തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നതോടെ അതിർത്തി പ്രദേശങ്ങൾ വഴി അനധികൃതമായി പണമൊഴുക്കുണ്ടാകുമെന്ന അഭ്യൂഹം പരക്കുന്നതിനിടെ ലോറികളിൽ കടത്തുകയായിരുന്ന 14.70 ലക്ഷം രൂപയാണ് തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടിയത്. ഗൂഡല്ലൂർ കോഴിപ്പാലത്ത് ഞായറാഴ്ച രാവിലേയും വൈകുന്നേരവുമായി നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. കണക്കിൽപ്പെടാത്ത തുകയാണ് പിടികൂടിയത്. കേരളത്തിൽനിന്നും കർണാടകത്തിലേയ്ക്ക് പോവുകയായിരുന്ന ലോറികളിൽനിന്നാണ് പണം കണ്ടെടുത്തത്. ലോറികളും അതിലുണ്ടായിരുന്ന നാലുപേരെയും പ്രത്യേക സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ തുക ആർ.ഡി.ഒ സെന്തിൽകുമാറിന് ഉദ്യോഗസ്ഥർ കൈമാറി.
