വീട്ടുചെലവുകൾ ഉയർന്നതോടെ യു.കെ.യിൽ ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം കുത്തനെ ഉയർന്നതായി കണക്കുകൾ. മൊത്തം കുട്ടികളുടെ 31 ശതമാനവും ദാരിദ്ര്യം അനുഭവിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കുറഞ്ഞ വരുമാനക്കാരുടെ വീട്ടിലെ കുട്ടികൾ പലരും ഏതെങ്കിലും രീതിയിൽ ദാരിദ്ര്യം അനുഭവിക്കുന്നു എന്നാണ് ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസ് പുറത്തുവിട്ട കണക്ക് പറയുന്നത്.
2021 മുതലാണ് ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം കുത്തനെ വർധിച്ചത്. 2029 -30 ൽ 4.8 മില്യൺ കുട്ടികൾ ദാരിദ്രത്തിലാകുമെന്ന് ചൈൽഡ് പൊവർട്ടി ആക്ഷൻ ഗ്രൂപ്പും പറയുന്നു.
ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതാണ് കുട്ടികളുടെ ദാരിദ്ര്യം വർധിക്കാൻ കാരണമായത്. സൗജന്യ സ്‌കൂൾ ഭക്ഷണ അവകാശത്തിലൂടെയേ കുട്ടികളുടെ ദാരിദ്ര്യ നിരക്ക് കുറയ്ക്കാൻ കഴിയൂവെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ പറയുന്നു.
പൂർണ്ണ നഗ്നയായി വിമാനത്താവളത്തിനുള്ളിലൂടെ ഓടി യുവതി…! ആളുകൾക്ക് നേരെ വെള്ളം തളിച്ച് ഭീതി പരത്തി
പൂർണ്ണ നഗ്നയായി വിമാനത്താവളത്തിനുള്ളിലൂടെ ഓടി യുവതി. യുഎസ്സിലെ ഡാലസ് ഫോർട്ട് വർത്ത് വിമാനത്താവളത്തിൽ ടെർമിനൽ ഡിയിലാണ് ആണ് സംഭവം. എയർപോർട്ട് ജീവനക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമല്ല.
വിമാനത്താവളത്തിലെ ചുമരിൽ ഘടിപ്പിച്ചിരുന്ന ഒരു മോണിറ്റർ മൊബൈൽ ഫോൺ ഉപയോഗിച്ച് എറിഞ്ഞ് തകർത്ത യുവതി ഏറെനേരം പരിഭ്രാന്തി പടർത്തി. ഒരു കയ്യിൽ ബോട്ടിലുമായിരുന്ന യുവതിയുടെ ഓട്ടം.
ബോട്ടിലിലെ വെള്ളം ചുറ്റുമുള്ളവരിലേക്ക് തെറിപ്പിച്ചത് പരിഭ്രാന്തിക്ക് കാരണമായി. സ്ത്രീ ആളുകളുടെ ശരീരത്തിലേക്ക് വെള്ളം ഒഴിച്ചതായും പരാതികളുണ്ട്. പിന്നീട് ഇവർ ബോട്ടിൽ വലിച്ചെറിഞ്ഞു.
“ഞാൻ എല്ലാ ഭാഷകളും സംസാരിക്കും” എന്ന് അവർ ഉച്ചത്തിൽ വിളിച്ചുപറയുന്നുണ്ടായിരുന്നു. സ്ഥിതി നിയന്ത്രണാതീതമായപ്പോൾ ഒരു ജീവനക്കാരി കോട്ടുമായി ഈ സ്ത്രീയെ സമീപിച്ചു. എന്നാൽ, അവർ അസഭ്യം പറയുകയും ബഹളം വയ്ക്കുകയും ചെയ്തു.
സംഭവത്തിൽ എയർപോർട്ട് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്ത്രീയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ആദ്യ ഘട്ടത്തിൽ എയർപോർട്ട് ജീവനക്കാർ വിഷയത്തിൽ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്ന് ആരോപണമുണ്ട്.
യു.കെ.യ്ക്ക് ചുറ്റും കടലിൽ ഒഴുകുന്ന നിധികൾ..! 100 മില്യൺ പൗണ്ട് മൂല്യമുള്ള പാക്കറ്റ് കണ്ട് ഞെട്ടി ബോർഡർ ഫോഴ്‌സ്
യു.കെ.യ്ക്ക് ചുറ്റു കടലിലിൽ വിവിധയിടങ്ങളിൽ അസാധാരണമാം വിധം പൊങ്ങിക്കിടക്കുന്ന വാട്ടർ പ്രൂഫ് പാഴ്‌സലുകൾ അടുത്തിടെയാണ് ബോർഡർ ഫോഴ്‌സിന്റെ ശ്രദ്ധയിൽ പെടുന്നത്. അടുത്തുചെന്ന അവർക്ക് മനസിലായി ഇത് ആരുടേയും കൈയ്യിൽ നിന്നും നഷ്ടപ്പെട്ട ഒന്നല്ല ട്രാക്കർ ഘടിപ്പിച്ച് കൃത്യമായി കണ്ടുപിടിക്കാൻ കഴിയുന്ന ഒന്നാണ്.
ഇതോടെ ബോർഡർ ഫോഴ്‌സ് ഇവ തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചു തുറന്ന അവർ ശരിക്കും ഞെട്ടി 100 മില്യൺ പൗണ്ട് വില വരുന്ന കൊക്കെയ്ൻ ശേഖരമാണ് അത്. ഇതോടെ കൊക്കെയ്ൻ ശേഖരത്തിന്റെ വേരുകൾ തപ്പിയിറങ്ങിയ ബോർഡർ ഫോഴ്‌സിന് ഒരു കാര്യം മനസിലായി യു.കെ.യിലെ ഗുണ്ടാ സംഘങ്ങൾ വ്യാപകമായി കടലിൽ വദഗ്ദ്ധമായി കൊക്കെയ്‌നുകൾ ഒളിപ്പിച്ചിരിക്കുന്നു.
ട്രാക്കറുകൾ ഘടിപ്പിച്ച് പൊങ്ങിക്കിടക്കാൻ കഴിയുന്ന ഉപകരണങ്ങളിലാണ് കൊക്കെയ്‌നുകൾ ഒളിപ്പിച്ചിരിക്കുന്നത്. ഉൾക്കടലിൽ വിവിധയിടങ്ങളിൽ ഒഴുകി നടക്കുന്ന ഇവ ആവശ്യമായ ഘട്ടങ്ങളിൽ മയക്കുമരുന്ന് മാഫിയക്കോ ഗുണ്ടാ സംഘങ്ങൾക്കോ ചെറുബോട്ടുകളിൽ കെട്ടിവലിച്ച് തീരത്ത് എത്തിക്കാൻ കഴിയും.
100 മില്യൺ പൗണ്ടിന്റെ കൊക്കെയ്ൻ കണ്ടെത്തിയ കേസിൽ നാലു ബ്രിട്ടീഷ് പൗരന്മാരെ അറസ്റ്റ് ചെയ്ത പോലീസ് ഇവരെ കോടതിയിൽ ഹാജരാക്കി കടുത്ത ശിക്ഷ തന്നെ വാങ്ങി നൽകി.
എന്നാൽ മഞ്ഞുമലയുടെ ഒരറ്റം മാത്രമായിരുന്നു ഇത്. കൂടുതൽ കൊക്കെയ്‌നുകൾ കമ്‌ടെത്താനുള്ള ശ്രമം ഇതോടെ ബോർഡർ പോലീസ് ആരംഭിച്ചു. സ്‌നിഫർ നായകളെയാണ് ഇതനായി ഉപയോഗിച്ചത്.
കപ്പലുകളൽ പഴങ്ങൾക്കിടയിൽ ഒളിപ്പിച്ചും മറ്റും കൊണ്ടുവരുന്ന കൊക്കെയ്‌നുകൾ ബോർഡർ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലൈഫ് ജാക്കറ്റുകൾ ഘടിപ്പിച്ച് കടലിൽ എറിഞ്ഞ രീതിയിലും കൊക്കെയ്‌നുകൾ കടലിൽ കണ്ടെത്താറുണ്ട്.
സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിച്ച് ബന്ധപ്പെടുന്ന മയക്കുമരുന്ന് സംഘങ്ങളുടെ നീക്കം തിരിച്ചറിയുക ബുദ്ധിമുട്ടാണ്. എങ്കിലും ഒട്ടേറെ കൊക്കെയ്ൻ കടത്തലുകൾ പരാജയപ്പെടുത്തിയതായി ബോർഡർ ഫോഴ്‌സുകൾ അവകാശപ്പെടുന്നുണ്ട്.