ഹാർബറിൽ നത്തോലി വില 10 രൂപ; തട്ടിലെത്തുമ്പോൾ വില 200; പണമുണ്ടാക്കുന്നത് ഇടനിലക്കാർ; മത്സ്യത്തൊഴിലാളികൾ പട്ടിണിയിൽ

ചെല്ലാനം: കടലമ്മ കനിഞ്ഞിട്ടും ഇടനിലക്കാരുടെ ചൂഷണത്തിൽ നട്ടംതിരിയുകയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. നാട്ടിൽ മത്സ്യത്തിന് ഇപ്പോഴും തീപിടിച്ച വിലയാണെങ്കിലും അതിന്റെ ​ഗുണം കടലിൽ പോയി മീൻപിടിത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നില്ല എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.The price of fish is still high in the State

ജീവൻ പണയംവെച്ചും കടലിൽ പോയി പിടിച്ച് കരയ്ക്കെത്തിക്കുന്ന മീനിന് ന്യായമായ വില ലഭിക്കാറില്ല. പണമുണ്ടാക്കുന്നത് മുഴുവൻ ഇടനിലക്കരാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇടനിലക്കാരും കച്ചവടക്കാരും ഹാർബറിൽ നിന്നും തുച്ഛമായ വിലക്ക് വാങ്ങുന്ന മീൻ വിപണിയിലും ഹോട്ടലുകളിലും എത്തുമ്പോഴേക്കും വിലപിടിപ്പുള്ള വസ്തുവായി മാറും.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാലമാണ് മൺസൂൺ സീസൺ. മഴ തുടങ്ങുമ്പോൾ കടലിൽ മീൻ നിറയുമെന്നാണ് കാലങ്ങളായി മത്സ്യത്തൊഴിലാളികളുടെ വിശ്വാസം.

മിക്ക വർഷങ്ങളിലും മഴക്കാലത്ത് കടലമ്മ ഇവർക്ക് വാരിക്കോരി മീൻ നൽകാറുമുണ്ട്. പക്ഷേ, ഇക്കുറി മഴക്കാലം ആരംഭിച്ചു ഒരു മാസം പിന്നിട്ടപ്പോഴാണ് ഇവർക്കു ചെറിയ തോതിൽ മത്സ്യം ലഭിച്ചു തുടങ്ങിയത്.

പക്ഷേ, ആ മീനിന് ഇവർക്ക് ലഭിക്കുന്ന വിലയാവട്ടെ വളരെ തുച്ഛവും. കഴിഞ്ഞ കുറച്ചു ദിവസമായി ചെല്ലാനം ഹാർബറിലെ തൊഴിലാളികൾക്ക് മോശമില്ലാത്ത രീതിയിൽ നത്തോലി ലഭിക്കുന്നുണ്ട്. രാവിലെ 30 രൂപയ്ക്കാണ് ഒരു കിലോഗ്രാം നത്തോലി ഹാർബറിൽ നിന്ന് വിറ്റുപോയത്.

ഉച്ചയായപ്പോൾ വില 10 രൂപയായി ഇടിഞ്ഞു.ഇതേ നത്തോലി പശ്ചിമ കൊച്ചിയിലെ മാർക്കറ്റുകളിലും തട്ടുകളിലും എത്തുമ്പോൾ 150 മുതൽ 200 രൂപ വരെ നൽകണം. ട്രോളിങ് നിരോധനം ഉള്ളതിനാൽ ചെല്ലാനം ഹാർബറിലെ മീനുകൾക്ക് പൊതുവിപണിയിൽ ഡിമാന്റുണ്ട്.

ഇടനിലക്കാരും കച്ചവടക്കാരും ചേർന്ന് കുറഞ്ഞ വിലയ്ക്ക് മീനെടുത്ത ശേഷം ഉയർന്ന വിലയ്ക്ക് പൊതുവിപണിയിൽ വിൽക്കുന്നു. മത്സ്യത്തൊഴിലാളികളെ ഇടനിലക്കാർ ചൂഷണം ചെയ്യുന്നു. ഇത് തടയാൻ ഫിഷറീസ് വകുപ്പ് ഇടപെടുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി.

ഒരു വള്ളത്തിനു ഒരു ദിവസം കടലിൽ പോകണമെങ്കിൽ ഇന്ധനമായി 130 ലീറ്റർ മണ്ണെണ്ണ വേണം. സർക്കാർ ഒരു മാസത്തേക്ക് സബ്‌സിഡി നിരക്കിൽ ഇവർക്ക് നൽകുന്നത് 40 ലീറ്റർ മണ്ണെണ്ണ മാത്രമാണ്.

ഇതൊരു വട്ടം കടലിൽ പോകാൻ പോലും തികയില്ല. ഇന്ധനം ലഭിക്കാൻ മറ്റു മാർഗങ്ങളും ഇവർക്കില്ല. മണ്ണെണ്ണയ്ക്കായി ഇവർ കരിഞ്ചന്തയെ ആശ്രയിക്കുന്നു. ഒരു ലീറ്റർ മണ്ണെണ്ണയ്ക്ക് കരിഞ്ചന്തയിൽ വില 120 രൂപയാണ്.

ഈ തുക നൽകി മണ്ണെണ്ണ വാങ്ങി കടലിൽ പോയാലും മത്സ്യത്തിന് ന്യായവില ലഭിക്കാത്തതു തൊഴിലാളികൾക്ക് നഷ്ടമുണ്ടാക്കുന്നു. ചെല്ലാനം ഹാർബറിൽ സർക്കാരിന്റെ നേതൃത്വത്തിൽ ന്യായമായ നിരക്കിൽ മണ്ണെണ്ണ ലഭ്യമാക്കുന്ന ബങ്ക് സ്ഥാപിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

spot_imgspot_img
spot_imgspot_img

Latest news

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ്...

Other news

കണ്ണൂരിൽ അഞ്ചു വയസുകാരന് പേവിഷബാധ

കണ്ണൂർ: കണ്ണൂരിൽ തെരുവുനായയുടെ കടിയേറ്റ അഞ്ചു വയസുകാരന് പേവിഷബാധ സ്ഥിരീകരിച്ചു. തമിഴ്നാട്...

കാരിരുമ്പിന്റെ കരുത്തുള്ള പനി ​ഗുളിക

കാരിരുമ്പിന്റെ കരുത്തുള്ള പനി ​ഗുളിക പാലക്കാട്: മരുന്ന് കഴിക്കാനായി പാരസെറ്റമോൾ എടുത്തപ്പോൾ കിട്ടിയത്...

നടൻ ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്

നടൻ ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് ചെന്നൈ: തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍...

എയർഇന്ത്യ അപകടത്തിൽ ഒരു ക്രിക്കറ്റ് താരവും

എയർഇന്ത്യ അപകടത്തിൽ ഒരു ക്രിക്കറ്റ് താരവും അഹമ്മദാബാദ്: അഹമ്മദാബാദിൽ സർദാർ വല്ലഭായ്...

യുവാക്കൾ വാർധക്യ പെൻഷൻ വാങ്ങുന്ന വൻ തട്ടിപ്പ് !

യുവാക്കൾ വാർധക്യ പെൻഷൻ വാങ്ങുന്ന വൻ തട്ടിപ്പ് BIHAR: യുവാക്കൾ വാർധക്യ പെൻഷൻ...

യുഎസും ഇസ്രയേലും കൈക്കോർക്കുമോ?

യുഎസും ഇസ്രയേലും കൈക്കോർക്കുമോ? ഇറാൻ- ഇസ്രായേൽ യുദ്ധം രൂക്ഷമായി കൊണ്ടിരിക്കെ ലോകം ഉറ്റുനോക്കുന്നത്...

Related Articles

Popular Categories

spot_imgspot_img