ഉണങ്ങിയ കൊക്കോ പരിപ്പിന്റെ വില രണ്ടു മാസം കൊണ്ട് 200 ൽ നിന്നും 1000 രൂപ എത്തിയത് കർഷകരും കൊക്കോ വ്യാപാരികളും തീരെ പ്രതീക്ഷിക്കാതെയാണെന്നിരിക്കെ കൊക്കോ കർഷകർക്ക് പണി കൊടുത്ത് വന്യജീവികളും ചെറു ജീവികളും. കൊക്കോ കായ വിളഞ്ഞു പഴുക്കുന്നതിന് മുൻപ് തന്നെ അണ്ണാനും മരപ്പട്ടിയും തോട്ടങ്ങളിലെത്തി തിന്നു തീർക്കും. അണ്ണാൻ തിന്ന ശേഷം പരിപ്പ് കൊക്കോയുടെ ചുവട്ടിൽ തന്നെ ഉപേക്ഷിക്കുമെങ്കിലും മരപ്പട്ടി പലപ്പോഴും പരിപ്പ് ഉൾപ്പെടെ തിന്നു നീർക്കും. വനപ്രദേശത്തോട് ചേർന്ന സ്ഥലങ്ങളിൽ കുരങ്ങൻമാരും വിളവ് നശിപ്പിക്കുന്നത് പതിവാണ്.
ചെറുജീവികളുടെയും വന്യ ജീവികളുടെയും ശല്യത്തിന് പിന്നാലെ കീടബാധയും കൊക്കോ കർഷകർക്ക് തിരിച്ചടിയാകുന്നുണ്ട്. കർഷകർ ഊരൻ എന്നു വിളിയ്ക്കുന്ന ചെറുവണ്ടുകൾ കായയിൽ കയറിപ്പറ്റി നീര് ഊറ്റിക്കുടിയ്ക്കുന്നതോടെ കൊക്കോയ കായകൾ മൂപ്പെത്തുന്നതിന് മുൻപ് തന്നെ ഉണങ്ങി നശിക്കുന്നതും പതിവാണ്. വീര്യം കുറഞ്ഞ ജൈവ കീടനാശിനികൾ തളിച്ചാലൊന്നും ഊരൻ നശിക്കില്ല. ഇവ ഒരു കായയിൽ വന്നാൽ വളരെ വേഗം പെരുകി മറ്റു കായകളിലേയ്ക്ക് പിടിപെടും. വില ഉയർന്നതോടെ ഒട്ടേറെ തോട്ടങ്ങളിൽ കൊക്കോ മോഷണവും പതിവായിട്ടുണ്ട്.
Read also: സൂര്യാഘാതം കന്നുകാലികളെ എങ്ങിനെ ബാധിക്കും ? ക്ഷീരകർഷകർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലേൽ പണികിട്ടും…