കപ്പടിച്ച് കണ്ണൂർ
തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ 64-ാം പതിപ്പിൽ കണ്ണൂർ ജില്ല കിരീടം നേടി. 1023 പോയിന്റ് സ്വന്തമാക്കിയ കണ്ണൂർ സ്വർണക്കപ്പ് ഉറപ്പിച്ചു.
കഴിഞ്ഞ വർഷം ജേതാക്കളായ തൃശൂർ ജില്ല 1018 പോയിന്റോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1013 പോയിന്റോടെ കോഴിക്കോട് ജില്ല മൂന്നാം സ്ഥാനവും പാലക്കാട് ജില്ല നാലാം സ്ഥാനവും കരസ്ഥമാക്കി.
സ്കൂൾ വിഭാഗത്തിൽ ആലത്തൂർ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിനാണ് ഒന്നാം സ്ഥാനം. കലോത്സവത്തിന്റെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലെ പ്രധാന വേദിയിൽ നടക്കും.
വിജയികൾക്കുള്ള കിരീട വിതരണം സമ്മേളനത്തിൽ നടക്കും.
ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ജില്ലയ്ക്കുള്ള സ്വർണക്കപ്പ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും നടൻ മോഹൻലാലും ചേർന്ന് സമ്മാനിക്കും.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ അധ്യക്ഷനാകുന്ന ചടങ്ങിൽ നടൻ മോഹൻലാൽ വിശിഷ്ടാതിഥിയായിരിക്കും.
സ്പീക്കർ എ.എൻ. ഷംസീർ മുഖ്യപ്രഭാഷണം നടത്തും.
മന്ത്രിമാരായ ഡോ. ആർ. ബിന്ദു, വി. അബ്ദുറഹിമാൻ, എം.ബി. രാജേഷ് എന്നിവരും സാംസ്‌കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
English Summary
Kannur district won the overall championship at the 64th Kerala State School Arts Festival with 1023 points. Thrissur finished second, followed by Kozhikode and Palakkad. Alathur Gurukulam Higher Secondary School topped the school category. The closing ceremony will be held at Thekkinkadu Maidan, with ministers and cultural leaders attending the event.
kannur-wins-64th-kerala-state-school-arts-festival
Kerala School Kalolsavam, Kannur, Thrissur, Kozhikode, Palakkad, Alathur Gurukulam HSS, Mohanlal, V Sivankutty, VD Satheesan, Kerala Education









