മണ്ണെണ്ണയ്ക്ക് തീവില: കേന്ദ്രം വില കൂട്ടിയിട്ടും കേരളം പ്രതിഷേധിക്കാത്തതിന് പിന്നിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണയുടെ വിലയിൽ വീണ്ടും വർദ്ധന. പുതുക്കിയ നിരക്കുപ്രകാരം ഒരുലിറ്ററിന് ഇനി 74 രൂപ. കഴിഞ്ഞ ആറുമാസത്തിനിടെ കേന്ദ്രസർക്കാർ മൊത്തത്തിൽ 13 രൂപ വർദ്ധിപ്പിച്ചതാണ്.
ഈ വർഷം ജൂണിൽ 61 രൂപ ആയിരുന്ന ലിറ്ററിന് വില, ജൂലൈ 65, ആഗസ്റ്റ് 68, സെപ്റ്റംബർ 67, ഒക്ടോബർ 69, നവംബർ 70 എന്നിങ്ങനെയാണ് ഉയർന്നത്.
വിലകൂടുന്നതോടെ വിവിധ നികുതികളിലൂടെ കേന്ദ്രസർക്കാരിന് അധികവരുമാനം ലഭിക്കും. വർദ്ധനയോടുള്ള സംസ്ഥാന സർക്കാരിന്റെ എതിർപ്പ് ഈ തവണ ഉണ്ടായില്ല.
റേഷൻ കടകളും മൊത്തവ്യാപാര ഡിപ്പോകളും കൈവശം വച്ചിരിക്കുന്ന അധിക സ്റ്റോക്ക് മൂലം ഉയർന്ന വില സംസ്ഥാനത്തിനും സാമ്പത്തിക നേട്ടമാകും.
മൊത്തവ്യാപാരികൾക്കും റേഷൻവ്യാപാരികൾക്കും ലഭിക്കുന്ന കമ്മീഷനിൽ മാറ്റമില്ല. അതിനാൽ വിലവർധനയുടെ ചിലവിന്റെ ഭാഗം ഭക്ഷ്യപൊതുവിതരണ വകുപ്പിലേക്കാണ് പോകുന്നത്.
മണ്ണെണ്ണയുടെ വില ഉയരാൻ ക്രൂഡ് ഓയിൽ വില വർദ്ധന കാരണമാണെന്ന് കേന്ദ്രവും എണ്ണക്കമ്പനികളും പറഞ്ഞുവരുന്നുവെങ്കിലും അതുസംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഇപ്പോൾ കേന്ദ്രസർക്കാർ പ്രസിദ്ധീകരിക്കുന്നില്ല.
English Summary
Kerosene distributed through the ration system in Kerala has become costlier again, with the price rising to ₹74 per litre. The Centre has increased the rate by ₹13 over six months. The price has been climbing steadily since June. The hike boosts the Centre’s tax revenue, while Kerala also gains due to higher-value stock already available in ration shops and wholesale depots. There is no change in trader commissions. Although the Centre cites rising crude oil prices as the reason, detailed data is no longer being published.
kerosene-price-hike-kerala-ration
Kerala, Ration Kerosene, Price Hike, Oil Prices, Public Distribution System, Government Policy









