web analytics

എസ്.എസ്.എൽസിക്ക് എ പ്ലസ്; ഇപ്പോഴിതാ ജീവിതത്തിലും; വേർപിരിഞ്ഞ അച്ഛനും അമ്മയും വീണ്ടും വിവാഹിതരായി; അതും വേർപിരിഞ്ഞ അതേ കോടതിയിൽ; അഹല്യക്ക് ഇത് അസുലഭ നിമിഷം

ആലപ്പുഴ: ചട്ടിയും കലവുമാകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും. അങ്ങനെ പൊട്ടിതകർന്ന ഒരു ചട്ടി വീണ്ടും ഒട്ടിച്ചെടുത്തിരിക്കുകയാണ് ആലപ്പുഴയിൽ. 2006 ഓഗസ്റ്റ് 31നായിരുന്നു സുബ്രഹ്മണ്യന്റേയും കൃഷ്ണകുമാരിയുടേയും വിവാഹം. 2008-ൽ ഒരു മകൾ ജനിച്ചു. ജീവിതം സന്തോഷമായി മുന്നോട്ടു പോകുന്നതിനിടെ ഇരുവർക്കുമിടയിൽ ചെറിയ ചെറിയ പ്രശ്നങ്ങൾ പൊട്ടിമുളച്ചു, നിസാരപ്രശ്‌നങ്ങൾ ഒടുവിൽ വലിയ വഴക്കിൽ കലാശിച്ചു. ഒടുവിൽ ബന്ധം വേർപെടുത്താൻ തീരുമാനിച്ച് കോടതിയെ സമീപിച്ചു. 2010 മാർച്ച് 29ന് നിയമപരമായി വിവാഹബന്ധം വേർപെടുത്തി. വാടയ്ക്കൽ അംഗൻവാടിയിലെ ഹെൽപ്പറായ കൃഷ്ണകുമാരിക്ക് ഒന്നര ലക്ഷം രൂപയും സ്വർണാഭരണങ്ങളും ഉൾപ്പെടെ മടക്കിനൽകിയാണ് സുബ്രഹ്മണ്യൻ വഴിപിരിഞ്ഞത്. എന്നാൽ ഒരു നിയോ​ഗമെന്നോണം ഇരുവരും വീണ്ടും വിവാഹിതരായി. അതും ബന്ധം വേർപിരിഞ്ഞ അതേ കോടതിയിൽ തന്നെ. സാക്ഷിയായത് സ്വന്തം മകളും. ആലപ്പുഴ കളർകോട് സ്വദേശിയും തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ട് ഓഫീസിലെ ജീവനക്കാരനുമായ അമ്പത്തിയെട്ടുകാരൻ സുബ്രഹ്മണ്യനും ആലപ്പുഴ കുതിരപ്പന്തി രാധാനിവാസിൽ കൃഷ്ണകുമാരി (49)യുമാണ് ഇന്നലെ രാവിലെ കോടതി വളപ്പിൽ ഒരുമിച്ചത്.

കുടുംബ വഴക്കിനെത്തുടർന്ന് 14 വർഷം മുമ്പ് വിവാഹമോചനത്തിലൂടെ വേർപിരിഞ്ഞ ദമ്പതികൾ ജീവിതയാത്രയിൽ ഒരിക്കൽക്കൂടി ഒന്നായതിന്റെ സന്തോഷത്തിലാണ് ബന്ധുക്കൾ. മാതാപിതാക്കളുടെ ഒരുമിക്കലിനു സ്‌നേഹമധുരവുമായി ഏക മകൾ സാക്ഷിയായെത്തിയതോടെ ഇരട്ടിസന്തോഷം. ഇനിയുള്ള ഇവരുടെ യാത്ര ഒരുകുടക്കീഴിൽ. നിരവധി ദമ്പതികളുടെ വഴിപിരിയലിനു വേദിയായ ആലപ്പുഴ കുടുംബ കോടതി വളപ്പിലായിരുന്നു അത്യപൂർവമായ ഒത്തുചേരൽ. ഏകമകളുടെ ജീവിതസുരക്ഷ കണക്കിലെടുത്താണ് ഒരുമിക്കാനുള്ള തീരുമാനമെടുത്തതെന്ന് ഇരുവരും പറഞ്ഞു. കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ എ പ്ലസടക്കം മികച്ച വിജയം നേടിയ മകൾ അഹല്യ എസ്. നായരായിരുന്നു അച്ഛനമ്മമാർ വീണ്ടും ഒന്നിക്കുന്നതിൽ ഏറെ ആഹ്‌ളാദിച്ചത്. കോടതിയിൽനിന്ന് പുറത്തിറങ്ങിയ ദമ്പതികൾ മധുരം നുകർന്നാണ് പുതുജീവിതത്തിലേക്ക് പ്രവേശിച്ചത്. സുബ്രഹ്മണ്യനുവേണ്ടി അഭിഭാഷകരായ ആർ. രാജേന്ദ്രപ്രസാദ്, എസ്.വിമി, ജി.സുനിത എന്നിവരും കൃഷ്ണകുമാരിക്കുവേണ്ടി അഡ്വ. സൂരജ് ആർ. മൈനാഗപ്പള്ളിയും ഹാജരായി.

മകളുടെ ചെലവിനായി ജീവനാംശം കിട്ടണമെന്ന് ആവശ്യപ്പെട്ട് 2020-ൽ കൃഷ്ണകുമാരി ആലപ്പുഴ കുടുംബകോടതിയിൽ ഹർജി നൽകി. പ്രതിമാസം 2000 രൂപ നൽകാനായിരുന്നു വിധി. ഇതിനെതിരേ സുബ്രഹ്മണ്യൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളിയ കോടതി പ്രശ്‌നം രമ്യമായി പരിഹരിക്കാനും നിർദേശിച്ചു. കേസ് വീണ്ടും കുടുംബകോടതി ജഡ്ജി വിദ്യാധരന്റെ മുന്നിലെത്തി. അദ്ദേഹത്തിന്റെകൂടി ഇടപെടലിലാണ് മഞ്ഞുരുകിയത്. മകളുടെ സംരക്ഷണത്തിനും ശോഭനമായ ഭാവിക്കുമായി ഒരുമിച്ച് താമസിക്കാനുള്ള നിർദേശം ഇരുവരും അംഗീകരിക്കുകയായിരുന്നു. ഇരുവരുടെയും അഭിഭാഷകരും അനുകൂലമായ നിലപാട് സ്വീകരിച്ചു. പുനർവിവാഹം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സുബ്രഹ്മണ്യനും കൃഷ്ണകുമാരിയും കോടതിയിൽ സമർപ്പിച്ചു.

 

Read Also: ലോക കേരള സഭയല്ലേ, സാമ്പത്തിക പ്രതിസന്ധി നോക്കിയിട്ട് കാര്യമില്ലാലോ; ഒന്നും കുറയ്‌ക്കേണ്ട, യാത്രയ്ക്കും ഭക്ഷണത്തിനും 40 ലക്ഷം, നടത്തിപ്പിന് 2 കോടി

 

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

ചോരക്ക് ചുവപ്പ് നിറമില്ലാത്ത ”ഐസ്ഫിഷ്”; അന്റാർട്ടിക്കയിലെ അത്ഭുതമത്സ്യം

ചോരക്ക് ചുവപ്പ് നിറമില്ലാത്ത ”ഐസ്ഫിഷ്”; അന്റാർട്ടിക്കയിലെ അത്ഭുതമത്സ്യം അന്റാർട്ടിക്കയെ ചുറ്റിപ്പറ്റി വ്യാപിച്ചുകിടക്കുന്ന മഞ്ഞുറഞ്ഞ...

കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റത്തിന് പിന്നിൽ

കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റത്തിന് പിന്നിൽ തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയതോടെ കാലാവസ്ഥയിൽ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ കോഴിക്കോട്: ലോക്കപ്പ് മർദ്ദനക്കേസിൽ കോടതി ശിക്ഷിച്ച തൃശൂർ...

നെയ്യാറ്റിൻകര കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കിടയിൽ 30 ലിറ്റർ മദ്യം; തിരഞ്ഞെടുപ്പ് സ്റ്റോക്ക്, ‘പോറ്റി’ അറസ്റ്റിൽ

നെയ്യാറ്റിൻകര കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കിടയിൽ 30 ലിറ്റർ മദ്യം; തിരഞ്ഞെടുപ്പ് സ്റ്റോക്ക്, ‘പോറ്റി’...

ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിൽ കത്തിയുമായി അഴിഞ്ഞാടി യുവാവ്; നിരവധിപ്പേർക്ക് പരിക്ക്; മൊറോക്കോ യുവാവ് അറസ്റ്റിൽ

ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിൽ കത്തിയുമായി അഴിഞ്ഞാടി യുവാവ്; നിരവധിപ്പേർക്ക് പരിക്ക് ബർലിൻ: ജര്‍മനിയിൽ...

Related Articles

Popular Categories

spot_imgspot_img