വാക്സിനേഷൻ കഴിഞ്ഞതോടെ ഛർദ്ദിയും കാഴ്ചക്കുറവും; 3 കുട്ടികൾ ചികിത്സയിൽ
കോഴിക്കോട്: ജപ്പാൻ ജ്വരത്തിനെതിരായ വാക്സിൻ സ്വീകരിച്ച മൂന്ന് കുട്ടികളെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാക്സിനേഷൻ കഴിഞ്ഞതോടെ കുട്ടികൾക്ക് ഛർദ്ദി, കാഴ്ചക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായതോടെയാണ് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
വാക്സിനെടുത്ത ശേഷം ചില കുട്ടികളിൽ താൽക്കാലികമായി ഇത്തരം അസ്വസ്ഥതകൾ ഉണ്ടാകാറുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം പറഞ്ഞു.
കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു.
കുട്ടികളെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ടെന്നും പ്രത്യേക പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
നിരീക്ഷണത്തിനുശേഷം കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
English Summary
Three children who received the Japanese Encephalitis (JE) vaccine were admitted to Kozhikode Medical College Hospital after experiencing physical discomfort such as vomiting and temporary vision problems. Health officials stated that there is no cause for concern, as such reactions can occasionally occur after vaccination. The children are stable, under observation, and expected to be discharged soon.
je-vaccine-side-effects-children-kozhikode
Japanese Encephalitis, JE vaccine, Kozhikode, children health, vaccination, Kerala health, medical college hospital









