സർവകലാശാല ക്യാമ്പസിൽ ആൾക്കൂട്ട വിചാരണയ്ക്കും മർദ്ദനത്തിനും പിന്നാലെ ആത്മഹത്യ ചെയ്ത രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥിനെ ആക്രമിച്ച 19 വിദ്യാർഥികൾക്ക് മൂന്നുവർഷത്തെ പഠനവിലക്ക് ഏർപ്പെടുത്തി വെറ്റിനറി കോളേജ് ആന്റി റാഗിംഗ് കമ്മിറ്റിയുടെ തീരുമാനം. വിലക്ക് ഏർപ്പെടുത്തിയതോടെ രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളിൽ ഒന്നും ഇവർക്ക് അഡ്മിഷൻ ലഭിക്കില്ല. മരണവുമായി ബന്ധപ്പെട്ട് മറ്റൊരു പ്രതികൂടി ഇന്ന് കീഴടങ്ങി. മലപ്പുറം സ്വദേശി അമീർ അക്ബർ അലി ആണ് കൽപ്പറ്റ കോടതിയിൽ കീഴടങ്ങിയത്. ഇതോടെ കെഎസ്‌സിൽ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി. കേസിൽ നേരത്തെ ആറുപേർ അറസ്റ്റിൽ ആയിരുന്നു. സിദ്ധാർത്ഥന്റെ മരണത്തിന് കാരണക്കാരായ എല്ലാവരെയും പിടികൂടണം എന്ന് ആവശ്യപ്പെട്ട് കെഎസ്‌യു തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി.
