മുല്ലപ്പെരിയാറിന് കാവൽ നിൽക്കുന്ന പോലീസുകാരെ സമ്മതിക്കണം; ദുരിതമാണ്, ദുരിതം

വണ്ടിപ്പെരിയാർ: മുല്ലപ്പെരിയാറിന് കാവൽ നിൽക്കുന്നവർ എന്തു വിശ്വസിച്ചാണ് അവിടെ കഴിയുന്നത്.The first decision was to set up a police station in a building near the Mullaperiyar Dam

അണക്കെട്ട് സുരക്ഷയ്ക്കുള്ള ഉദ്യോഗസ്ഥർക്ക് കയറിനിൽക്കാൻപോലും ഇടമില്ലെന്നാണ് ആക്ഷേപം. കരടിയും കടുവയും പുലിയും ആനയുമൊക്കെ ഇറങ്ങുന്ന കൊടുംകാട്ടിൽ അവർ ജോലിചെയ്യുന്നു.

അണക്കെട്ടിന്റെയും പരിസരപ്രദേശങ്ങളുടേയും സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് 2016-ൽ മുല്ലപ്പെരിയാർ പോലീസ് സ്റ്റേഷൻ തുടങ്ങിയത്.

എട്ടുവർഷം പിന്നിട്ടിട്ടും പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടമില്ല. പോലീസുകാർ താമസിക്കുന്ന കാട്ടിനുള്ളിലെ ക്വാർട്ടേഴ്സുകളും ശോച്യാവസ്ഥയിൽ. വേണ്ടത്ര കക്കൂസുകൾപോലുമില്ല.

ഒരു ഡിവൈ.എസ്.പി., രണ്ട് സർക്കിൾ ഇൻസ്പെക്ടർ, അഞ്ച് എസ്.ഐ.മാർ എന്നിവരുൾപ്പെടെ 124 തസ്തികകളാണ് ഇവിടെയുള്ളത്. നിലവിൽ 65 ഉദ്യോഗസ്ഥരേ ഉള്ളൂ.

ഒരു ഷിഫ്റ്റിൽ 30 പേരുണ്ടാകും. ഇവർക്കുള്ള പോലീസ് സ്റ്റേഷൻ മുല്ലപ്പെരിയാറിൽനിന്ന് 16 കിലോമീറ്റർ അകലെയുള്ള വണ്ടിപ്പെരിയാറ്റിൽ. അതും താത്കാലിക കെട്ടിടം.

ഇവിടെവന്ന് ഒപ്പിട്ട് പെരിയാർ കടുവ സങ്കേതത്തിലൂടെ മുല്ലപ്പെരിയാറ്റിലേക്ക് പോകണം. അവിടെയാണ് ഇവരുടെ ക്വാർട്ടേഴ്സുകൾ.

പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളാണ്. എല്ലാം പൊട്ടിപ്പൊളിഞ്ഞനിലയിൽ. ഒരു ക്വാർട്ടേഴ്സിൽ 10 പേർ കഴിയുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിന് സമീപമുള്ള കെട്ടിടത്തിൽ പോലീസ് സ്റ്റേഷൻ സ്ഥാപിക്കാനായിരുന്നു ആദ്യതീരുമാനം. ഈകെട്ടിടം ശോച്യാവസ്ഥയിലായിരുന്നു. പെരിയാർ കടുവാ സങ്കേതത്തിനുള്ളിലായതിനാൽ നവീകരിക്കാൻ ഏറെ തടസ്സങ്ങളുണ്ട്.

അതിനാൽ അണക്കെട്ടിൽനിന്ന് എട്ട് കിലോമീറ്റർ അകലയുള്ള വള്ളക്കടവിൽ സ്റ്റേഷൻ നിർമിക്കാൻ തീരുമാനിച്ചു. റവന്യുവകുപ്പ് സ്ഥലവും കണ്ടെത്തി.

എന്നാൽ, ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി റവന്യു-വനംവകുപ്പുകൾ തമ്മിൽ തർക്കമായി. സ്റ്റേഷൻപണിക്കുള്ള നടപടി അതോടെ നിലച്ചു.

വള്ളക്കടവിൽ പോലീസ് സ്റ്റേഷൻ വന്നാൽ ഇവർക്ക് സഞ്ചരിക്കാനുള്ള ദൂരം കുറയും. അടിയന്തിരഘട്ടത്തിൽ പെട്ടെന്ന് ഇവിടേക്ക് എത്താനുംകഴിയും.

വള്ളക്കടവിൽത്തന്നെ നല്ല ക്വാർട്ടേഴ്സുകളും നിർമിക്കാം. ഇതിനൊപ്പം മുല്ലപ്പെരിയാറിലെ ക്വാർട്ടേഴ്സുകൾ നവീകരിക്കുകയും വേണം.

2011-ൽ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർന്നതിനെത്തുടർന്നാണ് ഇവിടെ പോലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യം ഉയരുന്നത്.

തമിഴ്നാട് സർക്കാരും ഇക്കാര്യം ഉന്നയിച്ചു. 2014 ജനുവരിയിൽ അന്നത്തെ മന്ത്രി രമേശ് ചെന്നിത്തലയാണ് പോലീസ് സ്റ്റേഷൻ പ്രഖ്യാപിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു കോട്ടയം: കേരള കോൺഗ്രസ് (ജോസഫ്...

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ തൃശൂർ: കുന്നംകുളം പൊലീസ് ക്രൂരമായി മർദിച്ച...

സ്വയം പ്രഖ്യാപിത ആൾദൈവം ചങ്കൂർ ബാബയ്ക്കും മകനുമെതിരെ കുറ്റപത്രം

സ്വയം പ്രഖ്യാപിത ആൾദൈവം ചങ്കൂർ ബാബയ്ക്കും മകനുമെതിരെ കുറ്റപത്രം ലക്നൗ: ഉത്തർപ്രദേശ് ഭീകരവിരുദ്ധ...

നഷ്ടപ്പെട്ട ഫോൺ ചെന്നൈയിൽ എത്തിച്ചുനൽകി ദുബായ് പോലീസ്

നഷ്ടപ്പെട്ട ഫോൺ ചെന്നൈയിൽ എത്തിച്ചുനൽകി ദുബായ് പോലീസ് ദുബായ്: ദുബായ്: ചെന്നൈയിലേക്കുള്ള യാത്രയ്ക്കൊരുങ്ങവെ...

ഇന്ത്യ മുന്നണി ഇലക്ഷൻ അട്ടിമറിക്കുമോ

ഇന്ത്യ മുന്നണി ഇലക്ഷൻ അട്ടിമറിക്കുമോ നാളെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അവസാനഘട്ട ഒരുക്കങ്ങളിലാണ്...

എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചു; മൂന്ന് മരണം

എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചു; മൂന്ന് മരണം ഫരീദാബാദ്: എയർ കണ്ടിഷണറിന്റെ കംപ്രസർ പൊട്ടിത്തെറിച്ച്...

Related Articles

Popular Categories

spot_imgspot_img