പോക്സോ കേസിൽ കുടുങ്ങിയത് 52 അദ്ധ്യാപകർ, വിദ്യാഭ്യാസവകുപ്പ് രഹസ്യാന്വേഷണം തുടങ്ങി

തിരുവനന്തപുരം: വിദ്യാർത്ഥികളോട് ലൈംഗിക അതിക്രമങ്ങൾ കാട്ടിയ 52 അദ്ധ്യാപകർ പോക്സോകേസുകളിൽ കുടുങ്ങി സസ്പെൻഷനിൽ. ഇത്തരക്കാരെ കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പ് വിജിലൻസ് വിഭാഗം രഹസ്യാന്വേഷണം തുടങ്ങി.

തിരുവനന്തപുരം ജില്ലയിൽ മൂന്ന് അദ്ധ്യാപകർക്കെതിരെ ആരോപണമുണ്ട്. ഒരാൾ രണ്ടുവർഷമായി സസ്പെൻഷനിലാണ്. കായികാദ്ധ്യാപകൻ ഹൈസ്കൂൾ വിദ്യാർത്ഥിയായ ആൺകുട്ടിയെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം കാട്ടി.

പ്രതിരോധിച്ച കുട്ടിയെ പിന്തുടർന്ന് ആക്രമിച്ചു. ഇയാളെ അറസ്റ്റുചെയ്‌തു. നേമത്ത് ഒരു സ്കൂളിൽ ആറ് കുട്ടികളോട് മോശമായി പെരുമാറിയെന്ന പരാതിയിൽ അദ്ധ്യാപകനെതിരെ ഇന്നലെ പൊലീസ് പോക്സോ കേസെടുത്തു.

ഇയാൾ കസ്റ്റഡിയിലാണെന്ന് സൂചനയുണ്ട്. ശമ്പളം രണ്ടുവർഷത്തേക്ക് തടയുക, പ്രൊമോഷൻ റദ്ദാക്കൽ, സാധാരണ താക്കീത്, സർവീസ് ബുക്കിൽ രേഖപ്പെടുത്തുന്ന കർശന താക്കീത്, പിരിച്ചുവിടൽ.

ഇവരെ ജോലിയിൽനിന്ന് പിരിച്ചു വിടുന്നതുൾപ്പെടെ കർശന നടപടികൾക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരെ ചുമതലപ്പെടുത്തി.പൊലീസ് കേസില്ലെങ്കിലും കുട്ടി വെളിപ്പെടുത്തുന്ന വിവരങ്ങൾ പ്രഥമാദ്ധ്യാപകൻ വഴി ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കാം.

മൂന്ന് മാസത്തിനുള്ളിൽ അന്വേഷിച്ച് നടപടി സ്വീകരിക്കണം. കേരള സിവിൽ സർവീസ് (ക്ലാസിഫിക്കേഷൻ കൺട്രോൾ ആൻഡ് അപ്പീൽ) പ്രകാരമാണ് നടപടി.എൽ.പി, യു.പിതലത്തിൽ എ.ഇ.ഒയും ഹൈസ്കൂൾതലത്തിൽ ഡി.ഇ.ഒയുമാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

എ.ഇ.ഒയുടെ റിപ്പോർട്ട് തൃപ്തികരമല്ലെങ്കിൽ ഡി.ഇ.ഒയും ഡി.ഇ.ഒയുടെ റിപ്പോർട്ട് തൃപ്തികരമല്ലെങ്കിൽ ഡിഡിയും പുനരന്വേഷിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചാർജ് മെമ്മോ നൽകും. ആരോപിതന്റെ പക്ഷം കേട്ടശേഷമാവും നടപടി.

കുട്ടികൾ മാതാപിതാക്കളോടും അദ്ധ്യാപകരോടുമാണ് ദുരനുഭവം തുറന്നുപറയുന്നത്. കുട്ടികളുടെ പെരുമാറ്റത്തിൽ സംശയം തോന്നി അദ്ധ്യാപകർ കൗൺസലറുടെ സഹായം തേടുന്നുമുണ്ട്.

കൗൺസലർ ചോദിക്കുമ്പോഴാകും കാര്യങ്ങൾ വെളിപ്പെടുന്നത്. അദ്ധ്യാപകനെ ഉടൻ പുറത്താക്കും. കുട്ടിക്ക് പിന്നീട് പ്രതിയെ മുഖാമുഖം കാണുന്ന മാനസിക ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്. കുട്ടിയെ സാന്ത്വനിപ്പിക്കാൻ കൗൺസലിംഗും നടത്തും.

കോടതി വെറുതെവിട്ട കേസിലും ഡെപ്യൂട്ടി ഡയറക്ടർക്ക് ശിക്ഷാനടപടി സ്വീകരിക്കാം. മൂന്നുവർഷം മുൻപ് തിരുവനന്തപുരത്ത് പോക്സോ കേസിൽ കോടതി വെറുതെവിട്ട അദ്ധ്യാപകന്റെ ശമ്പളവർദ്ധന തടഞ്ഞിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

Other news

ഹോര്‍മുസ് കടലിടുക്ക് അടക്കാൻ നിർദേശം

ഹോര്‍മുസ് കടലിടുക്ക് അടക്കാൻ നിർദേശം ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് അടക്കാൻ നിർദേശം നൽകിയതായി...

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

നിലമ്പൂരിൽ തോൽക്കുന്നത് ഏത് ഇസം

നിലമ്പൂരിൽ തോൽക്കുന്നത് ഏത് ഇസം നിലമ്പൂരിൽ വിജയിക്കുക പിണറായിസമോ, സതീശനിസമോ? നിലമ്പൂരിലെ തെരഞ്ഞെടുപ്പ്...

ഭാര്യയെ കുത്തിക്കൊന്ന പ്രതി ആത്മഹത്യ ചെയ്തു

ഭാര്യയെ കുത്തിക്കൊന്ന പ്രതി ആത്മഹത്യ ചെയ്തു കൊല്ലം: ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊന്ന...

സവാദ് റിമാൻഡിൽ

സവാദ് റിമാൻഡിൽ തൃശൂർ: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ...

ബിജെപി നേതാവിനെതിരെ കേസ്

ബിജെപി നേതാവിനെതിരെ കേസ് പാലക്കാട്: ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍...

Related Articles

Popular Categories

spot_imgspot_img