നേപ്പാളിൽ ‘ജെൻ സി’ കലാപം; ആഭ്യന്തരമന്ത്രി രാജിവെച്ചു
കഠ്മണ്ഡു: നേപ്പാളിൽ ‘ജെൻ സി’ കലാപത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ മരണം 19 ആയി. 250ന് മുകളിൽ ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം.
അതിനിടെ രാജ്യസുരക്ഷയുടെ പേരിൽ സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതോടെയുണ്ടായ ജെന്‍ സി കലാപത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് നേപ്പാളിൽ ആഭ്യന്തര മന്ത്രി രാജിവെച്ചു. മന്ത്രി രമേശ് ലെഖാക് ആണ് രാജി സമർപ്പിച്ചത്.
രാജ്യ സുരക്ഷയുടെ പേര് പറഞ്ഞ് സാമൂഹിക മാധ്യമങ്ങൾ കൂട്ടത്തോടെ നിരോധിച്ചതോടെ യുവാക്കൾ തെരുവിലിറങ്ങുകയും കലാപം പൊട്ടിപുറപ്പെടുകയുമായിരുന്നു.
പ്രക്ഷോഭം ശക്തമാകുന്നതിന് പിന്നാലെ നേപ്പാൾ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. പ്രതിഷേധങ്ങൾ കനത്ത സാഹചര്യത്തിൽ നേപ്പാളിലെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും ഉന്നത നേതാക്കളുടെയും ഓഫീസുകൾക്കുമുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സർക്കാർ അഴിമതി മറക്കാനുള്ള നീക്കമെന്ന് ആരോപിച്ചാണ് യുവതി- യുവാക്കൾ പ്രക്ഷോഭത്തിനിറങ്ങിയത്. സമരക്കാർക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പിലാണ് 19 പേർ കൊല്ലപ്പെട്ടത്. നേപ്പാൾ പാർലമെന്റിലേക്ക് യുവാക്കൾ നടത്തിയ മാർച്ച് സംഘർഷത്തിലേക്കും വെടിവയ്പ്പിലും കലാശിക്കുകയായിരുന്നു.
വാട്സ്ആപ്പ്, ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ ജനപ്രിയമായ 26 സമൂഹ മാധ്യമ അക്കൗണ്ടുകളാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി നേപ്പാൾ സർക്കാർ നിരോധിച്ചത്.
രാജ്യത്ത് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാത്ത സാമൂഹ്യ മാധ്യമങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് വിശദീകരിച്ചായിരുന്നു സർക്കാർ നടപടി.
കാലിഫോർണിയയിൽ 26 കാരനായ ഇന്ത്യാക്കാരനെ വെടിവച്ച് കൊലപ്പെടുത്തി; പ്രകോപനമായത് ഈ സംഭവം….
കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ ജോലി ചെയ്തിരുന്ന ഹരിയാന സ്വദേശി കപിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്തതിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടു.
26 വയസ്സായിരുന്ന കപിൽ ജിന്ദ് ജില്ലയിലെ ബരാ കലാൻ ഗ്രാമത്തിലാണ് സ്വദേശിയായത്. ലോസ് ആഞ്ചലസിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു അദ്ദേഹം.
ഡ്യൂട്ടിയിലായിരിക്കെ കടയുടെ മുന്നിൽ ഒരാൾ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് കപിൽ തടഞ്ഞു. ഇതോടെ വാക്കേറ്റം ഉണ്ടായപ്പോൾ പ്രതി കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തി.
സംഭവസ്ഥലത്തുവച്ചുതന്നെ കപിൽ മരണം സംഭവിച്ചു. കപിലിന്റെ ജന്മനാടായ ബരാ കലാനിലെ സർപഞ്ച് സുരേഷ് കുമാർ ഗൗതമാണ് സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ശനിയാഴ്ച വൈകിട്ടോടെയാണ് കപിലിന്റെ മരണം സംബന്ധിച്ച വിവരം നാട്ടിലെത്തിയത്. 2022-ലാണ് കപിൽ അമേരിക്കയിലെത്തിയത്. പനാമ വഴി മെക്സിക്കോയിലേക്ക് കടന്ന് അവിടെ നിന്ന് യുഎസിലെത്തുകയായിരുന്നു.
അമേരിക്കയിലെത്താൻ 45 ലക്ഷം രൂപയാണ് ഏജന്റിന് നൽകിയതെന്ന് കുടുംബം വ്യക്തമാക്കി. യുഎസിൽ പ്രവേശിച്ചതിന് ശേഷം അറസ്റ്റിലായെങ്കിലും പിന്നീട് നിയമപരമായി പുറത്തിറങ്ങി അവിടെ ജോലി ആരംഭിച്ചു.
രണ്ടു സഹോദരിമാരുടെയും അച്ഛന്റെയും ഏക ആശ്രയമായിരുന്നു കപിൽ. തന്റെ ജീവിതം കുടുംബത്തിന്റെ ഭാവി ഉറപ്പിക്കാൻ സമർപ്പിച്ച യുവാവിന്റെ മരണം ഗ്രാമത്തിൽ ദുഃഖം നിറച്ചിരിക്കുകയാണ്.
അമേരിക്കൻ പൊലീസിൽ നിന്ന് ലഭിച്ച വിവരം പ്രകാരം പ്രതി മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്തതോടെയാണ് സംഭവം നടന്നത്.
കപിലിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ബന്ധപ്പെട്ട അധികൃതരെ കാണാൻ തീരുമാനിച്ചു.
Summary: The death toll in Nepal’s ‘Gen Z’ unrest has risen to 19, with over 250 injured. Amid escalating violence, the Home Minister resigned, taking responsibility for the crisis that also led to a nationwide social media ban.









