ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള ദിവസങ്ങൾ നീണ്ട പ്രചാരണത്തിനൊടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച (മെയ് 30) വൈകുന്നേരം വിവേകാനന്ദ സ്മാരകത്തിൽ തൻ്റെ 45 മണിക്കൂർ നീണ്ട ധ്യാനം ആരംഭിച്ചു. കന്യാകുമാരിയിലെ സ്വാമി വിവേകാനന്ദനോടുള്ള ആദരസൂചകമായി നിർമ്മിച്ച സ്മാരകമായ റോക്ക് സ്മാരകത്തിൽ ധ്യാനത്തിലാണ് പ്രധാനമന്ത്രി.
ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ആരാധന നടത്തിയ മോദി, തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററിൽ എത്തിയ ശേഷം ഫെറി സർവീസ് വഴി റോക്ക് സ്മാരകത്തിലെത്തി ജൂൺ 1 വരെ നീണ്ടുനിൽക്കുന്ന ധ്യാനം ആരംഭിക്കുകയായിരുന്നു.
വെള്ള ധോത്തിയും വെള്ള ഷാളും ധരിച്ചെത്തിയ മോഡി ശ്രീകോവിലിൽ പ്രാർത്ഥിച്ച മോദി ‘ഗർഭഗൃഹം’ വലംവച്ചു. പുരോഹിതന്മാർ അദ്ദേഹത്തിന് ക്ഷേത്രത്തിലെ പ്രസാദം നൽകി, അതിൽ ഒരു ഷാളും ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ ഫോട്ടോയും ഉണ്ടായിരുന്നു.
ഇതിനിടെ, അതേ സ്ഥലത്ത് പ്രധാനമന്ത്രി മോദിയുടെ 33 വർഷം പഴക്കമുള്ള ഫോട്ടോ സോഷ്യൽ മീഡിയ ഫോറങ്ങളിൽ ഇപ്പോൾ വൈറലാണ്. കന്യാകുമാരിയിലെ വിവേകാനന്ദ പാറ സ്മാരകത്തിൽ നിന്ന് ആരംഭിച്ച് കാശ്മീരിലേക്ക് നീളുന്ന ദേശവ്യാപകമായ ഏകതാ യാത്രയ്ക്കിടെയാണ് ഈ ചിത്രം എടുത്തത്. ബിജെപി പ്രവർത്തകൻ ഡോ മുരളി മനോഹർ
ജോഷിയെയും ചിത്രത്തിൽ കാണാം. വൈറൽ ചിത്രത്തിൽ നരേന്ദ്ര മോദിയും മുതിർന്ന ബിജെപി നേതാവായിരുന്ന മുരളി മനോഹർ ജോഷിയും വിവേകാനന്ദ സ്മാരകത്തിൽ പുഷ്പങ്ങള്‍ അർപ്പിക്കുന്നുണ്ട്. മുരളി മനോഹർ ജോഷിയാണ് ആ ഏകതാ യാത്രയ്ക്ക് നേതൃത്വം നൽകിയിരുന്നത്. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര 1992 ജനുവരി 26ന് ശ്രീനഗറിൽ ദേശീയ പതാക ഉയർത്തിയതോടെയാണ് അവസാനിച്ചത്. രാജ്യത്തെ ഭീകര ശക്തികൾക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന സന്ദേശം പങ്ക് വെക്കുകയെന്നതായിരുന്നു യാത്രയുടെ പ്രമേയം.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് ശിവസേന നേതാവ് സഞ്ജയ് നിരുപം രംഗത്തെത്തി. സ്വാമി വിവേകാനന്ദൻ ധ്യാനം ചെയ്‌ത സ്ഥലത്തേക്ക് അദ്ദേഹം (പിഎം മോദി) ധ്യാനത്തിന് പോകാൻ തീരുമാനിച്ചെങ്കിൽ എന്താണ് നിയമവിരുദ്ധമോ മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമോ എന്ന് അദ്ദേഹം പറഞ്ഞു. “ആരെങ്കിലും ധ്യാനത്തിലൂടെ സമാധാനം നേടുകയാണെങ്കിൽ അത് അവൻ്റെ ഇഷ്ടമാണ്. ചിലർ കഞ്ചാവ് കഴിച്ച് സമാധാനം നേടുന്നു, അത് അവരുടെ ഇഷ്ടമാണ്. എന്നാൽ അത് കഴിക്കുന്നവർക്ക് ധ്യാത്തിൻ്റെ ആത്മീയ പ്രാധാന്യം മനസ്സിലാകില്ല. കോൺഗ്രസ് ധ്യാനത്തിനും ഹിന്ദുക്കൾക്കും വിവേകാനന്ദ സ്വാമികൾക്കും എതിരാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: രാജാവിനും രാജ്ഞിക്കും ആൺകുഞ്ഞു പിറന്നു; അതോടെ ജനസംഖ്യ 136 ആയി ‘ഉയർന്നു’ !









