web analytics

പോലീസിനിനു നേരിട്ടു കുറ്റപത്രം കോടതിയില്‍ ഫയല്‍ ചെയ്യാനാവില്ല; ഷമീറിനെ മാപ്പു സാക്ഷിയാക്കും; അന്വേഷണ റിപ്പോര്‍ട്ട്‌ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ക്ക്‌ നല്‍കും

കൊച്ചി: അവയവക്കടത്ത്‌ കേസില്‍ അന്വേഷണം നടത്തംന്ന പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ക്കു (ഡി.എം.ഇ.) കൈമാറും. The inquiry report will be submitted to the Director of Medical Education

രാജ്യാന്തര അവയവക്കടത്ത് കേസിൽ കൂടുതൽ ഇരകളെ കണ്ടെത്താൻ അന്വേഷണ സംഘം. ഇറാനിൽ വെച്ച് കിഡ്നി വിൽപ്പന നടത്തിയ പാലക്കാട്‌ സ്വദേശി ഷമീറിനെ കേസിൽ മാപ്പു സാക്ഷിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.

ഇതോടെ അവയവ വിൽപ്പന നടത്തിയ കൂടുതൽ ഇരകൾ അന്വേഷണവുമായി സഹകരിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. ഇന്ത്യയിലെ നിയമം അനുസരിച്ച് അവയവ വിൽപന നടത്തിയവരും കേസിൽ പ്രതിയാകുമെന്ന് ഭീഷണിപ്പെടുത്തി ഇരകളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

മറ്റൊരു ഏജന്‍സിയുടെ കംപ്ലയിന്റ്‌ കേസായതിനാല്‍, പോലീസിനിനു നേരിട്ടു കുറ്റപത്രം കോടതിയില്‍ ഫയല്‍ ചെയ്യാനാവില്ല. ഡി.എ.ഇയാണു അതിനു ചുമതലയുള്ള അതോറിറ്റി.

ഡി.എം.ഇ. ഫയല്‍ ചെയ്യുന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍, 1994 ലെ ഹ്യുമന്‍ ഓര്‍ഗന്‍ ട്രാന്‍സ്‌പ്ലാന്റേഷന്‍ നിയമപ്രകാരം കോടതി നേരിട്ടു പ്രതികളെ വിചാരണ നടത്തുകയാണു ചെയ്യുന്നത്‌.

ഈ നിയമപ്രകാരം പോലീസിനു പ്രതികളാക്കാനേ കഴിയൂ. കുറ്റപത്രം നല്‍കാനാവില്ല. അതിനാല്‍, പ്രതികളെ പിടികൂടിയശേഷം റിപ്പോര്‍ട്ട്‌ തയാറാക്കി സമര്‍പ്പിക്കുകയാണു ചെയ്യുക.

പ്രതികളാക്കാതെയും പോലീസിനു ഡി.എം.ഇയ്‌ക്കു റിപ്പോര്‍ട്ടു നല്‍കാം. എന്നാല്‍ കേസെടുത്ത ശേഷം പ്രതികളാക്കി റിപ്പോര്‍ട്ട്‌ ഡി.എ,.ഇയ്‌ക്കു കൈമാറുകയാണു പതിവു രീതി.

പഴുതടച്ച നിയമമില്ലാത്തതാണു അവയവ മാഫിയക്കു രക്ഷയാകുന്നതെന്നാണു അന്വേഷണസംഘം പറയുന്നത്‌. നിയമത്തിലെ പഴുതുകള്‍ മറയാക്കിയാണു അവയവക്കടത്തു സംഘം വിലസുന്നത്‌.

അവയവക്കടത്തു ഫലപ്രദമായി തടയാന്‍ കഴിയാത്തതിനു കാരണവും ഇതുതന്നെ.
നിര്‍ബന്ധിച്ചാണു ഒരാള്‍ അവയവദാനം നടത്തിയതെന്നു തെളിഞ്ഞാല്‍, വഞ്ചനാ കേസെടുക്കാമെന്നു മാത്രം. അടുത്ത ബന്ധു, മാനുഷിക പരിഗണന എന്നിവ മൂലമാണു അവയവം നല്‍കിയതെന്നു തെളിയിക്കാനാവണം.

എന്നാല്‍ ദാതാവും സ്വീകര്‍ത്താവും പരാതിയുമായി വരില്ലെന്നതാണു പ്രധാന പ്രശ്‌നം. സാമ്പത്തിക ലാഭം തെളിയിക്കാനും കഴിയണം. അവയവം നിയമവുരുദ്ധമായി നല്‍കുന്നതും കുറ്റകരമാണ്‌. അതിനാല്‍, സ്വീകര്‍ത്താവിനെതിരേ കേസെടുത്താല്‍, ദാതാവിനെതിരേയും കേസെടുക്കേണ്ടി വരും.

അതിനാലാണു കഴിഞ്ഞദിവസം പിടിയിലായ പാലക്കാട്‌ സ്വദേശി ഷെമീറിനെ പ്രതിയാക്കാതെ കേസില്‍ സാക്ഷിയാക്കാന്‍ ഒരുങ്ങുന്നത്‌. മറ്റു സംസ്‌ഥാനക്കാരായ ദാതാക്കളെ പോലീസ്‌ കണ്ടെത്തിയാലും കേസെടുക്കില്ല. അവര്‍ക്കെതിരേ കേസെടുക്കാന്‍ നിയമപരമായി പോലീസിനു കഴിയില്ല.

അതിനാല്‍, അവിവിടത്തെ അധികാരികളുടെ സഹായത്തോടെ. അനധികൃത അവയവദാനത്തിന്റെ ദൂഷ്യങ്ങളെപ്പറ്റി അവരെ ബോധവാന്മാരാക്കാനാണു ആലോചിക്കുന്നത്‌.

തൃശൂരില്‍ രജിസ്‌റ്റര്‍ ചെയ്‌ത ഒരു അവയവക്കടത്തു കേസ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിച്ചെങ്കിലും കേസ്‌ അവസാനിപ്പിക്കേണ്ടി വന്നു. ലഭിച്ച തെളിവിന്റെ അടിസ്‌ഥാനത്തില്‍ രണ്ടു റിപ്പോര്‍ട്ടുകള്‍ ക്രൈംബ്രാഞ്ച്‌ ഡി.എം.ഇയ്‌ക്കു അയച്ചെങ്കിലും അവര്‍ കോടതിയില്‍ സമര്‍പ്പിച്ചില്ല. അതിനാല്‍, വിചാരണയും നടന്നില്ല. അതോടെ കേസും അവസാനിച്ചു.

വ്യക്‌തി അറിയാതെ അവയവമെടുത്തതായി തെളിഞ്ഞാല്‍ ക്രിമിനല്‍ കേസെടുക്കാം. കുട്ടികളെ തട്ടികൊണ്ടുപോയി അവയവം തട്ടിയെടുത്തതായ പരാതികളുണ്ടെങ്കിലും പരാതിക്കാരില്ലാത്തതിനാല്‍ കേസെടുക്കാറില്ല. ഒരിക്കല്‍, ബോട്ടില്‍നിന്നു വീണു പരുക്കേറ്റയാളെ ഓപ്പറേഷന്‍ നടത്തി.

പിന്നീടു എക്സ്റേയില്‍ ഒരു കിഡ്‌നി നഷ്‌ടപ്പെട്ടതായി സംശയം തോന്നി. എന്നാല്‍ വിശദമായി സ്‌കാന്‍ ചെയ്‌തപ്പോള്‍ ഒന്നു തീരെ ചെറിയ കിഡ്‌നിയാണ്‌ അയാള്‍ക്കുള്ളതെന്നു കണ്ടെത്തുകയായിരുന്നു. ആശുപത്രിയ്‌ക്കെതിരേ പോലീസില്‍ നല്‍കിയ പരാതിയും പിന്‍വലിക്കേണ്ടി വന്നു.

ഭൂമിയിലുണ്ടോ അന്യഗ്രഹ ജീവികൾ! ഈസ്റ്റർ ദ്വീപിലേ 1200 വർഷം പഴക്കമുള്ള പ്രതിമകൾ ഇഹലോകവാസികൾ നിർമിച്ചതോ നിഗൂഢത നിറഞ്ഞ ദ്വീപ്

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

Other news

പറക്കുന്നതിനിടെ ബോയിംഗ് വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു; തലനാരിഴയ്ക്ക് ഒഴിവായത് വൻ വിമാനാപകടം

പറക്കുന്നതിനിടെ ബോയിംഗ് വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു നൈജീരിയയിലെ ലാഗോസിൽ നിന്നും 80 യാത്രക്കാരുമായി...

കൊട്ടാരക്കരയിൽ 14 വയസ്സുകാരനെ കാണാനില്ല; നിസ്കരിക്കാൻ പോയ കുട്ടിക്കായി തിരച്ചിൽ തുടരുന്നു

കൊട്ടാരക്കരയിൽ 14 വയസ്സുകാരനെ കാണാനില്ല കൊല്ലം കൊട്ടാരക്കരയിൽ പള്ളിയിൽ നിസ്കരിക്കാൻ...

കോണ്ടം കിട്ടാനില്ല; 3 ദിവസം കൊണ്ട് തീർന്നത് പതിനായിരം ഉറകൾ; ഒളിംപിക് വില്ലേജിൽ വിവാദം പുകയുന്നു

കോണ്ടം കിട്ടാനില്ല; 3 ദിവസം കൊണ്ട് തീർന്നത് പതിനായിരം ഉറകൾ ഇറ്റലിയിലെ...

Related Articles

Popular Categories

spot_imgspot_img