മരിപ്പിനുള്ള ചായയും വടയും ഞാന്‍ തരുന്നുണ്ട്, ഇപ്പഴല്ല… പിന്നെ… ഹർദിക്കിനും ചിലത് പറയാനുണ്ട് ഇപ്പോഴല്ല പിന്നെ; നിരവധി ചോദ്യങ്ങളുണ്ട്, ഇതിന് മറുപടി പറയാന്‍ അല്‍പ്പം സമയം ആവശ്യമാണെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്ടൻ

മുംബൈ:  മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചതോടെ ന്യായീകരണവുമായി  ഹർദിക് പാണ്ഡ്യ.നിരവധി ചോദ്യങ്ങളുണ്ട്. ഇതിന് മറുപടി പറയാന്‍ അല്‍പ്പം സമയം ആവശ്യമാണ്. ഇപ്പോള്‍ കൂടുതലൊന്നും പറയാനാവില്ല. മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാന്‍ സാധിച്ചില്ല. വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടേയിരുന്നു. എന്നാണ് ഹർദിക്കിൻ്റെ മറുപടി.രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക്കിനെ ടീമിന്റെ നായകനാക്കിയത് മുതല്‍ ആരംഭിച്ച പ്രശ്‌നങ്ങളാണ് ഇത്തവണ ടീമിനെ പിന്നോട്ടടിക്കുന്നതെന്ന് നിസംശയം പറയാം. ടീമിനുള്ളില്‍ തനിക്ക് പിന്തുണയില്ലെന്ന സൂചനയാണ് കെകെആറിനെതിരായ തോല്‍വിക്ക് ശേഷം ഹാര്‍ദിക് സൂചിപ്പിച്ചത്.

അവസാന മത്സരത്തില്‍ കരുത്തരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് സ്വന്തം തട്ടകത്തിലാണ് മുംബൈക്ക് നാണംകെടേണ്ടി വന്നത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 19.5 ഓവറില്‍ 169 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ മുംബൈ വലിയ വിജയ പ്രതീക്ഷയിലായിരുന്നു.
നിങ്ങള്‍ പോരാട്ടം തുടരണം. അതാണ് ഞാന്‍ സ്വയം പറയാറുള്ളത്. ഒരടിപോലും പിന്നോട്ട് പോകില്ല. മോശം ദിവസങ്ങള്‍ വരും എന്നാല്‍ നല്ല ദിവസങ്ങളും വരാതിരിക്കില്ല. ഇത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ വെല്ലുവിളികളേറ്റെടുക്കുന്നതാണ് ഒരാളെ മികച്ചവനാക്കുന്നത്. ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്’ ഹാര്‍ദിക് പറഞ്ഞു. പല ചോദ്യങ്ങള്‍ക്കും ഉത്തരം വേണമെന്ന ഹാര്‍ദിക്കിന്റെ പരാമര്‍ശം ടീമിനുള്ളിലെ പ്രശ്‌നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. മുംബൈ താരങ്ങള്‍ക്ക് ഇപ്പോഴും നായകനെന്ന നിലയില്‍ ഹാര്‍ദിക്കിനെ അംഗീകരിക്കാനായിട്ടില്ല. യുവതാരങ്ങളടക്കം മിക്ക പ്രമുഖരും രോഹിത് ശര്‍മക്കൊപ്പമാണ്. ഹാര്‍ദിക് നായകനാവാന്‍ വേണ്ടി രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍ സ്ഥാനം തെറിപ്പിച്ചുവെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്.നായകനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് തല ഉയര്‍ത്താനാവാത്ത അവസ്ഥയാണ്. ഇത്രയും ശക്തമായ ടീമിനെ ലഭിച്ചിട്ടും ടീമിനെ ജയിപ്പിക്കാനാവാത്തത് നായകനെന്ന നിലയില്‍ ഹാര്‍ദിക്കിന്റെ പരാജയം തന്നെയാണ്. ഇപ്പോഴിതാ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് ശേഷം ടീമിനുള്ളിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചില സൂചനകള്‍ ഹാര്‍ദിക് നല്‍കിയിരിക്കുകയാണ്.

Read Also:ഏനെ കൊന്നിട്ട് തമ്പ്രാ പൊയ്ക്കോളൂ …. തമ്പ്രാ വീട്ടിലെത്തും മുമ്പേ ഞാനവിടെ ഉണ്ടാകും…നാലു നൂറ്റാണ്ടിനപ്പുറം നടന്ന കൊടും ചതിയുടെ കഥ; നൂറ്റാണ്ടുകളായി വെയിലും മഴയുമേറ്റ് പാടവരമ്പത്ത് പ്രതിഷ്ഠിച്ചിരുന്ന പെരും പറയെന്റെ കല്‍ വിഗ്രഹം  പുതിയ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

Related Articles

Popular Categories

spot_imgspot_img