web analytics

രാജ്യത്തുതന്നെ ഏറ്റവും അധികം തവണ സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി;ഒരു മണ്ഡലത്തിൽ നിന്നു മാത്രം തുടർച്ചയായി പതിമൂന്നു തവണ നിയമസഭയിലത്തിയ നേതാവ്;  ഇന്നും കേരള കോൺഗ്രസിന്റെ ചരിത്രം മാണിക്കപ്പുറമില്ല; പാലാക്കാരുടെ സ്വന്തം മാണിസാർ ഓർമയായിട്ട് അഞ്ചു വർഷം

ഒരു മണ്ഡലത്തിൽ നിന്നു മാത്രം തുടർച്ചയായി പതിമൂന്നു തവണ നിയമസഭയിലത്തിയ നേതാവ്. പാർലമെന്ററി പ്രവർത്തന രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ടതിന്റെ ജൂബിലി മാൻ. രാജ്യത്തുതന്നെ ഏറ്റവും അധികം തവണ സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി, ഇന്ത്യൻ രാഷ്ടീയത്തിൽത്തന്നെ ഇതുപോലെ വേറിട്ടൊരു രാഷ്ടീയക്കാരനുണ്ടാവില്ല.

ആറു പതിറ്റാണ്ടിലേറെക്കാലം സംസ്ഥാന രാഷ്ട്രീയത്തിൽ ഒറ്റയാനായി വിലസിയ കെ.എം. മാണി വിടപറഞ്ഞിട്ട് ഇന്ന് അഞ്ചു വർഷം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്തായിരുന്നു അന്ത്യം. മറ്റൊരു ലോക് സഭാ പ്രചാരണകാലത്ത് കേരളം രാഷ്‌ട്രീയ തന്ത്രങ്ങളുടെ ചാണക്യനെ ഓർമിക്കുന്നു. പ്രവർത്തകർ ആ വിടവ് തിരിച്ചറിയുന്നു!

1975 ഡിസംബർ 26-ന് ആദ്യമായി മന്ത്രിസഭയിൽ അംഗമായ കെ.എം മാണി, കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന ബേബിജോണിന്റെ റെക്കാഡ് സ്വന്തം പേരിലാക്കി.പത്ത് മന്ത്രിസഭകളിൽ അംഗമായിരുന്ന മാണിക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നതിന്റെ റെക്കാഡും. കരുണാകരനൊപ്പം നാല് മന്ത്രിസഭ, ആന്റണിക്കൊപ്പം മൂന്ന് മന്ത്രിസഭ, അച്യുതമേനോൻ, പി.കെ.വി,​ ഇ.കെ. നായനാർ എന്നിവരുടെ മന്ത്രിസഭ തുടങ്ങി

ഏറ്റവും കൂടുതൽ നിയമസഭകളിൽ മന്ത്രിയായിട്ടുള്ള മാണി,​ സത്യപ്രതിജ്ഞയുടെ എണ്ണത്തിന്റെ കാര്യത്തിലും ഒന്നാമതാണ്- 11 തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.1977-78 ൽ മന്ത്രിയായിരിക്കെ തിരഞ്ഞെടുപ്പ് കേസിൽ കുടുങ്ങി രാജിവയ്ക്കേണ്ടിവന്ന ഇടവേളയ്ക്കു ശേഷം അതേ മന്ത്രിസഭയിൽ തിരിച്ചുവന്നതിനാലാണ് ഒരു സത്യപ്രതിജ്ഞ അധികമായി വന്നത്. ബാർകോഴ ആരോപണത്തിൽ കുരുങ്ങി ഉമ്മൻചാണ്ടി മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കേണ്ടി വന്നു (രണ്ടു തവണ രാജിവച്ച മന്ത്രിയും മാണി തന്നെ). 1964- ൽ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തിൽ നിന്ന് 1965 മുതൽ പതിമൂന്ന് തവണ ജയിച്ച മാണി ഒരിക്കലും പരാജയം അറിഞ്ഞിട്ടില്ല. ദേശീയ ധനകാര്യ ഉന്നതാധികാര സമിതി അദ്ധ്യക്ഷസ്ഥാനം കേരളരാഷ്ടീയത്തിൽ മാണിക്കു മാത്രം ലഭിച്ച ബഹുമതിയായിരുന്നു. ബാർകോഴ ആരോപണത്തിന്റെ പേരിൽ ബഡ്ജറ്റ് അവതരിപ്പിക്കാൻ മാണിയെ അനുവദിക്കില്ലെന്ന് സി.പി.എം തീരുമാനിച്ച്,​ നിയമസഭാ മന്ദിരത്തിന് കാവൽ നിന്നെങ്കിലും കേരളാ കോൺഗ്രസിന്റെ അദ്യചിഹ്നമായ പടക്കുതിരയെപ്പോലെ മാണി നിയമസഭയിലെത്തി ബഡ്ജറ്റ് അവതരിപ്പിച്ചു.ഒരു വ്യക്തി പ്രസ്ഥാനമായി വളർന്നതാണ് കെ.എം മാണിയുടെ ജീവിതകഥ. കേരള കോൺഗ്രസ് രൂപീകരിക്കുമ്പോൾ മാണി കോട്ടയം ഡി.സി.സി സെക്രട്ടറിയായിരുന്നു. ഇന്നും കേരള കോൺഗ്രസിന്റെ ചരിത്രം മാണിക്കപ്പുറമില്ല. എത്ര തവണ പാർട്ടി പിളർന്നുവെന്ന് മാണിക്കു പോലും ഒരുപക്ഷേ വേഗം പറയാൻ കഴിയുമായിരുന്നില്ല. പിളർന്നു മാറിയവരെല്ലാം രാഷ്ടീയത്തിൽ പിടിച്ചുനില്ക്കാൻ വീണ്ടും മാണിയുമായി കൂട്ടുചേർന്നു! മകൻ ജോസ് കെ. മാണിയും രാഷ്ടീയ തന്ത്രജ്ഞതയിൽ ജൂനിയർ മാണി തന്നെ! പാർട്ടിയെ സെമി കേഡറാക്കി മാറ്റിയെടുത്തതിനൊപ്പം ഇനിയൊരു പിളർപ്പിനു പഴുതില്ലാത്ത വിധം പാർട്ടിയെ കൈപ്പിടിയിലാക്കി പിതാവിനെപ്പോലെ രാഷ്ടീയത്തിൽ നിർണായക സ്വാധീനശക്തിയായി മാറി,​ മകനും.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

കെട്ടിടത്തിൽ നിന്നും വീണു, ആശുപത്രിയിൽ നിന്നും മുങ്ങി; പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

കെട്ടിടത്തിൽ നിന്നും വീണു പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം റിയോ ഡി ജനീറോയിൽ നിന്നെത്തിയ...

റബ്ബർ തോട്ടത്തിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയിൽ

റബ്ബർ തോട്ടത്തിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി, സുഹൃത്ത് കസ്റ്റഡിയിൽ കണ്ണൂർ:...

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം ഇന്ന് ആരംഭിക്കുന്നു; കർശന നിയന്ത്രണങ്ങളും വിശേഷ പൂജകളും

പത്തനംതിട്ട:ശബരിമല തീർത്ഥാടകരുടെ ആകാംക്ഷയ്ക്കൊടുവിൽ മണ്ഡല-മകരവിളക്ക് ഇന്ന് വൈകീട്ട് ആരംഭിക്കുന്നു. വൈകിട്ട്...

കോൺമുടി ഉയർത്തി ഓണാട്ടുകര: തിലതാര എള്ളെണ്ണ കയറ്റുമതിയോടെ കോടികളുടെ വിപണി ലക്ഷ്യം

കോൺമുടി ഉയർത്തി ഓണാട്ടുകര: തിലതാര എള്ളെണ്ണ കയറ്റുമതിയോടെ കോടികളുടെ വിപണി ലക്ഷ്യം ഓണാട്ടുകരയുടെ...

നീറ്റ് വിവാദം കനക്കുന്നു; ബില്ലിലെ അനുമതി വൈകിച്ചതിൽ സംസ്ഥാനത്തിന്റെ ശക്തമായ പ്രതികരണം

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്ന...

Related Articles

Popular Categories

spot_imgspot_img