വിധി തളർത്തിയപ്പോൾ ജയശ്രീ സ്മാർട്ടായി, സ്മാർട്ട് അക്കൗണ്ടന്റായി; നഷ്ടത്തിലായ നിരവധി സ്ഥാപനങ്ങളെ കൈപിടിച്ചുയർത്തി; വീട്ടമ്മ ഫിനാൻഷ്യൽ ഫോറൻസിക് എക്സ്‌പേർട്ടായ കഥ

പ്രവാസിയായ ഭർത്താവ്, രണ്ട് മക്കൾ, പോരാത്തതിന് പതിനേഴോളം അം​ഗങ്ങളുള്ള കൂട്ടുകുടുംബം. ദുബൈ സർക്കാരിലെ ഇലക്ട്രിസിറ്റി ബോർഡിലെ എൻജിനീർ ആയിരുന്ന വിജയകുമാറിന്റെ തണലിൽ സന്തോഷത്തോടെ ജീവിതം മുന്നേട്ടു പോകുമ്പാഴാണ് വിധി ജയശ്രീയെ തളർത്തിയത്. കൂട്ടുകുടുംബത്തിന്റെ ഏക അത്താണിയായ ഭർത്താവ് രോ​ഗബാധിതനായി. ആ വലിയ കുടുംബത്തിന്റെ ഭാരം മുഴുവൻ അങ്ങനെ ജയശ്രീയുടെ തോളിലായി. ബികോം മാത്രം വിദ്യാഭ്യാസ യോ​ഗ്യതയുള്ള വീട്ടമ്മ എങ്ങനെ കുടുംബം പുലർത്തും. അക്കൗണ്ടിം​ഗ് എന്ന സ്വപ്നം മനസിലുണ്ടെങ്കിലും ബി.കോം മാത്രം കൈമുതലാക്കി ജോലിക്ക് ഇറങ്ങിയിട്ട് കാര്യമില്ലെന്ന് മനസിലായി. അങ്ങനെ എം.കോം റ​ഗുലർ കോഴ്സിന് ചേരാൻ തീരുമാനിക്കുകയായിരുന്നു. തീരുമാനത്തിന് ഭർത്താവ് വിജയകുമാർ എല്ലാവിധ പിന്തുണയും നൽകി. രോ​ഗബാധിതനായ ഭർത്താവിന്റേയും രണ്ടുമക്കളുടേയും കുടുംബത്തിന്റേയും കാര്യങ്ങളെല്ലാം നോക്കി അതിനൊപ്പം ആ വീട്ടമ്മ കോളജിലേക്ക് പോയി. തന്നെക്കാൾ വളരെ പ്രായം കുറഞ്ഞ വിദ്യാർഥികൾക്കൊപ്പം ക്ലാസ്മുറിയിലേക്ക്. രണ്ട് കുട്ടികളുടെ അമ്മയായ ജയശ്രീ കുട്ടികളെപോലെ യൂണിഫോം ധരിച്ചു. കഷ്ടപ്പാടുകൾക്കിടയിലും കഷ്ടപ്പെട്ട് പഠിച്ചു. ഒടുവിൽ മികച്ച മാർക്കോടെ എംകോം
പൂർത്തിയാക്കി. പിന്നീട് ജോലി അന്വേഷിക്കലായി. നിരാശയായിരുന്നു ഫലം.

ജയശ്രീയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിത ട്വിസ്റ്റ്

അങ്ങനെ ഇരിക്കുമ്പോഴാണ് ജയശ്രീയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിത ട്വിസ്റ്റ് കടന്നു വരുന്നത്. ഒരു ഇരുചക്രവാഹനം വാങ്ങാനായി പോയതായിരുന്നു സംഭവം. കൊച്ചിയിലെ പ്രമുഖ സ്ഥാപനത്തിൽ നിന്നുമാണ് ജയശ്രീ വാഹനം വാങ്ങിയത്. എന്നാൽ, വാഹന വിലയിൽ 8,000 രൂപയുടെ വ്യത്യാസം. ഓട്ടോമൊബൈൽ സ്ഥാപനത്തിന് ടാക്സ് ഇനത്തിൽ ലഭിക്കേണ്ട തുക, പിശകിനെ തുടർന്നു അവർ ജയശ്രീയ്ക്ക് അധികമായി തിരികെനൽകി. അവർക്കു പറ്റിയ പിശകുകളുടെ കണക്കുകൾ നിരത്തിയപ്പോൾ ഉടമ പോലും അന്തിച്ചു നിന്നു. അക്കൗണ്ട്‌സിലെ പ്രാഗൽഭ്യം കണ്ട സംരംഭകൻ ജയശ്രീയെ തന്റെ സ്ഥാപനത്തിൽ ജീവനക്കാരിയാക്കി മാറ്റി. ജോലിക്ക് കയറി അധികനാൾ കഴിയും മുമ്പേ ആ സ്ഥാപനത്തിലെ ക്രമക്കേടുകളും ജയശ്രീ കണ്ടെത്തി. കമ്പനിയിലെ അക്കൗണ്ട്സ് മുഴുവൻ താളംതെറ്റി കിടക്കുകയായിരുന്നു. അക്കൗണ്ട്‌സിലെ ക്രമക്കേടുകളും സംഭവിക്കുന്ന പിഴവുകളും ജയശ്രീ ഉടമയെ കൃത്യമായ ഡേറ്റാസുകൾ നിരത്തി ബോധ്യപ്പെടുത്തി. എന്നാൽ, ജീവനക്കാരായിരുന്നു കമ്പനിയെ നിയന്ത്രിച്ചിരുന്നത്. അവരെ തിരുത്താതെ മുന്നോട്ട് പോകാൻ ഉടമയ്ക്കായില്ല. പണത്തിന്റെ ചോർച്ചകൾ ഉടമയെ ചൂണ്ടിക്കാട്ടിയ ജയശ്രീ ജോലി ഉപേഷിച്ചു. ആ കമ്പനിയുടെ പടിയിറങ്ങി. കുറച്ചുനാളുകൾക്കകം തന്നെ കമ്പനി സാമ്പത്തികബുദ്ധിമുട്ടിനെ തുടർന്നു പൂട്ടി. മറ്റൊരു കമ്പനിയിൽ ജോലിക്ക്കയറിയ ജയശ്രീക്ക് മികച്ച അവസരമാണ് ലഭിച്ചത്. ചുരുങ്ങിയ കാലത്തിനിടെ കമ്പനിയുടെ സിഎഫ്ഒ ലെവലിൽ വരെ ജോലി ചെയ്തു. മറ്റൊരാൾക്കും എത്തിപിടിക്കാൻ പറ്റാത്ത ഉയർന്ന പോസ്റ്റിലേക്ക് ജയശ്രീഎത്തി. പിന്നാലെ ആ കമ്പനിയിൽ നിന്നും രാജിവെച്ചു.

നിരവധി സ്ഥാപനങ്ങളെ കൈപിടിച്ചുയർത്തിയ ജെഎസിന്റെ തുടക്കം

അക്കൗണ്ട്സ് മേഖലയിലെ താളപ്പിഴകൾ കൊണ്ട്മാത്രം നിരവധി സ്ഥാപനങ്ങൾ പൂട്ടിപോയിട്ടുണ്ടെന്ന തിരിച്ചറിവാണ് പുതിയൊരു സംരഭം എന്ന ആശയത്തിലേക്ക് ജയശ്രീ വിജയകുമാർ എത്തിയത്. അങ്ങനെ കെട്ടിപ്പെടുത്ത സംരംഭമാണ് ജെഎസ്. അക്കൗണ്ട്‌സിൽ പിശകു പറ്റിയ അഞ്ച് കമ്പനികളെയെങ്കിലും തകർച്ചയിൽ നിന്ന് കൈപിടിച്ചുയർത്താൻ തനിക്കു കഴിയുമെന്ന് ജയശ്രീക്ക് ആത്മവശ്വാസം ഉണ്ടായിരുന്നു. ഈ വിശ്വാസമാണ് ജെഎസ്കൺസൾട്ടൻസി സർവീസസിന്റെ തുടക്കത്തിന് കാരണമായത്. 2014ൽ ജെഎസ്പ്രവർത്തനം തുടങ്ങിയെങ്കിലും 2017ൽ ആണ് രജിസ്‌ട്രേഡ് കമ്പനിയായി ഉയർന്നത്. അപ്പോഴേക്കുംഅസുഖബാധിതനായ ജയശ്രീയുടെ ഭർത്താവ് മരിച്ചു. വീണ്ടും വിധി തോൽപ്പിക്കാൻ ശ്രമിച്ചെങ്കിലും ജയശ്രീ പിടിച്ചുനിന്നു. ഭർത്താവ് മരിച്ച് പതിനേഴാം ദിവസം മുതൽ ജയശ്രീ തന്റെ സ്മാർട്ട് അക്കൗണ്ട്‌സുമായി മുന്നോട്ട് പോകാൻ തുടങ്ങി. അന്നുമുതൽ ഇന്നു വരെ ഒരു നിമിഷം പോലും പാഴാക്കാതെ രാവും പകലും അധ്വാനിക്കാൻ തുടങ്ങി.
ചുരുങ്ങിയ കാലത്തിനിടെ 65 കമ്പനികൾക്ക് വരെ ജയശ്രീ തന്റെ സ്മാർട്ട് അക്കൗണ്ട്‌സ് ഇംപ്ലിമെന്റ് ചെയ്തു കമ്പനിയെ കരുത്തരാക്കാനായി. കമ്പനിയിൽ നേരിട്ടെത്തിയാണ് ജയശ്രീ അക്കൗണ്ട്‌സ്കാര്യങ്ങൾ വിലയിരുത്തുന്നത്. മികച്ച പരിശീലനം ലഭിച്ച അക്കൗണ്ട്‌സ് പ്രഫഷണൽസും ജയശ്രീക്ക് ഒപ്പമുണ്ടാകും. കമ്പനി ജീവനക്കാർക്കു ഒരുതരത്തിലും ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ അക്കൗണ്ട്‌സ് പരിശോധിക്കുകയും പിഴവുകൾ തിരുത്തുകയും ചെയ്യും. പുതിയൊരു സ്മാർട്ട്അക്കൗണ്ട്‌സ് സിസ്റ്റം നടപ്പാക്കുകയും ചെയ്യും. മറ്റുള്ളവർ ഓൺലൈൻ ആയും ഫയൽ ഓഫീസിൽ എത്തിച്ചുമാണ് അക്കൗണ്ട്‌സ് പരിശോധിക്കുക. എന്നാൽ, ഇതിൽ നിന്ന് വേറിട്ടു നിൽക്കുന്നു ജയശ്രീ. കമ്പനിയിൽ നേരിട്ടെത്തി പിഴവുകൾ തിരുത്തി നൽകുന്നു. ഇൻവസ്റ്ററുടെ മനസോടെയാണ്ജയശ്രീ അക്കൗണ്ട്‌സ് പരിശോധിച്ചു പിഴവുകൾ നികത്തുന്നത്. നോർമൽ അക്കൗണ്ട്‌സിൽ നിന്ന് ഏറെ വ്യത്യസ്ഥമാണ്ജയശ്രീ ഇംപ്ലിമെന്റ് ചെയ്യുന്ന സ്മാർട്ട്അക്കൗണ്ട്‌സ്. കമ്പനിയിൽ നിന്നുള്ള പണത്തിന്റെ ചോർച്ച തടയുന്നതിനൊപ്പം കമ്പനിയുടെ മുന്നോട്ടുള്ള വിജയങ്ങൾക്കും ശിലപാകുന്നു. വൈവിധ്യവത്കരണത്തിലൂടെ കമ്പനിയെ നയിക്കാനുള്ള അടിത്ത
റയും ജയശ്രീ കെട്ടിപ്പെടുത്തു നൽകും. കൊച്ചിയിൽ നിന്നും ആരംഭിച്ച കമ്പനിയുടെ സേവനം ഇന്ന് കേരളത്തിന്റെ എല്ലാ ജില്ലകളിലും ലഭിക്കും.
ഇന്ന് ജയശ്രീക്ക് കീഴിൽ ഇരുപത്തഞ്ചോളം ജോലിക്കാർ നേരിട്ടു ജോലി ചെയ്യുന്നുണ്ട്.

ഫിനാൻഷ്യൽ ഫോറൻസിക് എക്സ്‌പേർട്ടാണ് ജയശ്രീ

ഒരു ഫിനാൻഷ്യൽ ഫോറൻസിക് എക്സ്‌പേർട്ടാണ് ജയശ്രീ എന്നു ചുരുക്കത്തിൽ പറയാം. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയെ അടിമുടി ലാഭത്തേക്കു നയിച്ച കഥ ജയശ്രീ ഓർത്തെടുക്കുന്നു. കമ്പനിക്കു മികച്ച വിറ്റുവരവുണ്ട്. എന്നാൽ,ലാഭം എവിടെയോ ചോരുന്നു എന്നു ഉടമ
യ്ക്ക് ഒരു സംശയം. ഓരോ ദിനവും കഴിയുംതോറും ഈ സംശയം ബലപ്പെട്ടു വന്നു. ഈ സമയത്താണ് ജയശ്രീയെ ഉടമ കാണുന്നത്. വൈകിയില്ല, കമ്പനിയുടെ അക്കൗണ്ട്‌സ് പരിശോധിക്കാനും ക്ലിയർ ചെയ്യാനും ജയശ്രീയെ ഏൽപ്പിച്ചു. കമ്പനിയുടെ താളപിഴകൾ കണ്ടെത്തിയ ജയശ്രീ
ഉടമയ്ക്ക് വിശദമായ റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിന്റ അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരുത്തിയ കമ്പനി ഇന്ന് മികച്ച രീതിയിൽ
പ്രവർത്തിക്കുന്നു. കമ്പനിയെ സ്മാർട്ടാക്കാം കമ്പനിയിൽ സ്മാർട്ട് അക്കൗണ്ട്‌സ് നടപ്പാക്കുന്നതിനു മുമ്പായി കമ്പനിയെപ്പറ്റി ജയശ്രീ സമഗ്രമായ വിശകലനം നടത്തും. കമ്പനിയുടെ പ്രവർത്തനങ്ങളും സേവനങ്ങളും വിലയിരുത്തിയാണ് മുന്നോട്ടുള്ള പ്രവർത്തനങ്ങൾ. പിന്നീട് കമ്പനി നടത്തു
ന്ന പ്രക്രിയകൾ, ഉപയോഗിക്കുന്ന വിഭവങ്ങൾ, കമ്പനിയുടെ അക്കൗണ്ടിംഗ് മേഖലയിലെ പ്രവർത്തനങ്ങൾ, നിയമങ്ങൾ,കസ്റ്റമറുമായി ബന്ധപ്പെട്ട കാര്യങ്ങൾ,വിൽപ്പന മേഖലയിലെ കാര്യങ്ങൾ, ബില്ലിങ്എന്നിങ്ങനെ പൂർണമായും ഒരു പഠനത്തിന് വിധേയമാക്കും. എവിടെയെങ്കിലും പോരായ്മകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതുകണ്ടെത്തും ഒപ്പം തിരുത്തി നൽകുകയും ചെയ്യും. അതിനായി കഴിവുറ്റ ഒരുകൂട്ടം എക്സ്‌പേർട്ടുകൾ ജയശ്രീക്കൊപ്പമുണ്ട്. ഒരു കമ്പനിയെ സ്മാർ്ട്ടായി മുന്നോട്ട് പോകാനുള്ള എല്ലാ കാര്യങ്ങൾ ജെഎസ്നൽകുന്നു. ഇത്രയും വർഷങ്ങൾക്കിടെ ജയശ്രീ ആർജ്ജിച്ചെടുത്ത അറിവുകൾ മികവോടെ നടപ്പാക്കുകയായിരുന്നു.

നഷ്ടത്തിൽ നിന്നും ലാഭത്തിലേക്കു തിരികെയെത്തിയ കമ്പനികൾ ഒട്ടേറെയാണ്. ഇതിൽ സ്വകാര്യ കമ്പനികൾ മാത്രമല്ല, സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും
ജയശ്രീ തന്റെ സ്മാർട്ട് അക്കൗണ്ട്‌സ് നടപ്പാക്കി. ഇത്തരം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഇന്റർവ്യൂ ബോർഡിലേക്ക്എത്താൻ കഴിഞ്ഞതും ജയശ്രീയുടെ കരിയറിലെ നേട്ടമാണ്. പല കമ്പനികൾക്കും ചിലവു നിയന്ത്രിക്കാൻ കഴിയുന്നില്ല. ഇതു പരിഹരിക്കുന്നതിനുള്ള പദ്ധതികളും ജയശ്രീ ചെയ്തുനൽകുന്നു. തിരുത്തൽ നടപടികൾക്കൊപ്പം മെച്ചപ്പെട്ട സിസ്റ്റം ഓഡിറ്റും ചെയ്തു നൽകുന്നുണ്ട്. സുതാര്യമായ അക്കൗണ്ട്‌സ് ക്രി
യേറ്റ് ചെയ്തു നൽകുന്നതിലൂടെ ഉപഭോക്താക്കൾക്ക് മികച്ച രീതിയിൽ കമ്പനിയെ മുന്നോട്ട് കൊണ്ടു പോകാനാകും. ജീവനക്കാരിൽ അർപ്പണ ബോധം ഉളവാക്കാനും മാനേജ്‌മെന്റിന് ആത്മവിശ്വാസവും ലഭിക്കും. ആറ് മാസം മാത്രമാണ് ജയശ്രീയുടെ സർവീസ് കാലാവധി. ഈ സമയം കൊണ്ടുകമ്പനിയുടെ സർവീസ് മെച്ചപ്പെടുത്താനും അക്കൗണ്ട്‌സിലെ താളപിഴകൾ പൂർണമായി പരിഹരിക്കാനും കഴിയുന്നു.
കൂടുതൽ മികവോടെ ബിസിനസ് നടത്താൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും ജയശ്രീയെ സമീപിക്കാം.
അവർക്ക് അക്കൗണ്ട്‌സിലെയും ഓഫീസ്വർക്കിലെയും എക്സ്‌പേർട്ടുകളുടെ സേവനങ്ങളുംനൽകുന്നു. എംപ്ലോയീസ് ഡ്രിവൺ
കമ്പനിയിൽ നിന്ന് സിസ്റ്റം ഡ്രിവൺ കമ്പനിയിലേക്കുള്ള മാറ്റമാണ് ഇവിടെനടപ്പാക്കുന്നത്.

ഇനി ഒരു രൂപ പോലും ചോരാതെ ബിസിനസ് മുന്നോട്ടു കൊണ്ടു പോകാം; ഇത് ജെഎസിന്റെ ഉറപ്പ്

സാമ്പത്തിക വർഷം കോടികളുടെ വിറ്റുവരവ്, ലാഭത്തിന്റെ കണക്കുകൾ, പുതിയ പദ്ധതികൾ, തുടങ്ങി നേട്ടങ്ങളുടെ നെറുകയിലെത്തിയ ശേഷം
ബിസിനസ് പൊടുന്നനെ തകർന്നു വീണസംഭവങ്ങൾ എത്രയോ നമ്മുക്കിടയിലുണ്ട്. നാടാകെ ബിസിനസ് ശൃംഗല വളർത്തിയശേഷം ഓരോന്നായി അടച്ചു പൂട്ടിയസ്ഥാപനങ്ങളുടെ എണ്ണം എടുത്താൽ തീരില്ല. എവിടെയാണ് ബിസിനസുകാർക്കു പിഴയ്ക്കുന്നത്. വിയർപ്പൊഴുക്കി നേടിയ സമ്പാദ്യം എവിടെയാണ് ചോരുന്നത്. ഇനി ഒരു രൂപ പോലും ചോരാതെ ബിസിനസ് മുന്നോട്ടു കൊണ്ടു പോകാം. എങ്ങനെയാണത്. സ്മാർട്ട്അക്കൗണ്ടിങ്രംഗത്ത് പ്രവർത്തിക്കുന്ന ജെഎസ് കൺസൾട്ടൻസി സർവീസസ് എൽഎൽപി മികച്ച ബിസിനസ് നടപ്പാക്കുന്നു. കൊച്ചി ആസ്ഥാനമായാണ് കമ്പനിയുടെ പ്രവർത്തനം. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി ജെഎസ്ഈ രംഗത്ത് സജീവമാണ്. കമ്പനികൾക്ക്
കരുത്തുറ്റ നട്ടെല്ലു പോലെ ജെഎസ് നയിക്കുന്നു. കമ്പനികൾക്ക് കരുത്തേകിയ ജെഎസിനും ഉണ്ടൊരു കഥ പറയാൻ. കരുത്താർന്ന ഒരു വീട്ടമ്മയുടെ ജീവിതവിജയമാണ് ജെഎസിന്റെ വളർച്ചയ്ക്കുപിന്നിൽ.

കേരളത്തിൽ മാത്രമല്ല, ദുബൈയിലും ജെഎസിന്റെയും ജയശ്രീയുടെയും സേവനംലഭിക്കും. വിദേശത്തു നിന്നും ക്ലൈന്റുകൾ
ജയശ്രീയെ സമീപിച്ചതോടെയാണ്ദുബൈയിലും തുടക്കമിട്ടത്. ഇവിടെയുംക്ലൈന്റിന്റെ അടുത്തെത്തിയാണ് സർവീസ്
നൽകുന്നത്. കമ്പനികൾക്ക് പ്രതീക്ഷയുടെ പുലർവെട്ടമാണ് ഈ സംരംഭക. സാമ്പത്തിക ചോർച്ചകളും സേവനങ്ങളിലെ പാളിച്ചകളും
പലർക്കായി ചൂണ്ടിക്കാട്ടി കഴിഞ്ഞു. സാമ്പത്തിക നഷ്ടത്തെ തുടർന്നു ബിസിനസിലേക്കു ഇനിയില്ലെന്നു പറഞ്ഞ എത്രയോപേരെ തിരികെ കൊണ്ടു വന്നു. വീട്ടമ്മയിൽ നിന്ന് വിദ്യാർത്ഥിയായും പിന്നീട്സംരംഭകയായും പകർന്നാടിയ ജയശ്രീ വിജയകുമാറിന്റെ ജൈത്രയാത്ര തുടരുക
യാണ്.

വിശദ വിവരങ്ങൾക്ക്:

Jayasree Vijayakumar
(Founder& Director)

JS Consultancy
Services LLP
Door #655C, Clear Vision Tower, Rockwell Road
HMT Colony P O, Kalamassery

Email: jsconsultancycochin@gmail.com

Phone: 9809337700, 8590312895
+971 542285339 (Dubai)

spot_imgspot_img
spot_imgspot_img

Latest news

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

Other news

റസീനയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

റസീനയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു കണ്ണൂർ: കായലോട് റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയ...

കൊച്ചിയിലെ അറവുമാലിന്യങ്ങൾ ഇടുക്കിയിലേക്ക്

കൊച്ചിയിലെ അറവുമാലിന്യങ്ങൾ ഇടുക്കിയിലേക്ക് പിക് അപ് വാഹനങ്ങളിലെത്തിച്ച് ഇടുക്കിയുടെ വിവിധ പ്രദേശങ്ങളിൽ...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

മരിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞസ്ത്രീ ‘ജീവനോടെ’ !

മരിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞസ്ത്രീ 'ജീവനോടെ' ! DELHI : മരിച്ചുവെന്ന് ബന്ധുക്കള്‍ അവകാശപ്പെട്ട...

രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല

രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ 217 മൃതദേഹങ്ങൾ...

എന്താണ് പൈലറ്റ് നൽകുന്ന ‘മെയ്‌ഡേ’ കാൾ..?

എന്താണ് പൈലറ്റ് നൽകുന്ന 'മെയ്‌ഡേ' കാൾ..? അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട ബോയിംഗ് 787-8 ഡ്രീംലൈനർ...

Related Articles

Popular Categories

spot_imgspot_img