പത്തനംതിട്ട: ഏഴംകുളം ദേവീ ക്ഷേത്രത്തിൽ ഗരുഡൻ ‘തൂക്ക്’ വഴിപാടിനിടെ പിഞ്ചുകുഞ്ഞ് തൂക്കുകാരൻ്റെ കൈയിൽ നിന്നും നിലത്ത് വീണു. എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് നീലത്തു വീണത്. ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്. തെക്കൻ കേരളത്തിൽ തൂക്കത്തിലൂടെ പ്രസിദ്ധമായ ക്ഷേത്രമാണ് ഏഴംകുളത്തേത്.10 മാസം പ്രായമുള്ള കുഞ്ഞാണ് തൂക്കുകയറിൽ നിന്നും വേർപ്പെട്ട് താഴെ വീണത്. പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. പരാതി ഇല്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.
കുഞ്ഞിന്റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വേണ്ടത്ര സുരക്ഷ സംവിധാനങ്ങൾ ഒരുക്കാതെയാണീ ആചാരം നടത്തുന്നതെന്ന വിമർശനം ശക്തമാണ്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് ക്ഷേത്രിൽ ഗരുഡൻ തൂക്കം വഴിപാട് നടന്നത്. കുട്ടിയക്കം മറ്റ് ആളുകളും ഗരുഡൻ തൂക്കത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ കുഞ്ഞ് കെട്ടഴിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്.സംഭവത്തിൽ നടപടിയെടുക്കാൻ സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർമാൻ നിർദ്ദേശം നൽകി. ജില്ല ശിശുക്ഷേമ സമിതിയോടാണ് സംഭവം അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കാൻ ബാലവകാശ കമ്മീഷൻ നിർദ്ദേശം നൽകിയത്.
ഇത്തവണ 624 തൂക്കങ്ങളാണ് നടന്നത്. ഇതിൽ, 124 കുട്ടികളാണുള്ളത്. ആറ് മാസം പ്രായമുളള കുട്ടികളുൾപ്പെടെ ഈ ആചാരത്തിൻെറ ഭാഗമാകാറുണ്ട്. ഇഷ്ട സന്താനലബ്ധിക്കും ആഗ്രഹപൂർത്തീകരണത്തിനുമായാണ് തൂക്ക വഴിപാട് നടത്തുന്നതെന്ന് പറയുന്നു.
Read Also: പുൽപ്പള്ളിയിലെ പ്രതിഷേധം; അതിക്രമ സംഭവങ്ങളില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്