തിരുവനന്തപുരം : കുഴിനഖ ചികിത്സക്ക് സർക്കാർ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിവാദത്തിൽ പെട്ട തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോർജ് സ്ഥിരമായി ചികിത്സ തേടുന്നത് സ്വകാര്യ ആശുപത്രിയിൽ. ഈ വർഷം ഇതുവരെ 53,000 ത്തോളം രൂപയാണ് സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കായി സർക്കാർ അനുവദിച്ചത്. ജനുവരി മൂന്നിന് 3,603രൂപയും, ജനുവരി 10ന് 2,325 രൂപയും, ജനുവരി 17ന് 37,478 രൂപയും, ഏപ്രിൽ 18ന് 3785 രൂപയും, മെയ് ഒമ്പതിന് 3,188 രൂപയും അനുവദിച്ചിട്ടുണ്ട് . ഇതുവരെ 53361 രൂപ. ഈ വർഷം തന്നെ ആറ് തവണ ജില്ലാ കലക്ടർ ജെറോമിക് ജോർജജിന് ചികിത്സാചെലവിന് വേണ്ടി പണം അനുവദിച്ചിട്ടുണ്ട്.
അതേസമയം ജില്ലാ കലക്ടറുടെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് നിയമപ്രകാരമെന്ന സർക്കവാദം തെറ്റാണെന്ന് നിയമവിദഗ്ദർ പറയുന്നു. 1954ലെ സർവീസ് ചട്ടത്തെയാണ് ഇതിന് സാധുതയായി സർക്കാർ ഉദ്ധരിച്ചിരിക്കുന്നത്. ചട്ടത്തിലെ 3(1), 8 (1–2) വകുപ്പുകൾ പ്രകാരം കലക്ടറുടെ നടപടി നിയമവിധേയമാണെന്നു പറയുന്നു. എന്നാൽ ചട്ടം പരിശോധിച്ചാൽ ഈ വാദം നിയമത്തിന്റെ ദുർവ്യാഖ്യാനമാണെന്നു വ്യക്തമാകുമെന്നാണ് നിയമ വിദഗ്ദരുടെ വാദം.
ചട്ടം 3 (1)പ്രകാരം സർവീസിലുള്ള ഉദ്യോഗസ്ഥന് സർക്കാർ അംഗീകരിച്ചിട്ടുള്ള മെഡിക്കൽ ഉദ്യോഗസ്ഥനിൽ നിന്ന് ചികിത്സ തേടാം. മെഡിക്കൽ ഉദ്യോഗസ്ഥനെ നിയമത്തിൽ നിർവചിച്ചിരിക്കുന്നത് ഇതിനായി ഗവൺമെന്റ് പ്രത്യേകം ചുമതലപ്പെടുത്തിയ സർക്കാർ ഡോക്ടർ എന്നാണ്
ചട്ടം 4 (1)പ്രകാരം ഉദ്യോഗസ്ഥൻറെ കുടുംബത്തിനും ഇത്തരത്തിൽ ചികിത്സ തേടാം. സർക്കാർ ആശുപത്രി, ഡോക്ടറുടെ വസതി അല്ലെങ്കിൽ ഡോക്ടറുടെ കൺസൽറ്റിങ് മുറി എന്നിവിടങ്ങളിലാണ് ചികിത്സ ലഭിക്കുക.
ചട്ടം 7 (1)പ്രകാരം ചികിത്സ സൗജന്യമാണ്. സർക്കാർ ആശുപത്രി, അത്തരം ആശുപത്രികളില്ലെങ്കിൽ അംഗീകൃത ഡോക്ടറുടെ നിർദ്ദേശപ്രകാരം സർക്കിരതര ആശുപത്രി, പ്രത്യേകം അനുമതി പ്രകാരം ജില്ലയ്ക്കു പുറത്തോ സംസ്ഥാനത്തു പുറത്തോഉള ആശുപതി എന്നിവിടങ്ങളിലാണ് ചികിത്സ തേടേണ്ടത്.
ചട്ടം 8ൽ പറയുന്നത്, വിവാദമായ വീട്ടിലെ ചികിത്സയെപ്പറ്റിയാണ്. 8 (1) സർക്കാർ ആശുപത്രി സമീപത്തില്ലാത്ത അവസ്ഥയിൽ ഗുരുതരമായും അടിയന്തര വൈദ്യസഹായം വേണ്ടിവരുന്നതുമായ ഘട്ടത്തിൽ ഉദ്യോഗസ്ഥന് വീട്ടിൽ ചിക്തസനൽകണം.