അയർലണ്ടിൽ നടക്കുന്ന മൂന്നിൽ ഒന്നു കുറ്റകൃത്യങ്ങൾക്കും പിന്നിൽ ഈ ഒരൊറ്റ കാരണം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്…!
അയർലണ്ടിൽ കഴിഞ്ഞ വർഷം ഗാർഡയ്ക്ക് റിപ്പോർട്ട് ചെയ്ത വിദ്വേഷ കുറ്റകൃത്യങ്ങളിൽ മൂന്നിൽ ഒന്നിലധികത്തിനും പിന്നിൽ വംശീയ വിരോധം തന്നെയാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
2021 മുതൽ 2024 വരെ രാജ്യത്ത് ഇത്തരം കേസുകൾ 24% വരെ വർദ്ധിച്ചതായി The Journal തയ്യാറാക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2024-ൽ ഗാർഡയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെട്ട 676 വിദ്വേഷകുറ്റകൃത്യങ്ങളിൽ 264 എണ്ണം, അഥവാ 39%, ഇരയുടെ വംശവുമായി ബന്ധപ്പെട്ടവയാണ്.
2021-ൽ റിപ്പോർട്ട് ചെയ്ത 483 കേസുകളിൽ 213 എണ്ണം വംശീയ വിരോധം മൂലമാണെന്ന് കണക്കുകൾ പറയുന്നു. ഇന്ത്യക്കാരെ പ്രത്യേകം ലക്ഷ്യമിട്ട് നടന്ന സംഭവങ്ങൾ ആശങ്ക വർധിപ്പിക്കുന്നു.
വിവാഹിതയാകാൻ യു.കെയിൽ നിന്നും ഇന്ത്യയിൽ എത്തിയ 71 കാരിയായ ഇന്ത്യൻ വംശജയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു; യുകെ സ്വദേശിയായ 75 കാരന്‍ അറസ്റ്റില്‍
യൂറോപ്യൻ യൂണിയനിലെ ഏറ്റവും കൂടുതൽ വംശീയ വേർതിരിവും ആക്രമണങ്ങളും അനുഭവിക്കുന്ന കറുത്ത വർഗ്ഗക്കാരായ കുട്ടികളുള്ള രാജ്യങ്ങളിൽ അയർലണ്ട് ഒന്നാണെന്ന് EU Fundamental Rights Agency കണ്ടെത്തിയിട്ടുണ്ട്.
ജൂലൈയിൽ താലയിൽ ഒരു ഇന്ത്യൻ വംശജനെ തെറ്റായ ആരോപണങ്ങൾ ചുമത്തി സംഘം മർദ്ദിച്ചതും, വാട്ടർഫോർഡിൽ വീട്ടിനടുത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരി മലയാളി പെൺകുട്ടിയെ കുട്ടികൾ ആക്രമിച്ചതും ഇതിന്റെ ഉദാഹരണങ്ങളാണ്.
സംഭവങ്ങൾ രൂക്ഷമായതോടെ ഇന്ത്യൻ സർക്കാർ ഇടപെടുകയും ഡബ്ലിനിലെ ഇന്ത്യൻ എംബസി ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തു.
വംശീയ വിരോധ കുറ്റകൃത്യങ്ങളെ തടയാൻ നിലവിലെ നിയമങ്ങൾ പോരാ എന്ന വിമർശനങ്ങളും ഉയരുന്നു. Limerick സർവകലാശാലയിലെ സമൂഹശാസ്ത്ര പ്രൊഫസർ Dr. James Carr ചൂണ്ടിക്കാട്ടുന്നത്, നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതാണ്.
ജോലിസ്ഥലത്തും, യാത്രാമാർഗങ്ങളിലും, സർക്കാർ സ്ഥാപനങ്ങളിലുമെല്ലാം ഇന്ത്യക്കാരുൾപ്പെടെ പലരും ഇത്തരം വേർതിരിവുകൾ നേരിടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
2024-ൽ സർക്കാർ പുതിയ നിയമം കൊണ്ടുവന്നെങ്കിലും വംശീയ അധിക്ഷേപം കുറ്റകരമാക്കുന്ന വകുപ്പ് അതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് Dr. Carr വിമർശിച്ചു.
വാക്കുകളിലൂടെ നടക്കുന്ന അധിക്ഷേപമാണ് പിന്നീട് ഗുരുതര കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന പ്രാരംഭഘട്ടമെന്നും, അതിനാൽ അവയും കുറ്റകൃത്യമായി പരിഗണിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
അയർലണ്ടിലെ ആരോഗ്യ മേഖലയിലും പ്രശ്നം ഗുരുതരമാണ്. Indian Nurses and Midwives Organisation (INMO) ജനറൽ സെക്രട്ടറി Phil Ní Sheaghdha പറയുന്നത്, നഴ്‌സുമാർക്കെതിരായ വംശീയ ആക്രമണങ്ങളുടെ പരാതികൾ വർദ്ധിച്ചുവരികയാണ്.
ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ സംഭവിക്കുന്ന ആക്രമണങ്ങൾ തടയാൻ പ്രത്യേക ട്രാൻസ്‌പോർട്ട് പൊലീസ് നിയമിക്കണമെന്ന് അവർ ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
2024-ലെ കണക്കുകൾ പ്രകാരം അയർലണ്ടിൽ രജിസ്റ്റർ ചെയ്ത നഴ്‌സിങ്, മിഡ്വൈഫറി ജീവനക്കാരിൽ 75% പേരും യൂറോപ്യൻ യൂണിയന്റെ പുറത്തുള്ളവരാണ്.
ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ ക്ഷാമം തീർക്കാൻ ഇവരുടെ സംഭാവന നിർണായകമാണെന്നും, അതിനാൽ സർക്കാർ ഇവരെ സംരക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നുമാണ് INMOയുടെ നിലപാട്.