web analytics

ഇസ്രയേല്‍ വ്യോമാക്രമണത്തിൽ യെമനിലെ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു; മരിച്ചവരിൽ പ്രതിരോധ മന്ത്രിയടക്കം ഉന്നതരും

ഇസ്രയേല്‍ വ്യോമാക്രമണത്തിൽ യെമനിലെ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു; മരിച്ചവരിൽ പ്രതിരോധ മന്ത്രിയടക്കം ഉന്നതരും

യെമൻ തലസ്ഥാനമായ സനായിൽ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹൂതി സർക്കാരിന്റെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി അടക്കം നിരവധി ഉന്നത നേതാക്കൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

ഒരു അപ്പാർട്ട്മെന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് അൽ റഹാവിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന പലരും മരണപ്പെട്ടതെന്ന് യെമനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, വ്യോമാക്രമണത്തിൽ ഹൂതി പ്രതിരോധ മന്ത്രി മുഹമ്മദ് അൽ അതിഫി, ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അബ്ദ് അൽ കരീം അൽ ഖമാരി എന്നിവർ ഉൾപ്പെടെ മറ്റു ഉന്നത നേതാക്കളും കൊല്ലപ്പെട്ടതായി യൂറോന്യൂസ് റിപ്പോർട്ട് ചെയ്തു.

ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ തവണയാണ് ഹൂതി നിയന്ത്രിത സനായിൽ ഇസ്രയേൽ ആക്രമണം നടത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ആക്രമണം ഹൂതി രാഷ്ട്രീയ-സൈനിക നേതാക്കളുടെ യോഗത്തെ ലക്ഷ്യമിട്ടതായിരുന്നുവെന്ന് ഇസ്രയേൽ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

2014 മുതൽ തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ തലസ്ഥാനമായ സനയും വടക്കൻ മേഖലകളും ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലാണ്.

അതേസമയം തെക്കൻ ഏദനിൽ നിന്ന് പ്രസിഡന്റ് റഷാദ് അൽ-അലിമിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ പ്രവർത്തിക്കുന്നു. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ സംഘടനകളെ പോലെ ഹൂതികളും ഇസ്രയേൽ വിരുദ്ധ സഖ്യത്തിന്റെ ഭാഗമാണ്.

അൽ ജുംഹൂരിയചാനലിന്റെ റിപ്പോർട്ട് പ്രകാരം, സനായിലെ ഒരു അപ്പാർട്ട്മെന്റിലാണ് അൽ റഹാവി കൊല്ലപ്പെട്ടത്. ഏദൻ അൽ ഗദ് പത്രവും അൽ റഹാവി ഒട്ടേറെ സഹപ്രവർത്തകരോടൊപ്പം കൊല്ലപ്പെട്ടതായും സ്ഥിരീകരിച്ചു.

ദശാബ്ദങ്ങൾ പഴക്കമുള്ള ധാരണ ലംഘിച്ചു; ജറുസലേമിലെ അൽ അഖ്‌സ പള്ളിയിൽ പ്രാർഥന നടത്തി ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി

ആരാധകരുമായി എത്തി ജറുസലേമിലെ അൽ അഖ്‌സ പള്ളിയിൽ പ്രാർഥന നടത്തി തീവ്ര വലതുപക്ഷ നിലപാടുള്ള ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി. ജൂതന്മാർക്ക് ആരാധന വിലക്കുന്ന ദശാബ്ദങ്ങൾ പഴക്കമുള്ള കരാർ നിലനിൽക്കെയാണ് മന്ത്രിയുടെ നടപടി.

ജൂതന്മാർ ടെമ്പിൾ മൗണ്ട് എന്ന് വിളിക്കുന്ന അൽ അഖ്‌സ പള്ളിയിൽ ദശാബ്ദങ്ങളായി ജൂതർ പ്രാർഥന നടത്താറില്ല. അവിടെയാണ് മന്ത്രി കയറി പ്രാർത്ഥന നടത്തിയത്.

ഇറ്റാമർ ബെൻ ഗ്വിർ ആണ് അൽ അഖ്സ മസ്ജിദ് വളപ്പിൽ ജൂതരുടെ ദുഃഖാചരണ ദിനമായ തിഷാ ബിആവിന്റെ ഭാഗമായിറ്റായിരുന്നു സംഭവം അരങ്ങേറിയത്.

ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

പ്രാർഥനയ്ക്കു ശേഷം, ഗാസ കീഴടക്കാന്‍ ഇറ്റാമർ ബെൻ ഗ്വിർ ആഹ്വാനം ചെയ്തു പലസ്തീൻ മതകാര്യ മന്ത്രാലയം ബെൻ ഗ്വിറിനെ അപലപിച്ചു. സംഭവം പള്ളിക്കെതിരായ ഗുരുതരമായ കുറ്റകൃത്യമാണെന്ന് ഹമാസ് പറഞ്ഞു.

. 1967-ൽ ജോർദാനിൽനിന്ന് ജറുസലേമിലെ പഴയ നഗരം ഇസ്രയേൽ പിടിച്ചടക്കിയത് മുതൽ തൽസ്ഥിതി തുടരുന്നതിന്റെ ഭാഗമായി ധാരണ പ്രകാരം മുസ്ലീങ്ങൾക്ക് മാത്രമേ അവിടെ പ്രാർത്ഥിക്കാൻ അനുവാദമുള്ളൂ.

മുൻപും തിഷാ ബിആവ് അനുസ്മരണങ്ങൾ ഉൾപ്പെടെ പലതവണ ബെൻ ഗ്വിർ ഈ സമുച്ചയം സന്ദർശിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്നത്.

അതേസമയം, ടെമ്പിൾ മൗണ്ടിലെ തൽസ്ഥിതി നിലനിർത്തുന്നതിനുള്ള നയത്തിൽ മാറ്റം വന്നിട്ടില്ലെന്നും വരികയുമില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

അൽ അഖ്‌സ പള്ളിയുടെ ഭരണം നടത്തുന്ന ജോർദാനും സൗദി അറേബ്യയും ബെൻ ഗ്വിറിന്റെ നടപടിയെ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും ലംഘനവും അംഗീകരിക്കാനാവാത്ത പ്രകോപനവുമാണെന്ന് ജോർദാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

ഇസ്രയേൽ സൈന്യത്തിന്റെ വാഹനത്തിൽ സ്ഫോടനം; ഏഴ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇസ്രയേലി സൈന്യത്തിന്റെ വാഹനത്തിൽ സ്ഫോടനം. ഏഴ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം വടക്കന്‍ ഗാസയില്‍ ഖാന്‍ യൂനിസിലായിരുന്നു സംഭവം.

ഖാന്‍ യൂനിസിലൂടെ വാഹനം കടന്നുപോകുമ്പോഴായിരുന്നു സ്‌ഫോടനമുണ്ടായത്. 605-ാമത് കോംബാറ്റ് എഞ്ചിനീയറിംഗ് ബറ്റാലിയനിലെ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.

സൈനികര്‍ സഞ്ചരിക്കുന്ന കവചിത വാഹനമാണ് പൊട്ടിത്തെറിച്ചത്. വാഹനത്തില്‍ ഒരു പലസ്തീന്‍ ഭീകരന്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചതായി ഐഡിഎഫ് ആരോപിച്ചു. ഉടന്‍ വാഹനം തീപിടിച്ചു.

തെക്കന്‍ ഗാസ മുനമ്പില്‍ ചൊവ്വാഴ്ച നടന്ന പോരാട്ടത്തിനിടെ 605-ാം ബറ്റാലിയനിലെ ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഐഡിഎഫ് അറിയിച്ചു.

അഗ്നിശമനസേനാംഗങ്ങള്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആരെയും രക്ഷപ്പെടുത്താനായില്ലെന്ന് ഇസ്രേയല്‍ അധികൃതര്‍ പറഞ്ഞു.



spot_imgspot_img
spot_imgspot_img

Latest news

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം...

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്; മോഹൻലാലും സുരേഷ് ഗോപിയുമടക്കം നൽകി, രേഖയിലില്ല

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്;...

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ ഇടുക്കി: സ്വത്ത്...

449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ;...

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ പാലക്കാട്: തമിഴ്നാട്ടിലെ...

Other news

കാമുകിയുമായി എത്തിയ ഭർത്താവിനെ മാളിൽ കണ്ട ഭാര്യ; പിന്നാലെ കൈയ്യാങ്കളി

കാമുകിയുമായി എത്തിയ ഭർത്താവിനെ മാളിൽ കണ്ട ഭാര്യ; പിന്നാലെ കൈയ്യാങ്കളി ഉത്തർപ്രദേശിലെ സോൻഭദ്രയിലെ...

പുതിയ അവസരങ്ങൾ തുറന്നുവരും;ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങൾ തുറന്നുവരും;ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ അപ്രതീക്ഷിത തടസ്സങ്ങളും തിരിച്ചടികളും ഉണ്ടാകാം. യാത്രകളും...

നിയമസഭയിലേക്ക് കണ്ണുവെച്ച് കെ. സുധാകരൻ; ലക്ഷ്യം മുഖ്യമന്ത്രിക്കസേരയോ?

നിയമസഭയിലേക്ക് കണ്ണുവെച്ച് കെ. സുധാകരൻ; ലക്ഷ്യം മുഖ്യമന്ത്രിക്കസേരയോ? കണ്ണൂർ എംപിയും കോൺഗ്രസ് വർക്കിംഗ്...

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ ഇടുക്കി: സ്വത്ത്...

മലമ്പുഴയിൽ മത്സരിക്കാൻ കോൺഗ്രസ് നേതൃത്വം സമീപിച്ചു; എ. സുരേഷ്

മലമ്പുഴയിൽ മത്സരിക്കാൻ കോൺഗ്രസ് നേതൃത്വം സമീപിച്ചു; എ. സുരേഷ് തൃശൂർ ∙ മലമ്പുഴ...

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്; മോഹൻലാലും സുരേഷ് ഗോപിയുമടക്കം നൽകി, രേഖയിലില്ല

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്;...

Related Articles

Popular Categories

spot_imgspot_img