പെരുമ്പാവൂർ: അമിത വേഗതയിലെത്തിയ കാർ പലചരക്ക് കടയിലേക്ക് ഇടിച്ചു കയറി. പുല്ലുവഴി വില്ലേജ് ഓഫീസ് ജംഗ്ഷനിൽ ഇന്നലെ ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. ഇടിയുടെ ആഘാതത്തിൽ കടയുടെ ഉൾഭാഗം പൂർണമായും തകർന്നു.
ശ്രീകൃഷ്ണ സ്റ്റോഴ്സ് എന്ന സ്ഥാപനത്തിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. കടയുടമയായ യുവാവിന് സാരമായി പരുക്കേറ്റു.
പുല്ലുവഴി അമ്പാട്ട് വീട്ടിൽ ഗോപാലകൃഷ്ണൻ മകൻ രതീഷിനാണ് പരുക്കേറ്റത്. പെരുമ്പാവൂരിൽ നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനമാണ് എതിർവശത്തുള്ള കടയിലേക്ക് ഇടിച്ചു കയറിയത്. കടയിലെ അലമാരകളും സാധനങ്ങളും നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതാണ് ലഭിക്കുന്ന വിവരം.
ഡ്രൈവർ ഉറങ്ങിപ്പോഴതാണ് അപകട കാരണം എന്നാണ് ലഭിക്കുന്ന വിവരം.സംഭവത്തിൻ്റെ സി.സി.ടി വി ദ്യശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പെരുമ്പാവൂർ ഭാഗത്തു നിന്നും അതിവേഗത്തിൽ എതിർദിശയിലൂടെ വന്ന കാർ ഒട്ടോറിക്ഷയിൽ ഇടിച്ചു ശേഷമാണ് കടയിലേക്ക് ഇടിച്ചു കയറിയത്.
കൗണ്ടറിൽ ഇരിക്കുകയായിരുന്ന രതീഷിൻ്റെ ദേഹത്തേക്ക് അലമാര മറിഞ്ഞു വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായതെന്ന് നാട്ടുകാർ പറയുന്നു.