web analytics

ഈ ചതി ആക്രിക്കാരോട് വേണ്ടായിരുന്നു; അനുമതി എട്ട് സ്ഥാപനങ്ങൾക്ക് മാത്രം

കൊച്ചി: ഇ-വേസ്റ്റ് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ചട്ടങ്ങൾ ചെറുകിട ആക്രിവ്യാപാരികൾക്കും ആക്രിശേഖരണ തൊഴിലാളികൾക്കും പാരയായി.

കമ്പ്യൂട്ടർ, ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, ടെലിവിഷൻ തുടങ്ങിയ ഇ-വേസ്റ്റ് വാങ്ങാൻ
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻ.ഒ.സിയുള്ള എട്ട് വ്യാപാരികൾക്കു മാത്രമേ നിലവിൽ അനുമതിയുള്ളൂ.

കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണിവർ. ചട്ടപ്രകാരം സംസ്ഥാനത്തെ 10,000ഓളം ആക്രിക്കച്ചവടക്കാരും അവരെ ആശ്രയിക്കുന്ന മൂന്ന് ലക്ഷത്തിൽപ്പരം തൊഴിലാളികളും ശേഖരിക്കുന്ന ഇ-വേസ്റ്റ് ഇവർക്ക് മാത്രമേ കൈമാറാനാകൂ.

നിയന്ത്രണം ഇവരുടെ കൈയിലായതോടെ ന്യായമായ വില കിട്ടുന്നില്ല എന്നാണ് ആക്ഷേപം.

കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് 2022ൽ കൊണ്ടുവന്നതാണ് ഇലക്ട്രോണിക് വേസ്റ്റ് നിയന്ത്രണങ്ങളും ചട്ടങ്ങളും. എന്നാൽ കഴിഞ്ഞ വർഷമാണ് സംസ്ഥാനത്ത് ഇത് കർശനമായി നടപ്പാക്കി തുടങ്ങിയത്.

ഇ-വേസ്റ്റ് ശേഖരിക്കണമെങ്കിൽ ആ ഉത്പന്നത്തിന്റെ നിർമ്മാതാവായ കമ്പനി ഇ-വേസ്റ്റ് സംസ്‌കരണത്തിന് ചുമതലപ്പെടുത്തിയ സ്ഥാപനവുമായി കരാറിലേർപ്പെടണം എന്നാണ് ചട്ടം.

ആക്രി ശേഖരിക്കുന്നവർ ഈ കരാർ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ഹാജരാക്കി എൻ.ഒ.സി വാങ്ങുകയും ചെയ്യണം.

എന്നാൽ ഹൈദരാബാദ്, ബംഗളൂരു, ഡൽഹി തുടങ്ങി ഏതാനും നഗരങ്ങളിൽ മാത്രമേയുള്ളൂ സംസ്‌കരണ സ്ഥാപനങ്ങൾ.

നേരത്തെ ഇ-വേസ്റ്റ് സംസ്കരണശാലകളുമായി കരാറിലേർപ്പെട്ട ഏതെങ്കിലും ആക്രിശേഖരണ സ്ഥാപനത്തിന്റെ രേഖാമൂലമുള്ള അനുമതിയുണ്ടെങ്കിൽ കച്ചവടക്കാർക്ക് ഇ-വേസ്റ്റ് ശേഖരിക്കുകയും സംഭരിക്കുകയും ചെയ്യാമായിരുന്നു.

ഇത്തരത്തിലുള്ള 240 ആക്രിക്കച്ചവടക്കാരുടെ പിന്തുണയിലാണ് ചെറുകിട ആക്രിവ്യാപാരികൾ ഇ-വേസ്റ്റ് ശേഖരിച്ച് കൈമാറിയിരുന്നത്.

എന്നാൽ പുതിയ കേന്ദ്രനിയമത്തിൽ ഇടനിലക്കാർക്ക് സ്ഥാനമില്ലെങ്കിലും പഴയ കരാറിന്റെ മറവിൽ ഇവരും രംഗത്തുണ്ട്.

പ്രതിദിനം 10,000 ടൺ,15 കോടിയുടെ വ്യാപാരംകേരളത്തിലെ ആക്രി കച്ചവടക്കാർ ദിവസം 15 കോടി രൂപ മൂല്യമുള്ള പതിനായിരം ടൺ ആക്രിസാധനങ്ങൾ ശേഖരിക്കുന്നുണ്ട്.

ഇ-വേസ്റ്റിന് പുറമേ, പ്ലാസ്റ്റിക്ക്, ലോഹങ്ങൾ, കുപ്പിച്ചില്ല്, പത്രം ഉൾപ്പെടെയാണിത്. 18 ശതമാനമാണ് നികുതി.

English Summary :

The regulations introduced by the central government to control e-waste have become a burden for small-scale scrap dealers and waste collection workers.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

Other news

റോസ് ഡേ; പൂവും കുപ്പിയും പിന്നെ പോലീസും.. പിന്നാലെ തോക്കേന്തി നിൽക്കുന്ന ചിത്രവും, പണി മൊത്തത്തിൽ പാളി…

റോസ് ഡേ; പൂവും കുപ്പിയും പിന്നെ പോലീസും.. പിന്നാലെ തോക്കേന്തി നിൽക്കുന്ന...

വിവാഹത്തിന് മണിക്കൂറുകൾ മാത്രം; വനിത കോൺസ്റ്റബിൾ കുറ്റവാളിയോടൊപ്പം ഒളിച്ചോടി‌

വിവാഹത്തിന് മണിക്കൂറുകൾ മാത്രം; വനിത കോൺസ്റ്റബിൾ കുറ്റവാളിയോടൊപ്പം ഒളിച്ചോടി‌ ലഖ്നോ ∙ സഹപ്രവർത്തകനുമായുള്ള...

സൈബർ കള്ളന്മാർക്ക് പൂട്ട്; രാജ്യത്ത് ഒരു വർഷത്തിനിടെ അഞ്ച് കോടി മൊബൈൽ കണക്ഷനുകൾ റദ്ദാക്കി

രാജ്യത്ത് ഒരു വർഷത്തിനിടെ അഞ്ച് കോടി മൊബൈൽ കണക്ഷനുകൾ റദ്ദാക്കി രാജ്യത്തെ ഡിജിറ്റൽ...

ന്യൂറോ സർജനെന്ന് വ്യാജപ്പേര്; വേഷം മാറി മുങ്ങാൻ ശ്രമം! മെഡിക്കൽ കോളേജിൽ ‘ലേഡി ഡോക്ടർ’ പിടിയിൽ; സിനിമാ സ്റ്റൈൽ നാടകം

തിരുവനന്തപുരം:തിരുവനന്തപുരംമെഡിക്കൽ കോളേജിലെ അതീവ സുരക്ഷയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് ബുധനാഴ്ച രാവിലെ...

അതീവസുരക്ഷയുള്ളപാങ്ങോട് സൈനിക ക്യാമ്പിൽ വൻ മോഷണം: രണ്ട് കോടി വിലമതിക്കുന്ന ആനക്കൊമ്പുകൾ നഷ്ടപ്പെട്ടു

അതീവസുരക്ഷയുള്ളപാങ്ങോട് സൈനിക ക്യാമ്പിൽ വൻ മോഷണംഅതീവസുരക്ഷയുള്ള തിരുവനന്തപുരംപാങ്ങോട് സൈനിക ക്യാമ്പിൽ വൻ...

Related Articles

Popular Categories

spot_imgspot_img