ഈ ചതി ആക്രിക്കാരോട് വേണ്ടായിരുന്നു; അനുമതി എട്ട് സ്ഥാപനങ്ങൾക്ക് മാത്രം

കൊച്ചി: ഇ-വേസ്റ്റ് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ചട്ടങ്ങൾ ചെറുകിട ആക്രിവ്യാപാരികൾക്കും ആക്രിശേഖരണ തൊഴിലാളികൾക്കും പാരയായി.

കമ്പ്യൂട്ടർ, ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, ടെലിവിഷൻ തുടങ്ങിയ ഇ-വേസ്റ്റ് വാങ്ങാൻ
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻ.ഒ.സിയുള്ള എട്ട് വ്യാപാരികൾക്കു മാത്രമേ നിലവിൽ അനുമതിയുള്ളൂ.

കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണിവർ. ചട്ടപ്രകാരം സംസ്ഥാനത്തെ 10,000ഓളം ആക്രിക്കച്ചവടക്കാരും അവരെ ആശ്രയിക്കുന്ന മൂന്ന് ലക്ഷത്തിൽപ്പരം തൊഴിലാളികളും ശേഖരിക്കുന്ന ഇ-വേസ്റ്റ് ഇവർക്ക് മാത്രമേ കൈമാറാനാകൂ.

നിയന്ത്രണം ഇവരുടെ കൈയിലായതോടെ ന്യായമായ വില കിട്ടുന്നില്ല എന്നാണ് ആക്ഷേപം.

കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് 2022ൽ കൊണ്ടുവന്നതാണ് ഇലക്ട്രോണിക് വേസ്റ്റ് നിയന്ത്രണങ്ങളും ചട്ടങ്ങളും. എന്നാൽ കഴിഞ്ഞ വർഷമാണ് സംസ്ഥാനത്ത് ഇത് കർശനമായി നടപ്പാക്കി തുടങ്ങിയത്.

ഇ-വേസ്റ്റ് ശേഖരിക്കണമെങ്കിൽ ആ ഉത്പന്നത്തിന്റെ നിർമ്മാതാവായ കമ്പനി ഇ-വേസ്റ്റ് സംസ്‌കരണത്തിന് ചുമതലപ്പെടുത്തിയ സ്ഥാപനവുമായി കരാറിലേർപ്പെടണം എന്നാണ് ചട്ടം.

ആക്രി ശേഖരിക്കുന്നവർ ഈ കരാർ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ഹാജരാക്കി എൻ.ഒ.സി വാങ്ങുകയും ചെയ്യണം.

എന്നാൽ ഹൈദരാബാദ്, ബംഗളൂരു, ഡൽഹി തുടങ്ങി ഏതാനും നഗരങ്ങളിൽ മാത്രമേയുള്ളൂ സംസ്‌കരണ സ്ഥാപനങ്ങൾ.

നേരത്തെ ഇ-വേസ്റ്റ് സംസ്കരണശാലകളുമായി കരാറിലേർപ്പെട്ട ഏതെങ്കിലും ആക്രിശേഖരണ സ്ഥാപനത്തിന്റെ രേഖാമൂലമുള്ള അനുമതിയുണ്ടെങ്കിൽ കച്ചവടക്കാർക്ക് ഇ-വേസ്റ്റ് ശേഖരിക്കുകയും സംഭരിക്കുകയും ചെയ്യാമായിരുന്നു.

ഇത്തരത്തിലുള്ള 240 ആക്രിക്കച്ചവടക്കാരുടെ പിന്തുണയിലാണ് ചെറുകിട ആക്രിവ്യാപാരികൾ ഇ-വേസ്റ്റ് ശേഖരിച്ച് കൈമാറിയിരുന്നത്.

എന്നാൽ പുതിയ കേന്ദ്രനിയമത്തിൽ ഇടനിലക്കാർക്ക് സ്ഥാനമില്ലെങ്കിലും പഴയ കരാറിന്റെ മറവിൽ ഇവരും രംഗത്തുണ്ട്.

പ്രതിദിനം 10,000 ടൺ,15 കോടിയുടെ വ്യാപാരംകേരളത്തിലെ ആക്രി കച്ചവടക്കാർ ദിവസം 15 കോടി രൂപ മൂല്യമുള്ള പതിനായിരം ടൺ ആക്രിസാധനങ്ങൾ ശേഖരിക്കുന്നുണ്ട്.

ഇ-വേസ്റ്റിന് പുറമേ, പ്ലാസ്റ്റിക്ക്, ലോഹങ്ങൾ, കുപ്പിച്ചില്ല്, പത്രം ഉൾപ്പെടെയാണിത്. 18 ശതമാനമാണ് നികുതി.

English Summary :

The regulations introduced by the central government to control e-waste have become a burden for small-scale scrap dealers and waste collection workers.

spot_imgspot_img
spot_imgspot_img

Latest news

രാഷ്ട്രീയ നേതാക്കൾ മുതൽ ജഡ്ജിമാർ വരെ; പോപ്പുലർ ഫ്രണ്ടിൻ്റെ ഹിറ്റ് ലിസ്റ്റിൽ 950 പേർ

കൊച്ചി∙ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സംസ്ഥാനത്ത്...

12 ​ദിവസം നീണ്ട യുദ്ധത്തിന് വിരാമം; വിജയിച്ചത് ഇറാനോ ഇസ്രയേലോ? അവകാശവാദങ്ങൾ ഇങ്ങനെ

ടെഹ്റാൻ: ഇസ്രയേൽ – ഇറാൻ യുദ്ധത്തിന് അന്ത്യമായി. ഇരു രാജ്യങ്ങളും ആക്രമണം...

നടന്റെ ഓഡിയോ സംഭാഷണം ചങ്ക് തകർത്തു; മകനെ പോലും വെറുതെ വിട്ടില്ല; മോഹൻലാൽ ബ്രേക്ക് എടുത്തതിന് പിന്നിൽ

കൊച്ചി: താര സംഘടനയുമായി അകലം പാലിക്കാന്‍ മോഹന്‍ ലാല്‍ തീരുമാനിച്ചതിന് പിന്നില്‍...

രണ്ടാം പിണറായി സർക്കാർ അത്ര പോരാ; അഞ്ചിൽ നാല് തോൽവി; പിണറായി 3.0 യ്ക്ക് ഇത് വമ്പൻ തിരിച്ചടി

കൊച്ചി: സർക്കാരിന്റെ വിലയിരുത്തലാകും നിലമ്പൂരിലെ ജനവിധിയെന്ന് പറയാൻ മടിയില്ലെന്ന് തിരഞ്ഞെടുപ്പിന്റെ തലേദിവസവും...

ആര്യാടൻ ഷൗക്കത്തിന്റെ ‘കൈ’ പിടിച്ച് നിലമ്പൂർ

ആര്യാടൻ ഷൗക്കത്തിന്റെ 'കൈ' പിടിച്ച് നിലമ്പൂർ നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മിന്നും വിജയം...

Other news

12 ​ദിവസം നീണ്ട യുദ്ധത്തിന് വിരാമം; വിജയിച്ചത് ഇറാനോ ഇസ്രയേലോ? അവകാശവാദങ്ങൾ ഇങ്ങനെ

ടെഹ്റാൻ: ഇസ്രയേൽ – ഇറാൻ യുദ്ധത്തിന് അന്ത്യമായി. ഇരു രാജ്യങ്ങളും ആക്രമണം...

കനത്ത മഴ; വയനാട്ടിൽ മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയതായി സൂചന; വലിയ ശബ്ദം കേട്ടെന്നു നാട്ടുകാർ

കൽപ്പറ്റ: വയനാട്ടിൽ മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയതായി സൂചന. മഴ ശക്തമായതിന് പിന്നാലെ...

രാഷ്ട്രീയ നേതാക്കൾ മുതൽ ജഡ്ജിമാർ വരെ; പോപ്പുലർ ഫ്രണ്ടിൻ്റെ ഹിറ്റ് ലിസ്റ്റിൽ 950 പേർ

കൊച്ചി∙ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സംസ്ഥാനത്ത്...

ആലപ്പുഴയിൽ നിന്നും കാണാതായ പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹം വീടിനു സമീപത്തെ തോട്ടിൽ

ആലപ്പുഴ: രണ്ടുദിവസം മുൻപ് ആലപ്പുഴയിൽ നിന്നും കാണാതായ പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി....

നിങ്ങൾ പ്രണയിക്കുന്നവരോ ദമ്പതികളോ ആരുമാകട്ടെ… നിങ്ങൾക്കായി ഇതാ 25 ചുംബന രഹസ്യങ്ങൾ

നിന്റെ ചുണ്ടുകളെ നീ പുച്ഛിക്കാൻ പഠിപ്പിക്കരുത്, അവ ചുംബിക്കാനായി സൃഷ്ടിക്കപ്പെട്ടവയാണ് -...

അകമല ഫോറസ്റ്റ് സ്റ്റേഷന് നേരെ കാട്ടാന ആക്രമണം; മതിൽ തകർത്ത് അകത്തു കയറി

ഇന്നലെ അകമല ഫോറസ്റ്റ് സ്റ്റേഷന് നേരെ ഉണ്ടായ കാട്ടാന ആക്രമണത്തിൽ നാശനഷ്ടം....

Related Articles

Popular Categories

spot_imgspot_img