തിരുപ്പതി ദേവസ്ഥാനം ഓഫിസർക്ക് സസ്‌പെൻഷൻ
ഹൈദരാബാദ്: ക്രിസ്ത്യൻ മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുത്തുവെന്ന ആരോപണത്തെ തുടർന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ എ രാജശേഖർ ബാബുവിനെ സസ്പെൻഡ് ചെയ്തു.
തിരുപ്പതി ജില്ലയിലെ പുത്തൂരിലെ ജന്മനാടായ രാജശേഖർ ബാബു എല്ലാ ഞായറാഴ്ചയും പ്രാദേശിക പള്ളിയിലെ പ്രാർത്ഥനകളിൽ പതിവായി പങ്കെടുക്കുന്നുണ്ടെന്ന് ടിടിഡി കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഷൻ.
“ടിടിഡിയുടെ പെരുമാറ്റച്ചട്ടം പാലിക്കാത്തതിനാലും ഒരു ഹിന്ദു മത സംഘടനയെ പ്രതിനിധീകരിക്കുന്ന ജീവനക്കാരനെന്ന നിലയിൽ നിരുത്തരവാദപരമായി പെരുമാറിയതിനാലും ഇത് ടിടിഡി മാനദണ്ഡങ്ങളുടെ ലംഘനമാണ്.
കാലടി പാലത്തിൻ്റെ പണികൾ ദ്രുതഗതിയിൽ
” ടിടിഡിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. “ടിടിഡി വിജിലൻസ് വകുപ്പ് സമർപ്പിച്ച റിപ്പോർട്ടും മറ്റ് തെളിവുകളും പരിശോധിച്ച ശേഷം, സ്ഥാപിത നിയമങ്ങൾക്കനുസൃതമായി അദ്ദേഹത്തിനെതിരെ വകുപ്പുതല നടപടി ആരംഭിക്കുകയും ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രമായ തിരുമലയുടെ കാര്യങ്ങൾ ടിടിഡിയാണ് കൈകാര്യം ചെയ്യുന്നത്.
തിരുപ്പതി ദേവസ്വത്തെ പ്രതിനിധീകരിക്കുന്ന ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്റെ നേരിട്ടുള്ള ലംഘനമാണെന്ന് കണ്ടെത്തിയാണ് സസ്പെൻഷൻ എന്ന് ദേവസ്വം വ്യക്തമാക്കുന്നു.
രാജശേഖർ പള്ളിയിൽ പോയി പ്രാർത്ഥിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്. രാജശേഖർ ബാബു എല്ലാ ഞായറാഴ്ചയും പള്ളിയിലെ പ്രാർത്ഥനകളിൽ പങ്കെടുക്കുകയും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിൽ പങ്കാളിയാവുകയും ചെയ്‌തുവെന്ന് ആരോപണം ഉയർന്നിരുന്നു.
രാജശേഖർ ബാബു തന്റെ ജന്മനാടായ തിരുപ്പതി ജില്ലയിലെ പുത്തൂരിൽ എല്ലാ ഞായറാഴ്ചയും പള്ളിയിലെ പ്രാർത്ഥനകളിൽ പങ്കെടുക്കുന്നത് ടിടിഡിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തിരുപ്പതി ജില്ലയിലെ വെങ്കിടേശ്വര ക്ഷേത്ര ഭരണസമിതി പ്രസ്താവനയിൽ പറയുന്നുണ്ട്.
ഒരു ജീവനക്കാരനിൽ നിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റച്ചട്ടം പാലിക്കുന്നതിൽ രാജശേഖർ പരാജയപ്പെട്ടുവെന്നും നിരുത്തരവാദപരമായി പെരുമാറിയെന്നും ടിടിഡി വ്യക്തമാക്കി.
നേരത്തെ സമാനമായ കാരണങ്ങളാൽ അധ്യാപകർ, സാങ്കേതിക ഉദ്യോഗസ്ഥർ, നഴ്‌സുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 18 ജീവനക്കാരെ ടിടിഡി സ്ഥലം മാറ്റിയിരുന്നു.
ഈ പെരുമാറ്റം ടിടിഡി മാനദണ്ഡങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും റ്റിറ്റിഡി പ്രസ്‌താവിച്ചു.
ആരോപണങ്ങളെ പിന്തുണയ്ക്കുന്ന റിപ്പോർട്ടും മറ്റ് തെളിവുകളും ടിടിഡി വിജിലൻസ് വകുപ്പിന് സമർപ്പിച്ചെന്നും ഇതിനെ തുടർന്നാണ് രാജശേഖർ ബാബുവിനെതിരെ വകുപ്പുതല നടപടി ആരംഭിച്ചതെന്നും വ്യക്തമായിട്ടുണ്ട്.
ഹിന്ദു വിഭാഗത്തിൻ്റേതല്ലാത്ത മത പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ജീവനക്കാർക്കെതിരെ വ്യാപകമായ നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായാണ് ടിടിഡിയുടെ തീരുമാനം.