”തോറ്റത് 38 വോട്ടിന്, ജയിച്ചത് 60,000-ത്തിന്!” 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷക്കണക്കുകൾ
2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കെ. കെ. ശൈലജ മട്ടന്നൂരിൽ നിന്ന് 60,963 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയം നേടിയപ്പോൾ, മറുവശത്ത് വളരെ കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ച നിരവധി സ്ഥാനാർത്ഥികളും ശ്രദ്ധേയരായി. 5,000ൽ താഴെ ഭൂരിപക്ഷത്തിൽ വിജയിച്ച് നിയമസഭയിലെത്തിയത് ആകെ 26 എം.എൽ.എമാരാണ്.
ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ചത് പെരിന്തൽമണ്ണയിലെ നജീബ് കാന്തപുരം ആണ് — വെറും 38 വോട്ടിന്‍റെ വ്യത്യാസത്തിൽ. കുറ്റ്യാടിയിൽ കെ. പി. കുഞ്ഞമ്മദ് കുട്ടി 333 വോട്ടിനും, മഞ്ചേശ്വരത്ത് എ. കെ. എം. അഷറഫ് 745 വോട്ടിനും ജയിച്ചു.
തൃശൂരിൽ പി. ബാലചന്ദ്രൻ 946 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. താനൂരിൽ വി. അബ്ദുറഹിമാൻ 985 വോട്ടിനും, തൃപ്പൂണിത്തുറയിൽ കെ. ബാബു 992 വോട്ടിനും ജയിച്ചു.
ചാലക്കുടിയിൽ സനീഷ് കുമാർ ജോസഫ് 1,057 വോട്ടിന്‍റെ ഭൂരിപക്ഷം നേടി. ചവറയിൽ ഡോ. സുജിത്ത് വിജയൻപിള്ള 1,096 വോട്ടിനും, റാന്നിയിൽ പ്രമോദ് നാരായൺ 1,285 വോട്ടിനും വിജയിച്ചു.
കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പള്ളി 1,745 വോട്ടിന്‍റെ ഭൂരിപക്ഷം നേടി. പീരുമേട്ടിൽ വാഴൂർ സോമൻ 1,835 വോട്ടിനും, കൊല്ലത്ത് എം. മുകേഷ് 2,072 വോട്ടിനും വിജയിച്ചു.
തവനൂരിൽ കെ. ടി. ജലീൽ 2,564 വോട്ടിനും, നിലമ്പൂരിൽ പി. വി. അൻവർ 2,700 വോട്ടിനും ജയിച്ചു. കുന്നത്തുനാട്ടിൽ പി. വി. ശ്രീനിജിൻ 2,715 വോട്ടിന്‍റെ ഭൂരിപക്ഷം നേടി.
പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിൽ 2,899 വോട്ടിനും, അടൂരിൽ ചിറ്റയം ഗോപകുമാർ 2,919 വോട്ടിനും ജയിച്ചു. കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ 3,009 വോട്ടിനും, തൃത്താലയിൽ എം. ബി. രാജേഷ് 3,016 വോട്ടിനും വിജയിച്ചു.
പേരാവൂരിൽ സണ്ണി ജോസഫ് 3,172 വോട്ടിനും, പാലക്കാട് ഷാഫി പറമ്പിൽ 3,859 വോട്ടിനും ജയിച്ചു. നേമത്ത് വി. ശിവൻകുട്ടി 3,949 വോട്ടിനും, നാദാപുരത്ത് ഇ. കെ. വിജയൻ 4,036 വോട്ടിനും വിജയിച്ചു.
കടുത്തുരുത്തിയിൽ മോൻസ് ജോസഫ് 4,256 വോട്ടിനും, കുണ്ടറയിൽ പി. സി. വിഷ്ണുനാഥ് 4,454 വോട്ടിനും ജയിച്ചു. തിരുവമ്പാടിയിൽ ലിന്റോ ജോസഫ് 4,643 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
English Summary
While K.K. Shailaja created history with a record margin of 60,963 votes in the 2021 Kerala Assembly elections, 26 MLAs entered the assembly with margins below 5,000 votes.
Najib Kanthapuram recorded the narrowest win with just 38 votes, followed by several others with slim margins across constituencies. These results highlight how closely contested many seats were.









