ഇനി നിയമ തടസങ്ങളില്ല, വേണ്ടത് രാഷ്ട്രീയ അനുമതി മാത്രം; വീണ വിജയൻ്റെ അറസ്റ്റ് ഉടൻ

തിരുവനന്തപുരം ∙ മാത്യു കുഴൽനാടന്റെ ഹർജി ഹൈക്കോടതി തള്ളിയപ്പോൾ ‘ഉണ്ടയില്ലാ വെടി കോടതി തള്ളി’യെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം.

സിഎംആർഎലിൽ നിന്നു മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സേവനമില്ലാതെ പ്രതിഫലം കൈപ്പറ്റിയതിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ഹർജി.

ഹൈക്കോടതി വിധി നൽകിയ ആശ്വാസത്തിന് ഒരാഴ്ച തികയുംമുൻപേ എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടിന്റെ രൂപത്തിലെത്തിയ ബോംബ്പൊട്ടിയതു പാർട്ടി കോൺഗ്രസിന്റെ മധ്യത്തിൽ.

3 മാസം മുൻപേ തയാറായിരുന്ന റിപ്പോർട്ടിലെ സുപ്രധാന കണ്ടെത്തലുകൾ പുറത്തുവന്ന സമയം സിപിഎമ്മിന് തലവേദനയാണ്.

പാർട്ടി കോൺഗ്രസിൽ ഇളവു നേടി മേൽക്കമ്മിറ്റിയിൽ തുടരാൻ ഒരുങ്ങുന്ന പിണറായി വിജയന്റെ പ്രഭാവത്തിനു മങ്ങലേൽപിക്കുന്നതാണ് എസ്എഫ്ഐഒ റിപ്പോർട്ടിലെ പരാമർശങ്ങൾ.

‘രണ്ടു കമ്പനികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടാണെന്നും വീണ ജിഎസ്ടി അടച്ചുവെന്നു’മുള്ള വാദമായിരുന്നു സിപിഎമ്മിന്റേത്. ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിൽ വീണയ്ക്കും കമ്പനിക്കുമെതിരെ പരാമർശമുണ്ടായപ്പോഴായിരുന്നു സി.പിഎം ഇത്തരമൊരു നിലപാട് എടുത്തത്.

എന്നാൽ ആ ഇടപാടിൽ സാമ്പത്തിക വ‍ഞ്ചന നടന്നിട്ടുണ്ടെന്നും 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണെന്നുമുള്ള കണ്ടെത്തലാണു കേന്ദ്ര ഏജൻസിയുടേത്. ഒപ്പം വീണയെ പ്രതിചേർക്കുകയും ചെയ്തിരിക്കുന്നു.

അന്വേഷണത്തിനെതിരെ ഡൽഹി ഹൈക്കോടതിയിൽ സിഎംആർഎൽ നൽകിയ ഹർജി നിലവിലുണ്ട്. എന്നാൽ, അന്വേഷണമോ തുടർനടപടികളോ കോടതികളൊന്നും വിലക്കിയിട്ടില്ല.

പക്ഷെ കെഎസ്ഐഡിസിയും എക്സാലോജിക്കും എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ നൽകിയ ഹർജികൾ തള്ളിയിരുന്നു. റിപ്പോർട്ടിനു കമ്പനികാര്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതോടെ പ്രതികളുടെ അറസ്റ്റിലേക്കു നീങ്ങാൻ എസ്എഫ്ഐഒയ്ക്കു മുമ്പിൽ നിയമതടസങ്ങളില്ല.

എന്നാൽ, പ്രതിസ്ഥാനത്തു മുഖ്യമന്ത്രിയുടെ മകളാണെന്നതിനാൽ രാഷ്ട്രീയ അനുമതി വേണ്ടിവരും. അതിനുള്ള ശ്രമങ്ങൾ എസ്എഫ്ഐഒ തുടങ്ങി.

ഡൽഹിയും ജാർഖണ്ഡും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപിയുടെ എതിർ ചേരിയിലുള്ള മുഖ്യമന്ത്രിമാരെ വരെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര ഏജൻസികൾ മടിച്ചിരുന്നില്ല. ഈ സാഹചര്യങ്ങളെല്ലാം മുന്നിലുള്ളതിനാൽ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കാനാണു സിപിഎമ്മിന്റെ നീക്ക.

രണ്ടു കമ്പനികൾ തമ്മിലുള്ള ഇടപാട് എന്ന വാദം മാറ്റിവച്ച്, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ബിജെപിയുടെ രാഷ്ട്രീയനീക്കമെന്ന വാദമാകും പാർട്ടി ഇതിനായി ഉയർത്തുക. സർക്കാരിന്റെ നാലാം വാർഷികം വിപുലമായി ആഘോഷിച്ചു തദ്ദേശ തിരഞ്ഞെടുപ്പിലേക്കു നീങ്ങാനുള്ള ഒരുക്കത്തിനിടെയാണു മുഖ്യമന്ത്രിയുടെ രാജിയെന്ന ആവശ്യം വീണ്ടും ഉയരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

Other news

പ്രതിയെ 28ാം വർഷം പൊക്കി കേരള പോലീസ്

പ്രതിയെ 28ാം വർഷം പൊക്കി കേരള പോലീസ് ഇടുക്കി കുമളിയിൽ കുടുംബവഴക്കിനൊടുവിൽ 18...

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ പിടിയില്‍

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ പിടിയില്‍ കോട്ടയം: കൈക്കൂലി കേസിൽ സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍....

അമ്മയുടെ പൊതുയോ​ഗം ഇന്ന്

അമ്മയുടെ പൊതുയോ​ഗം ഇന്ന് കൊച്ചി: താര സംഘടനയായ അമ്മയുടെ പൊതുയോ​ഗം ഇന്ന് നടക്കും. അമ്മയുടെ...

ഫ്രിഡ്ജ് പൊട്ടിത്തെറിക്കാനുള്ള കാരണങ്ങൾ

ഫ്രിഡ്ജ് പൊട്ടിത്തെറിക്കാനുള്ള കാരണങ്ങൾ കഴിഞ്ഞ ദിവസമാണ് റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചെന്ന വാർത്ത...

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ‘പാല്‍’ മോഷണം

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ 'പാല്‍' മോഷണം തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വീണ്ടും...

ജ്വല്ലറി ഉടമയിൽനിന്നു 2.51 കോടി രൂപ തട്ടി

ജ്വല്ലറി ഉടമയിൽനിന്നു 2.51 കോടി രൂപ തട്ടി കൊല്ലം: ജപ്തി ഒഴിവാക്കാനെന്ന വ്യാജേന...

Related Articles

Popular Categories

spot_imgspot_img