തിരുവനന്തപുരം: മുമ്പെങ്ങും ഇല്ലാത്ത വിധം കേരളം ചുട്ടുപൊള്ളുകയാണ്. ഇത്തവണ ചൂട് മുൻവർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയായിരുന്നു.
മാർച്ചിൽ വേനൽ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. കഴിഞ്ഞ രണ്ടു മാസങ്ങളിൽ മഴ കൂടിയതിനു മുഖ്യ കാരണം ശൈത്യകാല മഴയിലുണ്ടായ കുറവാണെന്നാണ് വിലയിരുത്തൽ.
ഒറ്റയടിക്ക് 66% കുറവാണ് ശൈത്യകാല മഴയിലുണ്ടായത് ഇത് താപനില ഉയരാൻ കാരണമായി.
ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെയുള്ള സീസണിൽ ലഭിക്കേണ്ട 21.1 എം എം മഴയിൽ ഇത്തവണ ലഭിച്ചത് 7.2 എം എം മാത്രമാണ്. 2009 ന് ശേഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഏറ്റവും കുറവ് മഴ ലഭിച്ച വർഷം കൂടിയായി 2025 മാറി.
കഴിഞ്ഞവർഷം 29.7 എം എം മഴ ലഭിച്ചിരുന്നു. 2023 ൽ 37.4 എം എം മഴയും 2022 ൽ 57.1 എം എം മഴയുമാണ് കേരളത്തിൽ കിട്ടിയത്.
ഇത്തവണ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ആണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. പത്തനംതിട്ടയിൽ രേഖപെടുത്തിയത് 30 എം എം മഴയായിരുന്നു. ജനുവരിയിൽ 9 ദിവസവും ഫെബ്രുവരിയിൽ 7 ദിവസവും മാത്രമാണ് ഈ വർഷം ചെറിയ തോതിൽ സംസ്ഥാനത്ത് പലയിടങ്ങളിലായി മഴ ലഭിച്ചത്.
ഇനിയുള്ള 2 – 3 ദിവസങ്ങളിൽ കിഴക്കൻ കാറ്റിന്റെ സ്വാധീന ഫലമായി മധ്യ തെക്കൻ കേരളത്തിൽ പലയിടങ്ങളിലായി മഴ സാധ്യതയുണ്ടെന്നാണ് വിവരം. അതേസമയം ഫെബ്രുവരി മാസത്തിൽ കൊടും ചൂടിൽ വലഞ്ഞ സംസ്ഥാനത്തെ സംബന്ധിച്ചടുത്തോളം മാർച്ച് മാസത്തെ കാലാവസ്ഥ പ്രവചനം വലിയ ആശ്വാസമേകുന്നതാണ്.
ഇക്കുറി മാർച്ച് മാസത്തിൽ കേരളത്തിന് കൊടും ചൂടിനെ ഭയപ്പെടേണ്ടതില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം നൽകുന്ന വിവരം. മാർച്ച് മാസത്തിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നാണ് പ്രവചനം.
ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.