കൊച്ചി: എറണാകുളം പിറവത്ത് അതിഥി തൊഴിലാളി പട്ടിക്കൂട്ടിൽ കിടന്ന സംഭവത്തിൽ ഇടപെട്ട് പൊലീസ്. പൊലീസ് എത്തി പട്ടിക്കൂട് താഴിട്ട് പൂട്ടി.The police intervened in the incident where the guest worker was lying in the dog cage. The police arrived and locked the doghouse
അതിഥി തൊഴിലാളിയെ സ്റ്റേഷനിൽ എത്തിച്ചു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് നഗരസഭാ അധികൃതരും പിറവം പൊലീസും ചേർന്ന് സ്ഥലത്തെത്തി പട്ടിക്കൂട് പൂട്ടിയത്.
ബംഗാൾ സ്വദേശി ശ്യാം സുന്ദറാണ് പട്ടിക്കൂട്ടിൽ താമസിച്ചിരുന്നത്. 500 രൂപ മാസവാടകയ്ക്കാണ് ഉടമസ്ഥൻ അതിഥി തൊഴിലാളിക്ക് പട്ടിക്കൂട് നൽകിയത്.
ഉടമസ്ഥന്റെ തന്നെ തൊട്ടടുത്ത വീട്ടിൽ അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നുണ്ട്. എന്നാൽ ഇവിടെ വാടക കൂടുതലായിരുന്നതിനാലാണ് ശ്യാം സുന്ദർ പട്ടിക്കൂട് തിരഞ്ഞെടുക്കാൻ തയാറായത്.
കൂടിന്റെ ഗ്രിൽ വാതിൽ കാർബോർഡ് കൊണ്ട് മറച്ചിരുന്ന നിലയിലായിരുന്നു. ഒരാൾക്ക് താമസിക്കാൻ കഴിയുന്ന തരത്തിലാണ് കൂടൊരിക്കിയിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും കാരണം അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.