പത്തനംതിട്ട: വാല്യുവേഷൻ സർട്ടിഫിക്കറ്റ് നൽകിയതിൽ അഴിമതി കാണിച്ച മുൻ തഹസിൽദാർക്കെതിരെ അച്ചടക്ക നടപടി. പെൻഷൻ തുകയിൽ നിന്ന് പ്രതിമാസം 500 രൂപ ആജീവനാന്തം കുറവ് വരുത്താനാണ് റവന്യൂ വകുപ്പിൻ്റെ തീരുമാനം. അഴിമതി ആരോപിച്ച് സിപിഐ മണ്ഡലം സെക്രട്ടറി ഡി. സജിയാണ് പരാതി നൽകിയത്. 2012 ലാണ് പദ്ധതിക്കായി സ്ഥലം വാങ്ങിയത്.അടൂർ നഗരസഭയ്ക്ക് ശ്മശാനം നിർമ്മിക്കാനായി യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് ഉയർന്ന വിലയ്ക്ക് സ്ഥലം വാങ്ങിയത്. മുൻ അടൂർ തഹസിൽദാർ ബി. മോഹൻ കുമാറിനെതിരെയാണ് വകുപ്പുതല നടപടി.

അഴിമതിക്കാർക്ക് ഇനി “അഴി” മതി; മുൻ ആർടിഒയ്‌ക്ക് ഒരു വർഷം തടവും 37 ലക്ഷം രൂപ പിഴയും; 8.87 ഏക്കർ ഭൂമിയും രണ്ട് നില വീടും കണ്ടുകെട്ടും; മുൻ തഹസിൽദാരുടെ പെൻഷൻ തുകയിൽ പ്രതിമാസം 500 രൂപ കുറവ് വരുത്തും
അതേസമയം, അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ മുൻ ആർടിഒയ്‌ക്ക് ഒരു വർഷം തടവും 37 ലക്ഷം രൂപ പിഴയും വിധിച്ച് കോഴിക്കോട് വിജിലൻസ് കോടതി. മുൻ കോഴിക്കോട് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ കെ. ഹരീന്ദ്രനെയാണ് ശിക്ഷിച്ചത്. അനധികൃതമായി 8.87 ഏക്കർ ഭൂമിയും രണ്ട് നില വീടും ഇയാൾ സ്വന്തമാക്കിയിരുന്നു. ഇത് സർക്കാരിലേക്ക് കണ്ടുകെട്ടണമെന്നും കോടതി നിർദേശിച്ചു. 1989 മുതൽ 2005 വരെയുള്ള കാലഘട്ടത്തിൽ ആർടിഒയായി സേവനം അനുഷ്ഠിച്ചിരുന്ന കാലത്താണ് ഇയാൾ 38 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചത്. കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ അന്വേഷിച്ച് കേസിലാണ് ഉത്തരവ് വന്നത്.