ഒന്നുകിൽ മൂന്ന് ലോക്സഭ സീറ്റ്, അല്ലെങ്കിൽ ഒരു രാജ്യസഭ സീറ്റ്; മുസ്ലിം ലീഗ് മറുകണ്ടം ചാടുമോ? കേരളാകോൺഗ്രസിൽ അമർഷം പുകയുന്നു

 

കൊച്ചി: മുസ്ലിം ലീഗ് മറുകണ്ടം ചാടുമോ? ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രധാന വിഷയമാണ് ഇത്. ഇക്കുറി ലോക്സഭ സീറ്റ് മൂന്ന് എണ്ണമോ അല്ലെങ്കിൽ ഒരു രാജ്യസഭ സീറ്റോ വേണമെന്ന് ആവശ്യപ്പെട്ട് ലീഗ് രംഗത്തെത്തിയത് സംശയത്തിന് ആക്കം കൂട്ടി. മാസങ്ങൾക്ക് മുമ്പ് ലീഗിന് തങ്ങാൻ പറ്റുന്ന ഇടമല്ല യുഡി.എഫ് എന്ന് ഇടത് നേതാവ് പരസ്യപ്രസ്താവന നടത്തിയത് ലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിക്കാതെ ക്ഷണിച്ചതിന് തുല്ല്യമായിരുന്നു.
കഴിഞ്ഞതിരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗ് രണ്ടിലും കേരള കോൺഗ്രസ്, ആർ.എസ്.പി. എന്നിവ ഒരോ സീറ്റിലും മത്സരിച്ചു. ബാക്കി 16 സീറ്റിലും കോൺഗ്രസാണ് മത്സരിച്ചത്. ആലപ്പുഴയൊഴികെ 15 ഇടത്തും ജയിച്ചു. യൂത്ത് ലീഗ് സമ്മേളനത്തിൽ മൂന്ന് സീറ്റ് എന്ന ആവശ്യം ഉയരുകയും ചെയ്തു. രാഹുൽഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാടോ, അല്ലെങ്കിൽ സുധാകരൻ മൽസരിക്കുന്നില്ലെങ്കിൽ കണ്ണൂരോ ആണ്‌ ലീഗിന് താത്പര്യം.

എന്നാൽ, മൂന്നുസീറ്റിനുള്ള ലീഗിന്റെ അർഹത അംഗീകരിച്ചുകൊണ്ടുതന്നെ രണ്ടിൽ തൃപ്തിപ്പെടണമെന്ന നിലപാടായിരിക്കും കോൺഗ്രസ് സ്വീകരിക്കുക. കഴിഞ്ഞപ്രാവശ്യവും കോൺഗ്രസ് നിലപാട് ഇതായിരുന്നു. ദേശീയതലത്തിൽ കോൺഗ്രസിന് കൂടുതൽ സീറ്റ് ലഭിക്കേണ്ട ആവശ്യകത മുൻനിർത്തി അത് വിട്ടുനിൽകാനുള്ള പ്രയാസം നേതാക്കൾ അന്ന് പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ, മൂന്നുസീറ്റിനുള്ള ലീഗിന്റെ അർഹത അംഗീകരിച്ചുകൊണ്ടുതന്നെ രണ്ടിൽ തൃപ്തിപ്പെടണമെന്ന നിലപാടായിരിക്കും കോൺഗ്രസ് സ്വീകരിക്കുക. കഴിഞ്ഞപ്രാവശ്യവും കോൺഗ്രസ് നിലപാട് ഇതായിരുന്നു. ദേശീയതലത്തിൽ കോൺഗ്രസിന് കൂടുതൽ സീറ്റ് ലഭിക്കേണ്ട ആവശ്യകത മുൻനിർത്തി അത് വിട്ടുനിൽകാനുള്ള പ്രയാസം നേതാക്കൾ അന്ന് പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ ഇക്കുറി ലീഗ് വഴങ്ങാൻ സാധ്യത ഇല്ലെന്നാണ് സൂചന. ഇതേതുടർന്ന് യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനവും വൈകുകയാണ്.

അതേസമയം കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിൽ കടുത്ത അതൃപ്തിയുണ്ട്. ചർച്ചകൾ നീണ്ടുപോകുന്നതിനാൽ കോട്ടയത്ത് ജോസഫ് വിഭാഗത്തിന് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കഴിയാത്തതാണ് പ്രതിസന്ധി. ജോസ് കെ മാണി വിഭാഗം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രവർത്തനം തുടങ്ങിയതും ജോസഫ് ഗ്രൂപ്പിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്.

നാലു പതിറ്റാണ്ടുകൾക്ക് ശേഷം കേരളാ കോൺഗ്രസുകളുടെ നേരിട്ടുള്ള മത്സരമാണ് കോട്ടയത്ത് നടക്കുക. 44 വർഷം മുൻപ്, 1980 ലാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങളും അവസാനമായി നേർക്കുനേർ ഏറ്റുമുട്ടിയത്. പലതവണ പിളർന്നിട്ടുണ്ടെങ്കിലും 1979 ലെ ജോസഫ്, മാണി വിഭാഗങ്ങളുടെ വേർപിരിവാണു കേരള കോൺഗ്രസുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പായി ഗണിക്കപ്പെടുന്നത്. ചരിത്രപരമായ പിളർപ്പിന് ഒരാണ്ടു പൂർത്തിയാകുന്നതിനു മുൻപുതന്നെ ഇരു വിഭാഗത്തിനും ശക്തി തെളിയിക്കാൻ ലോക്സഭാ തിരഞ്ഞെടുപ്പ് കാരണമായി

കോട്ടയത്ത് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിനായി ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം ക്രമീകരണം നടത്തിയിരുന്നു. എന്നാൽ യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തെ മറികടന്ന് പ്രഖ്യാപനം നടത്തുന്നത്. മുന്നണി ബന്ധം വഷളാക്കുമെന്നും കേരളാ കോൺഗ്രസ് കരുതുന്നു.എൽ.ഡി.എഫ് ൽ കേരളാ കോൺഗ്രസ് എമ്മിന് സ്വന്തം നിലയിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ സി.പി.എം നേതൃത്വം അനുമതി നൽകിയപ്പോൾ യു.ഡി.എഫി ൽ കോൺഗ്രസ് അത്രയും വിശാല സമീപനം കാണിക്കാത്തതും പ്രശ്നം വഷളാക്കുന്നു. കോൺഗ്രസ് കോട്ടയം സീറ്റിൽ മത്സരിക്കുമെന്ന കെ.പി.സി.സി അധ്യക്ഷൻ നേരത്തെ നടത്തിയ പ്രസ്താവനയും കല്ലുകടിയായി. പ്രസ്താവന പിന്നീട് തിരുത്തിയെങ്കും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ ആശങ്ക ഒഴിയുന്നില്ല.

ആർ.എസ്.പി.ക്ക് കൊല്ലം സീറ്റുതന്നെയാകും. മുന്നണിയിലെ സീറ്റുവിഭജനം പൂർത്തിയാകുന്നതിന് സമാന്തരമായി കോൺഗ്രസ് സ്ഥാനാർഥിനിർണയ ചർച്ചകളും നടക്കും. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനൊഴികെ മറ്റു സിറ്റിങ് എം.പി.മാരെല്ലാം മത്സരിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ കണ്ണൂരിലും ആലപ്പുഴയിലുമാണ് പുതിയ സ്ഥാനാർഥികളെ കോൺഗ്രസ് കണ്ടെത്തേണ്ടിവരുക.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

Other news

കളമശേരി കൺവെൻഷൻ സെൻറർ സ്ഫോടനം; ഡൊമിനിക് മാർട്ടിൻറെ വിദേശ ബന്ധത്തിൽ വീണ്ടും പോലീസ് അന്വേഷണം

കൊച്ചി: കളമശേരി കൺവെൻഷൻ സെൻറർ സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിൻറെ വിദേശ...

ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; കാർ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇടിച്ചു കയറി

ദുബായ്: ഡ്രൈവിങ്ങിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മലയാളി ദുബായിൽ മരിച്ചു. കോഴിക്കോട് കല്ലായി...

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

മലപോലെ മാലിന്യം നിറഞ്ഞ കൊച്ചിയിലെ ആ സ്ഥലം ഇനി ഓർമ; ബ്രഹ്‌മപുരത്ത് എം.എൽ.എമാരുടെ ക്രിക്കറ്റ് കളി; ചിത്രങ്ങള്‍ പങ്കുവെച്ച് മന്ത്രി എം.ബി. രാജേഷ്

കൊച്ചിയുടെ മാലിന്യ ഹബായി മാറിയ ബ്രഹ്‌മപുരത്തെ വീണ്ടെടുത്ത് സംസ്ഥാന സര്‍ക്കാര്‍. മലപോലെ മാലിന്യം...

കെഎൽഎഫ് വേദിയിൽ കഷായ പ്രയോഗം; കെ.ആർ മീരയ്‌ക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ

കൊച്ചി: കൊലപാതക പ്രസംഗം നടത്തിയെന്ന് ആരോപിച്ച് എഴുത്തുകാരി കെ.ആർ മീരയ്‌ക്കെതിരെ പരാതി...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

Related Articles

Popular Categories

spot_imgspot_img