പൊതുഇടങ്ങളില്‍ പ്രത്യക്ഷമാകാതെ സൈനിക ഉദ്യോഗസ്ഥര്‍

ലണ്ടന്‍: റഷ്യയില്‍ വ്‌ലാഡിമിര്‍ പുടിന്റെ അധികാരം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിനിടയിലും പൊതുഇടത്തില്‍നിന്ന് വിട്ടുനിന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍. വാഗ്‌നര്‍ മേധാവി യെവ്ഗിനി പ്രിഗോഷിന്‍ അട്ടിമറി നീക്കത്തില്‍നിന്നു പിന്മാറി ദിവസങ്ങള്‍ക്കു ശേഷവും പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ റഷ്യയുടെ സൈനിക മേധാവി വെലാരി ഗെരാസിമോവ് വിമുഖത കാണിച്ചു. ജൂണ്‍ 9നുശേഷം ഒരു പത്രപ്രസ്താവന ഇറക്കാന്‍ പോലും അദ്ദേഹം തയാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

പാശ്ചാത്യ സൈനിക വിദഗ്ധര്‍ പറയുന്നതു പ്രകാരം റഷ്യയുടെ മൂന്ന് ന്യൂക്ലിയര്‍ ബ്രീഫ്‌കേസുകളില്‍ ഒന്നിന്റെ ഉടമ കൂടിയാണ് അറുപത്തിയേഴുകാരനായ ഗെരാസിനോവ്. യുക്രെയിനുമായുള്ള യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തെ നയിച്ചത് ഗെരാസിമോവാണ്. യുക്രെയിനിലെ റഷ്യന്‍ സേനയുടെ ഡപ്യൂട്ടി കമാന്‍ഡറും സിറിയന്‍ സംഘര്‍ഷങ്ങളിലെ സൂത്രധാരനുമായ ജനറല്‍ സെര്‍ജി സുറോവിക്കിനും പൊതുവിടങ്ങളില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. റഷ്യയിലെ ആഭ്യന്തരകലാപത്തില്‍ അദ്ദേഹത്തിനു പങ്കുണ്ടോ എന്നതില്‍ അന്വേഷണം നടക്കുന്നതായി കഴിഞ്ഞ ദിവസം രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുറോവിക്കിന്‍ അറസ്റ്റിലായി എന്നതു സംബന്ധിച്ച വാര്‍ത്തകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

എന്നാല്‍ പലവിധത്തിലുള്ള ഗോസിപ്പുകളും ഊഹാപോഹങ്ങളും ഉണ്ടാകുമെന്നും എല്ലാം അടിസ്ഥാനരഹിതമാണെന്നുമാണ് റഷ്യയുടെ പ്രതികരണം. സുറോവിക്കിന്റെ അറസ്റ്റ് സംബന്ധിച്ചു ചില റഷ്യന്‍ മാധ്യമങ്ങള്‍ സൈനികവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.

സൈനികതലത്തില്‍ വലിയ അഴിച്ചുപണിയുണ്ടാകുമെന്ന രീതിയിലും റിപ്പോര്‍ട്ട് ഉണ്ട്. പുടിന്റെ വിശ്വസ്തരെന്നു കരുതുന്ന ചിലരുടെ പദവി ഉയര്‍ത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഏതു രീതിയിലുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നു സംബന്ധിച്ചു പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ലഭ്യമല്ല. ഗെരാസിനോവിനെ താഴെയിറക്കാനായി പ്രിഗോഷിന്‍ മെനഞ്ഞ തന്ത്രമാണ് ആഭ്യന്തര കലാപമെന്നാണു ചില സൈനിക വിദഗ്ധരുടെ വിലയിരുത്തല്‍.

അപ്രതീക്ഷിത പടനീക്കത്തിലൂടെ റഷ്യയെ ഞെട്ടിച്ച വാഗ്‌നര്‍ കൂലിപ്പട്ടാളം പിന്നീടു പിന്മാറുകയായിരുന്നു. തലസ്ഥാനമായ മോസ്‌കോയ്ക്ക് 200 കിലോമീറ്റര്‍ അടുത്തെത്തിയ ശേഷമാണ് ഒത്തുതീര്‍പ്പു ചര്‍ച്ചകളുടെ ഫലമായി കലാപസേന പിന്തിരിഞ്ഞത്. അതിനു മുന്‍പു പിടിച്ചെടുത്ത റോസ്‌തോവ് നഗരത്തിലെ സൈനിക ആസ്ഥാനവും വിട്ടുകൊടുത്തതോടെ സ്ഥിതി ശാന്തമായിട്ടുണ്ട്. വാഗ്‌നര്‍ ഗ്രൂപ്പിനെ തടയാന്‍ റഷ്യന്‍ സേനയ്‌ക്കൊപ്പം മോസ്‌കോയിലും റോസ്‌തോവിലും തമ്പടിച്ചിരുന്ന ചെചന്‍ കൂലിപ്പട്ടാളവും പിന്മാറി. റഷ്യന്‍ സേനയ്‌ക്കൊപ്പം യുക്രെയ്‌നിലെ യുദ്ധം തുടരാന്‍ വാഗ്‌നര്‍ പോരാളികളോടു നേതാവ് യെവ്ഗിനി പ്രിഗോഷിന്‍ നിര്‍ദേശിച്ചു. വാഗ്‌നര്‍ സംഘാംഗങ്ങളെ റഷ്യന്‍ സേനയിലെടുക്കാമെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയെന്നാണു വിവരം. കലാപത്തിനു ശ്രമിച്ചതിനു പ്രിഗോഷിനും പടയ്ക്കുമെതിരെ നടപടിയുണ്ടാകില്ലെന്നു റഷ്യ അറിയിച്ചിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

Other news

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

സർവത്ര കൈക്കൂലി; കഴിഞ്ഞ വർഷം വിജിലൻസ് എടുത്തത് 1259 കേസുകൾ; കൂടുതൽ കൈക്കൂലിക്കാർ ഈ വകുപ്പിൽ

തൃശൂർ: കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ വിജിലൻസിന്റെ പിടിയിലാകുന്നവരുടെ എണ്ണത്തിൽ വർധന....

നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയെ എലവഞ്ചേരിയിൽ എത്തിച്ച് തെളിവെടുത്തു

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയെ എലവഞ്ചേരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി....

Related Articles

Popular Categories

spot_imgspot_img