ചെന്നൈ: മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് അറസ്റ്റിൽ. മധുരയിൽ നിന്നാണ് സ്വാമി സുനിൽദാസിനെ അറസ്റ്റ് ചെയ്‌തത്.
കോയമ്പത്തൂർ വ്യവസായിയിൽ നിന്ന് 3 കോടി രൂപ തട്ടിയെന്ന പരാതിയിൽ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോയമ്പത്തൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. മധുരയിലെ ഹോട്ടലിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
3000 കോടി രൂപ ട്രസ്റ്റിന് അനുവദിച്ചിട്ടുണ്ടെന്നും റിസർവ് ബാങ്കിൽ അടക്കാൻ 3 കോടി രൂപ വേണമെന്നും പറഞ്ഞ് രാമനാഥൻ എന്നയാളെ കബളിപ്പിച്ചതായാണ് പരാതി.
സ്വാമി സുനിൽദാസ് പറഞ്ഞത് വിശ്വസിച്ച രാമനാഥൻ 1.57 കോടി രൂപ ബാങ്ക് അക്കൗണ്ടിലേക്കും, ബാക്കി 1.43 കോടി രൂപ പണമായും നൽകി. കുറച്ച് മാസങ്ങൾക്ക് ശേഷം, താൻ വഞ്ചിക്കപ്പെട്ടുവെന്ന് രാമനാഥൻ മനസ്സിലാക്കുകയായിരുന്നു.
പിന്നീട് സുനിൽ തന്റെ കോളുകൾ എടുക്കുന്നത് ഒഴിവാക്കിയെന്ന് രാമനാഥൻ പറയുന്നു. പിന്നീട് കോയമ്പത്തൂർ സിറ്റി ക്രൈം പോലീസിൽ പരാതി നൽകി.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 3,170 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഫണ്ട് ലഭിക്കാൻ 3 കോടി രൂപ ഫീസ് നൽകണമെന്നും സുനിൽ സ്വാമി രാമനാഥനോട് പറഞ്ഞു.
ഇയാളുടെ അവകാശവാദം തെളിയിക്കാൻ വ്യാജ കത്ത് ഹാജരാക്കി. മധുരയിലെ ഒരു ഹോട്ടലിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.