web analytics

സഹകരണ ബാങ്കിന് മുന്നിലെ ആത്മഹത്യ ഇടതുപക്ഷത്തിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കേണ്ട; എം.എം.മണി

റൂറൽ ഡവലപ്‌മെന്റെ സൊസൈറ്റിയുടെ മുന്നിലുണ്ടായ സാബുവിന്റെ ആത്മഹത്യ തങ്ങളുടെ തലയിൽ വെക്കേണ്ട എന്ന് എം.എം.മണി . എൽ.ഡി.എഫ്. കട്ടപ്പനയിൽ സംഘടിപ്പിച്ച നയവിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. Mm mani speaks about sabus death

“ഞങ്ങളുടെ പാർട്ടി എന്തോ കുഴപ്പം കാണിച്ചു എന്ന മട്ടിൽ ഐക്യജനാധിപത്യ മുന്നണിയും , കോൺഗ്രസ്, ബി.ജെ.പി. പാർട്ടികളും ചില പ്രചരണങ്ങൾ നടത്തുന്നുണ്ട്. ഇടുക്കി ജില്ലയിൽ കാലങ്ങളായി യു.ഡി.എഫ്. ഭരിച്ച കോൺഗ്രസ് ഭരിച്ച സ്ഥാപനങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയപ്പോൾ ഞങ്ങൾ ഏറ്റെടുത്ത് എങ്ങനെ രക്ഷപെടുത്താം എന്ന് നോക്കിയിട്ടുണ്ട്.

ആ സ്ഥാപനത്തെ എങ്ങനെയേലും രക്ഷപെടുത്താനും സഹകാരികളുടെ താത്പര്യം സംരക്ഷിക്കാനുമാണ് വി.ആർ. സജിയും സജി നേതൃത്വത്തിലുള്ള ഭരണ സമിതിയും ശ്രമിച്ചത്. സാബു പണം ചോദിച്ചു വന്നപ്പോൾ ബാങ്കിൽ പണം ഇല്ലായിരുന്നു. അദ്ദേഹം ആത്മഹത്യ ചെയ്തത് ഇടതുപക്ഷത്തിന്റെ തലയിൽ വെക്കാൻ ശ്രമമുണ്ട്.

അദ്ദേഹത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് അതിയായ ദു: ഖമുണ്ട്. ആത്മഹത്യ ചെയ്യേണ്ട രീതിയിലുള്ള യാതൊരു പ്രകോപനവും ബാങ്ക് ഭരണസമിതിയുടേയോ വി.ആർ. സജിയുടേയൊ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഞങ്ങൾ അതിന്റെ എല്ലാ വശവും പരിശോധിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ഒട്ടേറെ ബാങ്കുകൾ കോൺഗ്രസ് ഭരിച്ചു മുടിച്ച് പ്രതിസന്ധിയിലാക്കി. ഇത് ഏറ്റെടുത്ത് ഞങ്ങൾ നന്നായി നടത്താൻ പരിശ്രമിക്കുകയാ. ഇടുക്കിയിൽ നിരവധി ബാങ്കുകളിൽ ഇങ്ങിനെ ഇടതുപക്ഷം പരിശ്രമിക്കുന്നുണ്ട്. സാബുവെന്ന മാന്യ സുഹൃത്ത് ആത്മഹത്യ ചെയ്തതിൽ ഖേദമുണ്ട്.

അതുകൊണ്ടൊന്നും ബാങ്കിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ നിന്നും ഞങ്ങൾ പിന്നോട്ടില്ല. വി.ആർ. സജിയുടെയോ ഇടതു പ്രവർത്തകരുടെയോ ഭാഗത്തു നിന്നും അദ്ദേഹം ആത്മഹത്യ ചെയ്യുന്ന രീതിയിലുള്ള പ്രവർത്തനം ഉണ്ടായിട്ടില്ല. ഇതൊന്നും ഞങ്ങളുടെ തലയിൽ കെട്ടിവെയ്ക്കാൻ നോക്കേണ്ട.

അദ്ദേഹത്തിന് എന്തെങ്കിലും മാനസികാസ്വാസ്ഥ്യം ഉണ്ടോ ഡോക്ടറെ കണ്ടിട്ടുണ്ടോ എന്നൊന്നും ഞങ്ങൾക്ക് അറിയില്ല. ബാങ്കിലെ പണം കിട്ടിയില്ല എന്നതുകൊണ്ട് ആത്മഹത്യ ചെയ്യേണ്ട ആവശ്യം അദ്ദേഹത്തിനില്ല എന്നാണ് അറിയാൻ കഴിയുന്നത്. ഇക്കാര്യം വിശദമായി അന്വേഷിക്കണം.

വഴിയേ പോയ വയ്യാവേലി ഞങ്ങളുടെ തലയിൽ കെട്ടിവയ്ക്കാൻ ഒരുത്തനും ശ്രമിക്കേണ്ട. ബി.ജെ.പി.യും കോൺഗ്രസും ഞങ്ങളെ മെക്കിട്ട് കേറാൻ വരണ്ട. അദ്ദേഹത്തിന്റെ കുടുംബത്തോട് എന്ത് സഹായവും ചെയ്യാൻ ഞങ്ങൾ സന്നദ്ധരായിരിക്കും. ഏത് പുല്ലനായാലും ഇതൊന്നുമായി വരേണ്ട” എന്നും മണി പറഞ്ഞു.


ഡിസംബർ 20 നാണ് കട്ടപ്പമന മുളങ്ങാശേരിൽ സാബു തോമസ് കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ തൂങ്ങിമരിച്ചത്. ഭാര്യയുടെ ചികിത്സയ്ക്ക് പണം നൽകാത്ത ബാങ്ക് ജീവനക്കാരാണ് മരണത്തിന് പിന്നിലെന്ന് സാബുവിന്റെ കുറിപ്പും കണ്ടെടുത്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img