web analytics

ഏഷ്യാനെറ്റ് ന്യൂസ് റീജണൽ ഓഫീസിൽ തമ്മിൽത്തല്ല്; ഒറ്റയടിക്ക് സീനിയർ എഡിറ്ററുടെ പല്ല് ഇളക്കി; ഷാജഹാന്റെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നടക്കാവ് പോലീസ്

ഏഷ്യാനെറ്റ് ന്യൂസ് റീജണൽ ഓഫീസിൽ തമ്മിൽത്തല്ല്; ഒറ്റയടിക്ക് സീനിയർ എഡിറ്ററുടെ പല്ല് ഇളക്കി; ഷാജഹാന്റെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നടക്കാവ് പോലീസ്

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് സീനിയർ അസോസിയേറ്റ് എഡിറ്റർ പി. ഷാജഹാന് ഓഫീസ് ജീവനക്കാരന്റെ മർദ്ദനം. കോഴിക്കോട്ടെ ഏഷ്യാനെറ്റിന്റെ ഓഫീസിൽ ഓഫിസ് അസിസ്റ്റന്റായി ജോലി നോക്കുന്ന എം.ബി സുരേഷാണ് ഷാജഹാനെ മർദ്ദിച്ചത്. മുഖത്തും പല്ലിനും പരുക്കേറ്റു. സംഭവത്തിൽ ഷാജഹാൻ നൽകിയ പരാതിയിൽ നടക്കാവ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തു.

മലയാള മാധ്യമലോകത്തെ നടുക്കിയ കേസായി ഇതു മാറി. ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് റീജണൽ ഓഫീസിൽ നടന്ന തമ്മിൽത്തല്ലിൽ റീജണൽ ഹെഡും സീനിയർ അസോസിയേറ്റ് എഡിറ്ററുമായ പി. ഷാജഹാൻ ഗുരുതരമായി പരിക്കേറ്റു. ഓഫീസ് അസിസ്റ്റൻറ് എം.ബി. സുരേഷ് ആണ് ഷാജഹാനെ അടിച്ചു വീഴ്ത്തിയത്.

ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം. ചക്കോരത്തുകുളത്ത് ഏഷ്യാനെറ്റ് ന്യൂസിന്റെ റീജണൽ ബ്യൂറോയിലാണ് സംഭവം അരങ്ങേറിയത്. പാലക്കാട് ബ്യൂറോയിലേക്ക് ‘ലൈവ്’ ഉപകരണങ്ങൾ ട്രെയിനിൽ അയക്കണമെന്ന നിർദ്ദേശം നൽകിയപ്പോൾ, റിസർവേഷൻ ടിക്കറ്റ് വേണമെന്ന് ഓഫീസ് അസിസ്റ്റൻറ് സുരേഷ് ആവശ്യപ്പെടുകയായിരുന്നു.

ഷാജഹാന് അപ്പോൾതന്നെ പോകേണ്ടതിനാൽ റിസർവേഷൻ ചെയ്യാൻ സമയം ഇല്ല എന്ന് പറഞ്ഞപ്പോൾ വാക്കേറ്റം വഷളാവുകയായിരുന്നു. പരസ്പരം അസഭ്യവർഷം നടത്തിയതായും, ക്ഷോഭത്തിനിടെ പിടിവലി നടന്ന് ഷാജഹാനെ നിലത്ത് വീഴ്ത്തിയതായും പൊലീസ് FIR-ൽ പറയുന്നു.

മർദ്ദനത്തിൽ ഷാജഹാന്റെ രണ്ട് പല്ലുകൾ ഇളകി, ചുണ്ട് പൊട്ടി. കാലിന് സ്വാധീനക്കുറവുള്ള വ്യക്തിയായതിനാൽ വീഴ്ചയിൽ പരുക്ക് ഗുരുതരമായെന്നും സഹപ്രവർത്തകർ ചേർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പരാതിയിൽ ഉണ്ട്.

നടക്കാവ് പൊലീസ് FIR നമ്പർ 0615/2025-ൽ കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായസംഹിതയിലെ 126(2), 115(2), 118(2), 296(b) വകുപ്പുകൾക്കും ഭിന്നശേഷി അവകാശ നിയമത്തിലെ 92(b) വകുപ്പിനുമനുസരിച്ചുമാണ് കേസ്.
കേസെടുത്തതിനെ തുടർന്ന്, ഏഷ്യാനെറ്റ് ന്യൂസ് മാനേജ്മെന്റ് എം.ബി. സുരേഷിനെ സസ്പെൻറ് ചെയ്തു.

ഷാജഹാന്റെ സഹപ്രവർത്തകരോടുള്ള പരുഷമായ പെരുമാറ്റം മുമ്പും വിവാദമായിരുന്നു. മാനേജ്മെന്റിന് നിരവധി പരാതികൾ ലഭിച്ചതായി റിപ്പോർട്ടുണ്ട്. ചില സഹപ്രവർത്തകർ വാക്കേറ്റത്തിൽ ഷാജഹാനെ കൈയ്യേറ്റം ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
കോഴിക്കോട് ബ്യൂറോയിലേക്ക് ട്രാൻസ്ഫർ കിട്ടുന്നത് പല റിപ്പോർട്ടർമാർക്കും ‘അസൗകര്യമാണെന്ന്’ കരുതപ്പെടുന്നത് ഇതുമൂലമാണെന്ന് വൃത്തങ്ങൾ പറയുന്നു.

സംഭവം സി.പി.എം. അനുകൂല സൈബർ പോരാളികൾ വൻതോതിൽ ഏറ്റെടുത്തു. ഷാജഹാൻ CPMക്കെതിരെ വാർത്തകൾ ചെയ്തതിനാൽ, അദ്ദേഹത്തിനെതിരെ പരിഹാസവും വിമർശനവും നിറഞ്ഞ പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു.
സാധാരണ മര്യാദ പാലിക്കുന്ന സിപിഎം ഹാൻഡിലുകളിൽ നിന്നുപോലും ആക്രമണപരമായ കുറിപ്പുകൾ വന്നത് ശ്രദ്ധേയമാണ്.

എന്നാൽ പരാതിക്കാരൻ ഭിന്നശേഷിക്കാരനാണെന്നും എഫ്.ഐ.ആറിലുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊലപാതക ശ്രമം ഉൾപ്പടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ നടക്കാവ് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോഴിക്കോട്ടു നിന്നും പാലക്കാട്ടേക്ക് ക്യാമറ യൂണിറ്റ് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചതെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്.

ക്യാമറ യൂണിറ്റ് പാലക്കാട് ഓഫീസിലേക്ക് കൊണ്ടുപോകാൻ കാർ അനുവദിച്ചില്ലെന്നും ജീവനക്കാരൻ ട്രെയിനിൽ പോകാൻ നിർദേശിക്കുകയായിരുന്നു എന്നുമാണ് പ്രചരണം. ഏഷ്യാനെറ്റ് ന്യൂസ് സീനിയർ അസോസിയേറ്റ് എഡിറ്റർക്ക് മർദ്ദനമേറ്റത് പോലീസ് കേസായതോടെ വിഷയം സോഷ്യൽ മീഡിയയിൽ ഇടതു സൈബർ ഗ്രൂപ്പുകളും ചർച്ചയാക്കിയിട്ടുണ്ട്. മലയാളം വാർത്താചാനൽ രംഗത്തെ മുതിർന്ന മാധ്യമപ്രവർത്തകനാണ് ഷാജഹാൻ. വർഷങ്ങളായി കോഴിക്കോട് കേന്ദ്രീകരിച്ചാണ് അദ്ദേഹം മാധ്യമപ്രവർത്തനം നടത്തുന്നത്.

ENGLISH SUMMARY:

Asianet News Senior Associate Editor P. Shajahan was assaulted by office assistant M.B. Suresh at the Kozhikode regional office. Shajahan sustained injuries to his face and teeth. Nadakkavu police registered a case.

spot_imgspot_img
spot_imgspot_img

Latest news

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

ബസുകളില്‍ ‘കോഴിമന്ത്രി’ പോസ്റ്റര്‍… ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, സംഘര്‍ഷം

ബസുകളില്‍ ‘കോഴിമന്ത്രി’ പോസ്റ്റര്‍… ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, സംഘര്‍ഷം തിരുവനന്തപുരം:...

ഓം ബിര്‍ള തുടരും, ലോക്സഭാ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം തള്ളി

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും നാടകീയമായ അധ്യായങ്ങളിലൊന്നിന് ഇന്ന് ലോക്‌സഭ...

ബാർ സമയം കഴിഞ്ഞെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ജീവനക്കാരന് നേരെ വെടിയുതിർത്ത് മദ്യപൻ; സംഭവം കോട്ടയത്ത്

ബാർ സമയം കഴിഞ്ഞെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ജീവനക്കാരന് നേരെ വെടിയുതിർത്ത് മദ്യപൻ;...

പാചകവാതകത്തിന് ക്ഷാമമുണ്ടാകുമോ? പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രം; വിലക്കയറ്റത്തിലും ആശ്വാസ വാർത്ത

ന്യൂഡല്‍ഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ പുകയുന്ന യുദ്ധസമാനമായ സാഹചര്യം ഇന്ത്യയിലെ അടുക്കളകളെ ബാധിക്കുമോ...

കേരള രാഷ്ട്രീയത്തിൽ കയറ്റിറക്കങ്ങളുടെ വർഷം… വാണവരും വീണവരും

കേരള രാഷ്ട്രീയത്തിൽ കയറ്റിറക്കങ്ങളുടെ വർഷം… വാണവരും വീണവരും കേരളത്തിൽ രാഷ്ട്രീയം പലപ്പോഴും അവസരങ്ങളുടെ...

ആംബുലന്‍സ് റോഡിലെ ഗട്ടറില്‍ ചാടി, മസ്തിഷ്‌ക മരണം സംഭവിച്ച വീട്ടമ്മ കണ്ണു തുറന്നു, പുതുജീവന്‍

ആംബുലന്‍സ് റോഡിലെ ഗട്ടറില്‍ ചാടി, മസ്തിഷ്‌ക മരണം സംഭവിച്ച വീട്ടമ്മ കണ്ണു...

Related Articles

Popular Categories

spot_imgspot_img