web analytics

സുനി പറഞ്ഞ ‘മാഡം’…ആക്രമണത്തിന് തൊട്ടുമുമ്പ് പള്‍സര്‍ സുനി വിളിച്ച സ്ത്രീയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്ന് കോടതി

സുനി പറഞ്ഞ ‘മാഡം’…ആക്രമണത്തിന് തൊട്ടുമുമ്പ് പള്‍സര്‍ സുനി വിളിച്ച സ്ത്രീയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനി ആക്രമണത്തിന് തൊട്ടുമുമ്പ് നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന സ്ത്രീയെ എന്തുകൊണ്ട് പ്രോസിക്യൂഷന്‍ സാക്ഷിയാക്കിയില്ലെന്ന് വിചാരണക്കോടതി ചോദിച്ചു.

ശ്രീലക്ഷ്മി എന്ന പേരിലുള്ള യുവതിയുമായി ആക്രമണത്തിന് മുമ്പ് പള്‍സര്‍ സുനി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് രേഖകളില്‍ വ്യക്തമാണ്.

എന്നാല്‍ ഈ സ്ത്രീക്ക് ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരുന്നോയെന്നതില്‍ പോലും പ്രോസിക്യൂഷന്‍ വ്യക്തമായ വിശദീകരണം നല്‍കാനായില്ലെന്നും കോടതി വിലയിരുത്തി.

സംഭവ ദിവസം സുനിയും ശ്രീലക്ഷ്മിയും തമ്മില്‍ എന്തിനായിരുന്നു നിരന്തര ആശയവിനിമയമെന്നും, ആ സംഭാഷണങ്ങളുടെ ഉള്ളടക്കം എന്താണെന്നതും വ്യക്തമാക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഗൂഢാലോചനക്കേസില്‍ നിര്‍ണായകമായിരിക്കേണ്ട ഇത്തരം തെളിവുകള്‍ ഹാജരാക്കിയിട്ടില്ല. അതുപോലെ തന്നെ, ആക്രമണത്തിനിടെ പള്‍സര്‍ സുനി പറഞ്ഞ ‘മാഡം’ ആരാണെന്നതും വ്യക്തമാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

സ്ത്രീ നല്‍കിയ ക്വട്ടേഷനാണെന്നായിരുന്നു ആക്രമണത്തിനിടെ സുനി നടിയോട് പറഞ്ഞതെന്നും കോടതി ഓര്‍മിപ്പിച്ചു.

അത്തരമൊരു സ്ത്രീ യാഥാര്‍ഥ്യത്തില്‍ ഉണ്ടോയെന്നോ, ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് സുനി അങ്ങനെ പറഞ്ഞതെന്നോ സംബന്ധിച്ച് വ്യക്തമായ മറുപടികള്‍ നല്‍കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി പറഞ്ഞു.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയും വിശ്വാസയോഗ്യമല്ലെന്ന വിലയിരുത്തലാണ് വിധിന്യായത്തില്‍ ഉള്ളത്.

ദിലീപ്യും പള്‍സര്‍ സുനിയും തമ്മില്‍ രഹസ്യമായി ക്വട്ടേഷന്‍ ഗൂഢാലോചന നടത്തിയതായാണ് പ്രോസിക്യൂഷന്‍ വാദം.

എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം മറച്ചുവയ്ക്കാന്‍ ശ്രമിച്ചുവെന്ന വാദത്തിനിടയില്‍ തന്നെ,

ആലുവയിലെ വീട്ടില്‍ ദിലീപ് പള്‍സര്‍ സുനിയുടെ തോളില്‍ കൈവച്ച് നില്‍ക്കുന്നത് കണ്ടുവെന്നും പണം നല്‍കിയുവെന്നും ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയതിലെ വൈരുദ്ധ്യവും കോടതി ചൂണ്ടിക്കാട്ടി.

ഈ രണ്ട് വാദങ്ങള്‍ എങ്ങനെ ഒത്തുപോകുമെന്നതാണ് കോടതിയുടെ ചോദ്യം.

പ്രോസിക്യൂഷന്‍ കേസില്‍ വരുത്തിയ നിരവധി വീഴ്ചകള്‍ വിശദീകരിച്ചുകൊണ്ടാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.

ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ക്കപ്പുറം, വിശ്വാസയോഗ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ സാധിച്ചില്ലെന്നാണ് കോടതിയുടെ വിമര്‍ശനം.

കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ ആറു പ്രതികളെ ശിക്ഷിക്കുകയും ദിലീപ് അടക്കമുള്ള നാലുപേരെ വെറുതെ വിടുകയും ചെയ്ത വിധിന്യായത്തിലാണ് ഈ കണ്ടെത്തലുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

English Summary

The trial court, while delivering its verdict in the actress assault case, questioned why the prosecution failed to examine a woman who was in constant phone contact with prime accused Pulsar Suni just before the attack. The court observed that the prosecution could not clarify whether the woman had prior knowledge of the crime or the nature of their conversations. It also criticised inconsistencies in witness testimonies and highlighted serious lapses in presenting crucial evidence, ultimately noting that reliable proof against actor Dileep and other accused was not produced.

actress-assault-case-court-questions-prosecution-lapses

actress assault case, pulsar suni, dileep case verdict, prosecution lapses, kerala court, criminal conspiracy, malayalam news

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

Related Articles

Popular Categories

spot_imgspot_img