തേർഡ് കൺട്രി വിസ ഓപ്ഷൻ പൂര്‍ണമായി നിർത്തലാക്കി അമേരിക്ക; ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി
അമേരിക്ക തേർഡ് കൺട്രി വിസ ഓപ്ഷൻ പൂര്‍ണമായി നിർത്തലാക്കിയതായി ഔദ്യോഗിക അറിയിപ്പ് പുറത്ത് വിട്ടു.
ഇതോടെ ഇനി മുതൽ സ്വന്തം രാജ്യത്തെയോ, നിയമപരമായി സ്ഥിരതാമസമുള്ള രാജ്യത്തെയോ വിട്ട് മറ്റു രാജ്യങ്ങളിൽ നിന്ന് യുഎസ് വിസയ്ക്ക് അപേക്ഷിക്കാനാകില്ല.
ഇതിനകം വിദേശരാജ്യങ്ങളിൽ നിന്ന് അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്കും, ജോലി വിസക്കായി ശ്രമിക്കുന്നവർക്കും ഈ തീരുമാനം വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
അയർലണ്ടിൽ കാണാതായ മലയാളി പെൺകുട്ടിയെ കണ്ടെത്തി; കണ്ടെത്തിയത് വഴിയരികിൽ അവശനിലയിൽ; മാറാതെ ദുരൂഹത
സ്റ്റുഡന്റ് വിസ (F-1), സന്ദർശക വിസ (B1/B2), തൊഴിൽ വിസകൾ (H-1B, O-1) എന്നിവയ്ക്കെല്ലാം പുതിയ നിയമം ബാധകമാണ്. കൊവിഡിന് മുൻപ് തന്നെ അനുവദിച്ചിരുന്ന ഇളവാണ് ഇപ്പോൾ യുഎസ് ഒഴിവാക്കുന്നത്.
അഭിമുഖങ്ങൾക്ക് നേരിടുന്ന കാലതാമസം കുറയ്ക്കാൻ വേണ്ടി സിംഗപ്പൂർ, തായ്‌ലൻഡ്, ജർമനി, ബ്രസീൽ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്ന് അപേക്ഷിക്കാനായി മുമ്പ് അനുവാദം നൽകിയിരുന്നു.
എന്നാൽ, ഇനി മുതൽ ഒരു രാജ്യത്ത് യുഎസ് വിസ നൽകുന്ന സംവിധാനം ഇല്ലെങ്കിൽ മാത്രമേ അപേക്ഷിക്കാനുള്ള പ്രത്യേക ഇളവ് ലഭിക്കൂ.
ഇതോടെ, ഇന്ത്യയിലെ അപേക്ഷകർക്ക് മുംബൈ, ഹൈദരാബാദ്, ഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നീ കോൺസുലേറ്റുകൾ വഴിയേ മാത്രമേ അപേക്ഷിക്കാനാകൂ.
നിലവിൽ B1/B2 വിസ അഭിമുഖങ്ങൾക്ക് മുംബൈ, ഹൈദരാബാദ് കോൺസുലേറ്റുകളിൽ ഏകദേശം മൂന്നര മാസം കാത്തിരിക്കണം.
ഡൽഹിയിൽ നാലര മാസം, കൊൽക്കത്തയിൽ അഞ്ച് മാസം, ചെന്നൈയിൽ തൊണ്ണൂറ് മാസം (9 മാസം) വരെയും കാലതാമസം അനുഭവപ്പെടുന്നു.









