അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് 600 കോടിയുടെ ലഹരി മരുന്നുമായി പാകിസ്ഥാൻ ബോട്ട് പിടിച്ചെടിത്തു. സംശയകരമായ സാഹചര്യത്തിൽ കണ്ട പാക്കിസ്ഥാൻ ബോട്ടിൽ നിന്ന് തീരസംരക്ഷണ സേനയാണ് 86 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന 14 പാക്കിസ്ഥാനികളെ അറസ്റ്റു ചെയ്തിട്ടുണ്ട്.
തീരസംരക്ഷണ സേനയ്ക്കൊപ്പം ഭീകരവിരുദ്ധ സ്ക്വാഡും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും ചേർന്നാണ് ദൗത്യം നടത്തിയത്. ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയയിലെ അംഗങ്ങളാണ് അറസ്റ്റിലായത്.