അബിൻ വർക്കിക്ക് പിന്തുണയുമായി ചാണ്ടി ഉമ്മൻ
കോട്ടയം: യൂത്ത് കോൺഗ്രസ് അധ്യക്ഷ നിയമന വിവാദത്തിൽ അബിൻ വർക്കിക്ക് പിന്തുണയുമായി ചാണ്ടി ഉമ്മൻ. അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ അർഹനായിരുന്നെന്നാണ് അബൻി വർക്കിയുടെ പ്രസ്താവന.
അബിന് വിഷമം ഉണ്ടാകുന്നത് സ്വാഭാവികമാണ്. താഴെ തട്ടിൽ നിന്ന് ഉയർന്ന് വന്ന ആളെ പരിഗണിക്കാമായിരുന്നു എന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു.
“താഴെ തട്ടിൽ നിന്ന് ഉയർന്ന് വന്നവനാണ് അബിൻ. അതിനാൽ അദ്ദേഹം അധ്യക്ഷ സ്ഥാനത്തേക്ക് അർഹനായിരുന്നു,” എന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
പാർട്ടിയുടെ തീരുമാനം അംഗീകരിക്കേണ്ടതാണെങ്കിലും, അബിന് വിഷമം തോന്നുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“അബിനെ പരിഗണിക്കാമായിരുന്നുവെങ്കിലും പാർട്ടി തീരുമാനം അന്തിമം”
ചാണ്ടി ഉമ്മൻ പറഞ്ഞു:
“പാർട്ടിയിൽ നീണ്ട പരിശ്രമം നടത്തി താഴെതട്ടിൽ നിന്ന് വളർന്ന അബിനെ പരിഗണിക്കാമായിരുന്നു.
പക്ഷേ, തീരുമാനം വന്നാൽ അത് അംഗീകരിച്ച് മുന്നോട്ട് പോകുകയാണ് ശരിയായ രാഷ്ട്രീയ നിലപാട്.”
യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഒ.ജെ. ജനീഷിനെ നിയമിച്ചതിന് പിന്നാലെയാണ് ചാണ്ടി ഉമ്മൻ്റെ ഈ പ്രതികരണം.
അബിൻ വർക്കിയെ പരിഗണിക്കാത്തതിൽ പാർട്ടിക്കുള്ളിൽ ശക്തമായ അസന്തോഷമാണ് ഉയരുന്നത്.
“ഒരു വാക്ക് ചോദിക്കാതെയാണ് ഒഴിവാക്കിയത്” – നാഷണൽ സെൽ വിവാദം
നാഷണൽ ഔട്ട് റീച്ച് സെല്ലിൽ നിന്നു തനിക്കെതിരെ നടന്ന നീക്കം സംബന്ധിച്ചും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
“ഒരു വാക്ക് പോലും ചോദിക്കാതെ എന്നെ സെല്ലിൽ നിന്ന് ഒഴിവാക്കി. അന്ന് ഞാൻ പാർട്ടിയുടെ തീരുമാനം അംഗീകരിച്ചു.
എന്നെ പുറത്താക്കാൻ നേതൃത്വം നൽകിയവർ ആരാണെന്നത് എല്ലാവർക്കും അറിയാം.”
എന്നാൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കൂടുതൽ പറയാനില്ലെന്നും,
“സമയം എത്തിയാൽ ഒരിക്കൽ അത് തുറന്ന് പറയുമെന്നും” ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
എ, ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡിന് പരാതി നൽകി
അതേസമയം, യൂത്ത് കോൺഗ്രസ് അധ്യക്ഷനും വർക്കിങ് പ്രസിഡന്റിനെയും നിയമിച്ച വിധം മാനദണ്ഡങ്ങൾ ലംഘിച്ചതായി എ, ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡിന് പരാതി നൽകി.
പരാതി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കും നൽകിയിട്ടുണ്ട്.
തീരുമാനത്തിൽ പുനഃപരിശോധനയുണ്ടാകില്ലെന്നുറപ്പായിട്ടും, കേരളത്തിലെ രാഷ്ട്രീയ വികാരം ദേശീയ നേതൃത്വത്തെ അറിയിക്കുകയാണ് ലക്ഷ്യമെന്ന് ഗ്രൂപ്പ് നേതാക്കൾ വ്യക്തമാക്കി.
ഉറച്ച നിലപാട്
തീരുമാനത്തിൽ മാറ്റമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.
“തീരുമാനത്തിൽ പുനഃപരിശോധനയില്ല. നേതൃത്വത്തിലുള്ളവർ എല്ലാവരും നല്ല കുട്ടികളാണ്,”
എന്നായിരുന്നു വേണുഗോപാലിന്റെ പരാമർശം.
എന്നാൽ ഈ പ്രസ്താവന ഗ്രൂപ്പുകൾക്ക് പൂർണ്ണമായി അംഗീകരിക്കാനായില്ല. രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങൾക്ക് ദേശീയ നേതൃത്വത്തിൽ വില ലഭിക്കുന്നില്ലെന്ന വികാരം പാർട്ടിക്കുള്ളിൽ ശക്തമാണ്.
“കേരളത്തിലേക്ക് പിടിമുറുക്കാനുള്ള നീക്കം”
ഗ്രൂപ്പുകൾ വിലയിരുത്തുന്നത്, കെ.സി. വേണുഗോപാൽ സംസ്ഥാനത്തിൽ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമമാണ് ഈ തീരുമാനങ്ങൾക്കുപിന്നിൽ എന്നതാണ്.
യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ഗ്രൂപ്പ് താൽപ്പര്യങ്ങളും സമവാക്യങ്ങളുമാണ് വിവാദം ശക്തമാക്കുന്നതെന്ന് പാർട്ടി നിരീക്ഷകരും വിലയിരുത്തുന്നു.
English Summary:
Congress leader Chandy Oommen voiced support for Abin Varkey amid the Youth Congress leadership controversy, saying Abin, who rose from the grassroots, deserved consideration.









