കാർഡ്. ഗ്വാളിയോറിലെ ദാബ്രയിലാണ് വിചിത്ര സംഭവം നടന്നത്. ജനനത്തീയതി, പിതാവിന്റെ പേര്, കൂടാതെ വിലാസം ഉൾപ്പെടെ ഉള്ള ആധാർ കാർഡ് ആണ് പുറത്തിറങ്ങിയത്.

മനുഷ്യർക്കായി മാത്രം പുറത്തിറക്കേണ്ട ആധാർ കാർഡ് ഒരു നായയുടെ പേരിൽ ഉണ്ടാക്കിയ സംഭവം മധ്യപ്രദേശിലെ ദാബ്രയിൽ നിന്നും പുറത്തുവന്നതോടെ വിവാദമാകുന്നു.

ജനനത്തീയതി, പിതാവിന്റെ പേര്, വിലാസം തുടങ്ങി മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തിയ ‘കൃത്യമായ’ ആധാർ കാർഡാണ് പുറത്തിറങ്ങിയത്.

നായയുടെ ആധാർ കാർഡ്

#ടോമി ജയ്‌സ്വാൾ എന്ന പേരിലാണ് നായയ്ക്ക് ആധാർ കാർഡ് ലഭിച്ചത്.

#പിതാവിന്റെ പേര്: കൈലാസ് ജയ്‌സ്വാൾ

#ജനനത്തീയതി: 2010 ഡിസംബർ 25

#വിലാസം: ഗ്വാളിയോറിലെ ദാബ്ര

ആധാർ കാർഡിൽ പതിവുപോലെ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നു. കാർഡ് യഥാർത്ഥമാണെന്ന് തോന്നിക്കുന്ന തരത്തിൽ തന്നെ പുറത്തിറങ്ങിയിരുന്നു.

സംഭവം പുറത്ത് വന്നത്

സംഭവത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അധികൃതർ ഇടപെട്ടു. ഉടൻ തന്നെ കളക്ടർ രുചിക ചൗഹാൻ ഉദ്യോഗസ്ഥരെ വിളിച്ച് പോർട്ടൽ പരിശോധിക്കാനും വിവരങ്ങൾ ഉറപ്പാക്കാനും നിർദ്ദേശം നൽകി.

തുടർന്ന് നടത്തിയ പരിശോധനയിൽ നായയുടെ ആധാർ കാർഡ് വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

അധികൃതരുടെ നടപടി

സംഭവത്തെ തുടർന്ന് നായയുടെ ആധാർ കാർഡ് അസാധുവാക്കി.
കളക്ടർ രുചിക ചൗഹാൻ നൽകിയ നിർദ്ദേശപ്രകാരം, ഇത്തരം വ്യാജ ആധാർ കാർഡുകൾ ഉണ്ടാക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

അന്വേഷണം വ്യാപിപ്പിച്ചു

ഇപ്പോൾ അധികൃതർ അന്വേഷിക്കുന്നത്:

#വ്യാജ കാർഡുകൾ മറ്റും ഉണ്ടാക്കിയിട്ടുണ്ടോ?

#ഇതിനുപിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടോ?

#ഡാറ്റാബേസ് മാനിപുലേഷൻ നടത്തിയിട്ടുണ്ടോ?

#പോലീസും സൈബർ സെല്ലും ചേർന്ന് അന്വേഷണം പുരോഗമിക്കുകയാണ്.

പൊതുജന ആശങ്ക

ആധാർ കാർഡ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായതിനാൽ ഇത്തരം സംഭവങ്ങൾ സുരക്ഷാ ആശങ്കകൾ ഉയർത്തുന്നു.

ജോലി നിയമനം, ബാങ്ക് അക്കൗണ്ട്, സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ, വായ്പാ അപേക്ഷകൾ തുടങ്ങി നിരവധി മേഖലകളിൽ ആധാർ നിർബന്ധമായതിനാൽ, വ്യാജ കാർഡുകൾ സമൂഹത്തിനും സാമ്പത്തിക സംവിധാനത്തിനും ഭീഷണി സൃഷ്ടിക്കുന്നു.

മോഷ്ടിച്ച ഡാറ്റ

മുമ്പും ചില സ്ഥലങ്ങളിൽ മൃഗങ്ങൾക്കോ കൃത്രിമ പേരുകളിലോ ആധാർ കാർഡ് ഉണ്ടാക്കിയ സംഭവങ്ങൾ പുറത്തുവന്നിട്ടുണ്ട്. സാധാരണയായി ഇവ മോഷ്ടിച്ച ഡാറ്റ ഉപയോഗിച്ചോ സോഫ്റ്റ്‌വെയർ വീഴ്ചകൾ വഴി ഉണ്ടാകുന്നതാണെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

Other news

മരണത്തെ തോൽപ്പിച്ച് കുഞ്ഞുമാലാഖ; 10 മാസം പ്രായമുള്ള ആലിൻ ഇനി മറ്റൊരാളിലൂടെ ചിരിക്കും! കേരളം കണ്ട വിങ്ങുന്ന ആ ജീവൻരക്ഷാ ദൗത്യം

കൊച്ചി: കേരളത്തിന്റെ കണ്ണുനിറയിക്കുന്ന വാർത്തയാണിത്, അതോടൊപ്പം അഭിമാനവും. മരണത്തിന് തൊട്ടുമുൻപിലും മറ്റൊരാൾക്ക്...

പ്ലാനറ്ററി പരേഡ്..! നൂറ്റാണ്ടിലെ തന്നെ ഏറ്റവും അപൂർവ്വമായ ആകാശവിസ്മയങ്ങളിൽ ഒന്ന് ഫെബ്രുവരിയിലെ ഈ ദിവസം കാണാം..!

പ്ലാനറ്ററി പരേഡ് ഫെബ്രുവരിയിലെ ഈ ദിവസം കാണാംനൂറ്റാണ്ടിലെ തന്നെ ഏറ്റവും അപൂർവ്വമായ...

ലണ്ടനിലെ കിങ്സ്ബറി ഹൈസ്കൂളിൽ വിദ്യാർത്ഥികളെ കുത്തിവീഴ്ത്തി പതിമൂന്നുകാരൻ; ആക്രമണം അജ്ഞാത ദ്രാവകം സ്പ്രേ ചെയ്തശേഷം

ലണ്ടനിലെ കിങ്സ്ബറി ഹൈസ്കൂളിൽ വിദ്യാർത്ഥികളെ കുത്തിവീഴ്ത്തി പതിമൂന്നുകാരൻ വടക്കൻ ലണ്ടനിലെ...

ഫ്രാൻസിലെ കൂട്ടുകാരി ചതിച്ചു… റിട്ട. അധ്യാപികയ്ക്ക് നഷ്ടമായത് 50 ലക്ഷം

ഫ്രാൻസിലെ കൂട്ടുകാരി ചതിച്ചു… റിട്ട. അധ്യാപികയ്ക്ക് നഷ്ടമായത് 50 ലക്ഷം കോട്ടയം ∙...

ന്യൂറോ സർജനെന്ന് വ്യാജപ്പേര്; വേഷം മാറി മുങ്ങാൻ ശ്രമം! മെഡിക്കൽ കോളേജിൽ ‘ലേഡി ഡോക്ടർ’ പിടിയിൽ; സിനിമാ സ്റ്റൈൽ നാടകം

തിരുവനന്തപുരം:തിരുവനന്തപുരംമെഡിക്കൽ കോളേജിലെ അതീവ സുരക്ഷയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് ബുധനാഴ്ച രാവിലെ...

Related Articles

Popular Categories

spot_imgspot_img