തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ എത്തി. കോട്ടയത്ത് ഇടിമിന്നലോടെ മഴ പെയ്തു.
മധ്യ, തെക്കൻ ജില്ലകളിലും വൈകുന്നേരം അല്ലെങ്കിൽ രാത്രിയോടെ വടക്കൻ ജില്ലകളിലും മഴ പെയ്തേക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഇന്ന് കൂടുതൽ പ്രദേശങ്ങളിൽ ഇടി, മിന്നൽ, മഴ സാധ്യതയുണ്ടെന്നും അറിയിച്ചു.
വരുന്ന ദിവസങ്ങളിലും പലയിടങ്ങളിലായി ഉച്ചക്ക് ശേഷമോ രാത്രിയോ മഴ പെയ്തേക്കും.
മാർച്ച് 20 വരെ മിക്ക ജില്ലകളിലും വേനൽമഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.
അടുത്ത അഞ്ച് ദിവസം കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ നേരിയ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പുണ്ട്”
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ചരപ്പുറം–തങ്കേക്കുന്ന് റോഡ് തകർന്നിരുന്നു. ചരപ്പുറം മുതൽ ഏതാണ്ട് ഒരു കിലോ മീറ്റർ ദൂരം റോഡിൽ വിവിധ സ്ഥലങ്ങളിലെ മെറ്റലും മണ്ണും ഒഴുകിപ്പോയിട്ടുണ്ട്.
പലയിടങ്ങളിലും റോഡുകളിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങൾ ബുദ്ധിമുട്ടിയാണ് ഇതുവഴി യാത്ര ചെയ്യുന്നത്. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ ഇടാൻ റോഡ് മുറിച്ചിരിന്നു. മണ്ണിട്ട് പൂർവ സ്ഥിതിയിലാക്കിയെങ്കിലും മഴയിൽ തകർന്നു.
ആറാംകോട്ടം നരിക്കുണ്ട് വയലിൽ കൃഷിനാശമുണ്ടായി. നരിക്കുണ്ട് വയൽ കർഷക കൂട്ടായ്മയുടെ പച്ചക്കറി കൃഷിയാണ് വയലിൽ വെള്ളം പൊങ്ങിയതിനെ തുടർന്ന് പൂർണമായുംനശിച്ചത്.
അതേസമയം, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പും തുടരുകയാണ്. കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്.
പാലക്കാട് ജില്ലയിൽ 38°C വരെയും തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും; കൊല്ലം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 2 – 3°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.